ഇമാം പ്രതിയായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്:- ഇമാം തന്നെ പീഡനത്തിനിരയാക്കി... പോക്സോ ചുമത്തിയതിനു പിന്നാലെ മുങ്ങിയ ഇമാമിനെതിരെ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ ബാഖവി തന്നെ പീഡനത്തിനിരയാക്കിയതായി പെൺകുട്ടിയുടെ മൊഴി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. അതേ സമയം പതിനഞ്ചു വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ഇൗ മാസം രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വിതുരയില്‍ ട്യൂഷന് പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഷെഫീഖ് അല്‍ ഖാസിമി തന്റെ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. പേപ്പാറ ഡാമിലേക്കുള്ള ഇടവഴിയിൽ വെച്ചാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ഇമാം ശ്രമിച്ചത്. തൊഴിലുറപ്പ് പദ്ധതിക്കാർ ആയ സ്ത്രീകൾ കണ്ടതോടെയാണ് ഇമാം കുടുങ്ങിയത്. സ്ത്രീകൾ വാഹനം തടഞ്ഞ് എങ്കിലും ആളുകൾ കൂടുന്നത് കണ്ട ഇമാം കാറിൽ രക്ഷപ്പെട്ടു. സംഭവ വിവരം നാട്ടിൽ പാട്ടായതോടെയാണ് ഇമാം കൗൺസിൽ നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ നടപടിയെടുത്തത്.
വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുളള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു.ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു.
ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ തടഞ്ഞു നിര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള്‍ ഇന്ത്യന്‍ ഇമാം കൗണ്‍സില്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്ബഈ അറിയിച്ചു എന്നായിരുന്നു കുറിപ്പ്.പക്ഷെ എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല.
ഇദ്ദേഹം എസ്ഡിപിഐയുടെ പ്രധാന പ്രചാരകനാണ്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാശ്മീരി പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നാടൊട്ടുക്കും തീപ്പൊരി പ്രസംഗങ്ങളുമായി നിറഞ്ഞുനിന്ന വ്യക്തിയാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് തൊളിക്കോട് ജമാഅത്തിലെ ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത് ഇവരുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്.
https://www.facebook.com/Malayalivartha
























