Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മുസ്ലീംലീഗിന്റെ മൂന്നാം സീറ്റ് കോണ്‍ഗ്രസിനുള്ള പുതിയ കുരുക്ക്, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ഏറെ പഴികേട്ട അഞ്ചാംമന്ത്രി സ്ഥാനത്തിന്റെ പുതിയപതിപ്പാകും ലീഗിന്റെ മൂന്നാം ലോക്‌സഭാ സീറ്റ്

14 FEBRUARY 2019 09:58 AM IST
മലയാളി വാര്‍ത്ത

മുസ്ലീംലീഗിന്റെ മൂന്നാം സീറ്റ് കോണ്‍ഗ്രസിനുള്ള പുതിയ കുരുക്ക്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ഏറെ പഴികേട്ട അഞ്ചാംമന്ത്രി സ്ഥാനത്തിന്റെ പുതിയപതിപ്പാകും ലീഗിന്റെ മൂന്നാം ലോക്‌സഭാ സീറ്റ്. ആവശ്യം ലോക്‌സഭയിലേക്കാണെങ്കിലും ലക്ഷ്യം നിയമസഭയാണെന്നതാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. യു.ഡി.എഫിന്റെ കെട്ടുറപ്പിനായി മുന്നാം സീറ്റ് എന്ന ആവശ്യം ദാനംചെയ്ത് ദാനശീലപരിവേഷം നേടുന്ന ലീഗ് നിയമസഭാതെരഞ്ഞെടുപ്പ് വരുമ്പോള്‍ നിലപാട് മാറ്റും.

ലോക്‌സഭയിലേക്ക് ഒരു സീറ്റ് കൂടി നേടി അവിടെ വിജയിച്ചുചെന്നിട്ട് ലീഗിന് പ്രത്യേക കാര്യമൊന്നുമില്ല. എന്നാല്‍ നിയമസഭയില്‍ നാലഞ്ച് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ ഗുണം വേറെയാണ്. അഞ്ചാം മന്ത്രിയെന്നത് ആറാംമന്ത്രിയെന്ന തലത്തില്‍വരെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയും. സംസ്ഥാന പാര്‍ട്ടിയെന്ന നിലയില്‍ കേരളത്തില്‍ തങ്ങളുടെ ശക്ത അരക്കിട്ടുറപ്പിക്കുകയെന്നതാണ് ഇപ്പോഴത്തെ ആവശ്യത്തിന്റെ തന്ത്രവും. ഇത് കോണ്‍ഗ്രസ് തന്നെ വേലീന്നെടുത്ത് രോളില്‍ കയറ്റിവച്ച പാരയുമാണ്.

കേരള കോണ്‍ഗ്രസി(എം)ലെ പി.ജെ. ജോസഫ് ഒരു സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പതിവുപോലെ അതിനെ വെട്ടാന്‍ കൂടിവേണ്ടിയാണ് ലീഗിനെ കളത്തിലിറക്കിയത്. നേരത്തെ മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ലീഗിലുണ്ടായിരുന്നെങ്കിലും അവര്‍ അത് പരസ്യമായി ഉന്നയിക്കാന്‍ തുടങ്ങിയത് ജോസഫിന് പണി കൊടുക്കാനായിരുന്നു. അതുതന്നെ അവസരമെന്ന് ലീഗും അതോടെ തീരുമാനിച്ചു. തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് എന്ന ആവശ്യം മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി വിട്ടുകൊടുത്തുവെന്ന് ലീഗ് വരുത്തിതീര്‍ക്കും.
എന്നാല്‍ ഇതിലൂടെ മുസ്ലീംലീഗ് ലക്ഷ്യംവയ്ക്കുന്നത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളാണ്. വീരേന്ദ്രകുമാര്‍ വിഭാഗം ജെ.ഡി.യു വിട്ടുപോയപ്പോയതോടെ ഒഴിവുവന്ന അവര്‍ മത്സരിച്ചിരുന്ന സീറ്റുകളില്‍ നിന്ന് നല്ലൊരുവിഭാഗം ഒരു പാക്കേജായി നേടിയെടുക്കുകയെന്നതാണ് ലീഗിന്റെ മനസില്‍. അതുകൊണ്ടുതന്നെ മൂന്നാംസീറ്റ് എന്ന ആവശ്യത്തില്‍ നിന്നും ലീഗ് വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും.
അടുത്ത തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലും മൂന്നാം സീറ്റ് എന്ന ആവശ്യം ലീഗ് ഉന്നയിക്കും. ഒടുവില്‍ കോണ്‍ഗ്രസിന്റെ അനുനയനീക്കത്തിന്റെ ഭാഗമായി അതില്‍ നിന്നും പിന്നോക്കം പോകുകയും ചെയ്യും. അത്തരത്തില്‍ പിന്നോക്കം പോകുമ്പോള്‍ തന്നെ തങ്ങള്‍ കേരളത്തില്‍ കൂടുതല്‍ സീറ്റിന് അര്‍ഹരാണെന്ന ഉറപ്പ് യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അവര്‍ നേടിയെടുക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ചില ഉറപ്പുകളും അവര്‍ ലക്ഷ്യമാക്കുന്നുണ്ട്.

