Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

ജന്മം തന്നവരെന്ന ബഹുമാനമുണ്ട്; തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; കെവിന്റെ ഓര്‍മകളില്‍ തോരാത്ത മിഴികളുമായി നട്ടാശേരിയിലെ വീട്ടില്‍ നീനു; ദുരഭിമാനകൊലയുടെ ജീവിക്കുന്ന രക്തസാക്ഷി പറയുന്നു

13 FEBRUARY 2019 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

കെവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആകില്ല. ദുരഭിമാനകൊലയുടെ രക്തസാക്ഷി. കണ്ടസ്വപ്‌നങ്ങള്‍ യാതാര്‍ഥ്യമായപ്പോള്‍ അതിന് ചിറകുവച്ച് പറക്കാന്‍ ശ്രമിച്ച നീനുവിന്റെ സ്വന്തം കെവിന്‍. എന്നാല്‍ താന്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് ആയുസ് കുറവെന്ന് നീനുതിരിച്ചറിയാന്‍ വൈകി. കെവിന്റെ ഓര്‍മകളില്‍ തോരാത്ത മിഴികളുമായി നട്ടാശേരിയിലെ വീട്ടില്‍ നീനു കാത്തിരിക്കുന്നുണ്ട്. നീനുവിന് നീതി കിട്ടുന്നതും കാത്ത് നീനുവിന്റെ അച്ഛനും ചേട്ടനും കോട്ടയത്തെ ജയിലിലുണ്ട്. ഒരു വട്ടം പോലും അവരെ കാണാന്‍ തോന്നിയിട്ടില്ലെന്ന് നീനു പറയുന്നു. അമ്മയോ മറ്റു ബന്ധുക്കളോ പിന്നീടിതുവരെ നീനുവിനോട് സംസാരിച്ചിട്ടുമില്ല. ജന്മം തന്നവരെന്ന ബഹുമാനമുണ്ട്.

പക്ഷേ, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന നീതിബോധത്തിനും അപ്പുറമല്ല, ആ സഹതാപമെന്ന് നീനു.ഓര്‍മകളില്‍ വിങ്ങിനീറുന്ന ആ വീട്ടിലെ ഓരോരുത്തരും വീണു പോകാതെ പരസ്പരം താങ്ങി നില്‍ക്കുന്നത് നീതി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടു മാത്രമാണ്. സന്ധ്യ ആയാല്‍ ആ വീട്ടില്‍ നാലു കുട്ടികള്‍ പാഠങ്ങള്‍ ഉറക്കെച്ചൊല്ലുന്നത് കേള്‍ക്കാം. നീനുവിന്റെ ട്യൂഷന്‍ കുട്ടികളാണ്. നീനു കോളജ് വിട്ടുവരുമ്പോഴേക്കും പഠിക്കാന്‍ തയാറായി അവര്‍ കാത്തിരിക്കുന്നുണ്ടാകും. ഡിഗ്രി ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ നീനുവും ഉപരിപഠനത്തിന് തയാറെടുക്കുകയാണ്.സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലെവിടെയെങ്കിലും എംഎസ്‌സി ജിയോളജിക്കു ചേരണമെന്നാണ് ആഗ്രഹം. വാശിയോടെ പഠിക്കാന്‍ സാഹചര്യങ്ങള്‍ പഠിപ്പിച്ചെന്ന് നീനു. ഉറച്ച ലക്ഷ്യത്തിനു പിന്നിലും നീനുവിന് ഒരു കാരണമേ ഉള്ളൂ, ജോലി വേണം. പപ്പയെയും മമ്മിയെയും സങ്കടപ്പെടുത്താതെ കരുതലോടെ ചേര്‍ത്തു പിടിക്കണം.

കൂട്ടുകാരും അധ്യാപകരും നല്‍കുന്ന പിന്തുണയാണു ബലം. അവരാണു നേരെ നില്‍ക്കാന്‍ നീനുവിനെ പഠിപ്പിച്ചത്.ഒന്നും ചോദിക്കാതെ തുറിച്ചു നോക്കുന്ന ചിലരുണ്ട്. ആളെ തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവരെ കൂട്ടമായി വിളിച്ചുകൊണ്ടു വന്ന് 'ഇതാണാ കൊച്ച്' എന്നു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവരുണ്ട്. അത്തരം സമീപനങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടുകൊണ്ട് പലയിടത്തും നീനു ഇപ്പോള്‍ പോകാറില്ല. ഇഷ്ടപ്പെടുന്നവരുടെ ചുറ്റുവട്ടത്തിനുള്ളിലാണ് അവളുടെ ജീവിതം. പക്ഷേ, ആര്‍ക്കും തണുപ്പിക്കാനാവാത്ത അഗ്‌നിയുണ്ട് ദുരഭിമാനക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയായ അവളുടെ ഉള്ളില്‍. കോടതിയില്‍ തനിക്ക് പറയാനുള്ളത് പതര്‍ച്ചയില്ലാതെ പറയാനുള്ള ദിവസത്തിനു കാത്തിരിക്കുകയാണ് നീനു. നീതി കിട്ടുമെന്ന പ്രതീക്ഷയോടെ.ഇപ്പോഴും നടക്കുമ്പോള്‍ അനീഷ് തിരിഞ്ഞു നോക്കും. 'പുറകില്‍ നിന്നെപ്പോഴോ അവന്‍ വിളിച്ചപോലെ തോന്നിയോ.. ? തോന്നിയതായിരിക്കും, അവന്‍ ഇല്ലല്ലോ അല്ലേ' സ്വതവേയുള്ള നിസ്സംഗമായ ചിരിയിലൊതുക്കി അനീഷ്. കൂട്ടുകാരനില്ലാതെ ഒറ്റയ്ക്കായതിന്റെ പ്രതിഫലനം അനീഷിലുണ്ട്. അനുഭവങ്ങള്‍ അത്രയ്ക്ക് അനീഷ് സെബാസ്റ്റ്യനെന്ന ചെറുപ്പക്കാരനെ തളര്‍ത്തിയിരുന്നുകേസിലെ പ്രധാനസാക്ഷിയായ അനീഷ് പറയുന്നു.

കെവിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷിയുമായ അനീഷ് ഓര്‍മിക്കാന്‍ ഒട്ടും ഇഷ്ട്ടപ്പെടാത്ത രാത്രിയാണ് മേയ് 26ലേത്. അന്നാണ് രാത്രിയുടെ മറവിലെത്തിയ ഒരു സംഘം കെവിനെ അനീഷില്‍ നിന്നും നീനുവില്‍ നിന്നും പറിച്ചെടുത്തത്. 'പാതിവരെ മാത്രേ അവന്റൊപ്പം എനിക്ക് പോകാനായുള്ളു. വഴിയിലെന്നെ ഇറക്കിവിട്ട് അവനെക്കൊണ്ടവര്‍ പോയി' അനീഷ് ആ രാത്രിയുടെ നടുക്കത്തിലാണ്.അന്ന് രാത്രി അക്രമികള്‍ തകര്‍ത്ത അനീഷിന്റെ വീട് പുതുക്കിപ്പണിതിട്ടില്ല. ഇടയ്ക്ക് അവിടെചെന്ന് ഒറ്റയ്ക്കിരിക്കും. മാന്നാനത്തെ കോള്‍ഡ് സ്‌റ്റോറേജ് നടത്തിപ്പിന്റെ തിരിക്കിലാണ് അനീഷെങ്കിലും മുടങ്ങാതെ കെവിന്റെ വീട്ടിലെത്താറുണ്ട്. കേസില്‍ ശക്തമായി പ്രതികള്‍ക്കെതിരെ സാക്ഷി പറയുമെന്ന് അനീഷ് ആവര്‍ത്തിക്കുന്നു. കെവിനെ ഇല്ലാതാക്കിയവര്‍ക്ക് പരമാവധി ശിക്ഷ കിട്ടണം. അതിന് ഏതറ്റംവരെ വേണമെങ്കിലും പോകുമെന്ന് അനീഷ് പറഞ്ഞു. ഇതുവരെ സമ്മര്‍ദ്ദങ്ങളോ ഭീഷണികളോ ഉണ്ടായിട്ടില്ല.കെവിന്റെ വീട്ടില്‍ താമസിച്ചിരുന്ന നീനുവിനെ തിരികെ കൊണ്ടുപോകുന്നതിനായി പ്രതികള്‍ എത്തി. നീനുവിനെ വിവാഹം കഴിച്ച് താമസിപ്പിച്ച കെവിനെ തട്ടിക്കൊണ്ടു പോയി. യാത്രയ്ക്കിടെ കെവിന്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പ്രതികള്‍ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തി. അന്യായ തടങ്കലില്‍ അസ്വഭാവിക സാഹചര്യത്തില്‍ കെവിന്‍ കൊല്ലപ്പെട്ടതിനാല്‍ കൊലപാതകക്കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തി.ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ നീനു ചാക്കോയുടെ വീട്ടില്‍ ഇപ്പോള്‍ മാതാവ് രഹ്ന ചാക്കോ മാത്രം. വീടിനോടു ചേര്‍ന്നു സ്‌റ്റേഷനറി കടയും തയ്യല്‍ ഷോപ്പും രഹ്ന നടത്തുന്നുണ്ട്. കെവിന്റെ മരണം കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷമാണ് രഹ്ന വീട്ടില്‍ എത്തിയത്. വീട്ടിലെത്തി പിറ്റേന്നു തന്നെ കടകളെല്ലാം തുറന്നു. ഇതിനിടെ ചാക്കോയുടെ സഹോദരന്‍ രഹ്നയെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസുണ്ടായി. രഹ്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേസില്‍ ചാക്കോയുടെ സഹോദരനെ കോടതി റിമാന്‍ഡ് ചെയ്തു.കെവിന്‍ എന്ന ചെറുപ്പകാരന്റെ ദുരഭിമാനകൊല കേരളം ഞെട്ടലോടെയാണ് കേട്ടത്. അതില്‍ നിന്ന് കേരളം മോചിതരായെങ്കിലും നീനു ഇപ്പോഴും കെവിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്നു ഒരിക്കലും തന്റെ സ്വപ്‌നം തിരിച്ചുവരില്ലന്നറിഞ്ഞിട്ടും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (29 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (39 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 hours ago)

Malayali Vartha Recommends