ലോക്‌സഭയിലേക്ക് മൂന്നാമത് ഒരു സീറ്റ് എന്നതിന് ലീഗിന്റെ വോട്ടുബാങ്കായ സമസ്തയില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ട്. മാത്രമല്ല, ലീഗിലെ യുവനിരയും ഈ ആവശ്യം നേടിയെടുക്കണമെന്ന വാദഗതിക്കാരാണ്. കഴിഞ്ഞദിവസം പാണക്കാട് ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമസഭാകക്ഷിയില്‍ രണ്ടഭിപ്രായമാണ് ഉണ്ടായത്. ഒരുവിഭാഗം മൂന്നാമത്തെ സീറ്റിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നായിരുന്നു മറുപക്ഷത്തിന്റെ നിലപാട്.
എന്തായാലും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കുന്ന ഒരു നിലപാടിലേക്ക് പോകേണ്ടതില്ലെന്ന നിലപാടാണ് ലീഗിലെ ബഹുഭൂരിപക്ഷത്തിനും നേതൃത്വത്തിനുമുള്ളത്. ലോക്‌സഭയിലേക്ക് കോണ്‍ഗ്രസിനാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടതെന്നാണ് ലീഗിന്റെ പൊതുനിലപാട്. അതില്‍ തന്നെ അവസാനം ലീഗ് എത്തുകയും ചെയ്യും. മാത്രമല്ല, ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ലാതെ യു.ഡി.എഫ് വളരെ സൗഹൃദത്തോടെ മുന്നോട്ടുപോകുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ആ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താനും ലീഗിന് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചചെയ്യും.

അമതസമയത്ത് തന്നെ തങ്ങളുടെ ശക്തി അംഗീകരിക്കണമെന്ന നിലപാടില്‍ ലീഗ് വിട്ടുവിഴ്ച ചെയ്യില്ല. മൂന്നാംസീറ്റിന് തങ്ങള്‍ അര്‍ഹരാണെന്ന് കോണ്‍ഗ്രസും യു.ഡി.എഫും സമ്മതിക്കണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. ഇതിലൂടെ അവര്‍ ലക്ഷ്യം വയ്ക്കുന്നത് നിയമസഭയില്‍ കൂടുതല്‍ സീറ്റാണ്. അത്തരത്തില്‍ ഒരു ഉറപ്പ് കോണഗ്രസില്‍ നിന്നും നേടിയെടുക്കാനും ലീഗ് ഈ അവസരം മുതലാക്കിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു ഇപ്പോള്‍ മുന്നണിയിലില്ല. ആ സാഹചര്യത്തില്‍ തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ച സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയുമാണ്. ഈ സീറ്റുകളില്‍ ഒരുവിഹിതം തങ്ങള്‍ക്കുകൂടി വേണമെന്നതാണ് ലീഗിന്റെ ആഗ്രഹം. ഇപ്പോള്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന് മൂന്നാം സീറ്റ് എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അതിലേക്ക് പോകുകയാണ് ലീഗ് ലക്ഷ്യം വയ്ക്കുന്നത്. ഉഭയകക്ഷിചര്‍ച്ചയിലല്ലെങ്കിലും കോണ്‍ഗ്രസില്‍ നിന്നും അത്തരമൊരു ഉറപ്പുവാങ്ങിക്കൊണ്ടായിരിക്കും ലീഗ് മുന്നാംസീറ്റില്‍ വിട്ടുവീഴ്ച ചെയ്യുക.

മൂന്നാം സീറ്റില്‍ നിന്നും ലീഗ് പിന്മാറുന്നതോടെ പി.ജെ. ജോസഫും പ്രതിസന്ധിയിലാകും. രണ്ടാം സീറ്റ് എന്ന ആവശ്യവുമായി ശക്തമായ നില്‍ക്കുകയാണ് ജോസഫ്. കെ.എം. മാണിയില്‍ നിന്നും ഇതിന് പിന്തുണലഭിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചയില്‍ ചടങ്ങിന് ഈ ആവശ്യം ഉന്നയിച്ചാലും കോണ്‍ഗ്രസിന്റെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട് അദ്ദേഹം പിന്മാറും. ലീഗും കൂടി മൂന്നാംസീറ്റ് എന്ന ആവശ്യത്തില്‍ നിന്നും പിന്മാറുന്നതോടെ ജോസഫിന് പിന്നീട് ഈ ആവശ്യത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാനും കഴിയില്ല. ഒന്നുകില്‍ ഇന്നത്തെ നിലയില്‍ മുന്നോട്ടുപോകുക. അല്ലെങ്കില്‍ മാണി ഗ്രൂപ്പില്‍ നിന്നും പുറത്തുവരികയെന്ന രണ്ടു വഴികള്‍ മാത്രമാണ് ജോസഫിനുളളത്. മാണി ഗ്രൂപ്പ് പിളര്‍ത്തി പുറത്തുവന്നാല്‍ തന്നെ യു.ഡി.എഫില്‍ പിന്നെ നിലകൊള്ളുന്ന കാര്യം ബുദ്ധിമുട്ടാണ്. യു.ഡി.എഫ് വിട്ട് പോകാന്‍ ജോസഫിന് ആഗ്രഹവുമില്ല. അതുകൊണ്ടുതന്നെ ഒടുവില്‍ അദ്ദേഹത്തിനും തന്റെ ആവശ്യത്തില്‍ നിന്നും പിന്‍വാങ്ങേണ്ടിവരുമെന്നാണ് യു.ഡി.എഫ് നേതൃത്വം കണക്കാക്കുന്നത്. ആ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലേക്ക് കടക്കാമെന്നാണ് കോണ്‍ഗ്രസും യു.ഡി.എഫും വിലയിരുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (2 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (21 minutes ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (29 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (40 minutes ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (1 hour ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (1 hour ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (1 hour ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (2 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (2 hours ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (2 hours ago)

Malayali Vartha Recommends