ഫേസ്ബുക്കിൽ ഗീതു അച്ചുവെന്ന വ്യാജ പ്രൊഫൈലിലൂടെ ഞരമ്പന്മാരെ കറക്കിയെടുത്ത് നഗ്നവീഡിയോയും, ചാറ്റും പതിവാക്കി യുവാവ് :- പതിയെ ഫോൺ നമ്പർ കൈമാറി യുവതികളുടെ ശബ്ദത്തിൽ അശ്ലീല ഫോൺ സംഭാഷണവും! ഒടുവിൽ വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ രേണുമോളെ രംഗത്തിറക്കും.. തട്ടിപ്പും, ബ്ലാക്ക്മെയിലും പതിവാക്കിയ യുവാവും, യുവതിയും കാണിച്ചുകൂട്ടിയത് ഇങ്ങനെ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം പണംതട്ടുന്ന യുവതിയെയും യുവാവിനെയും പെരുമ്ബെട്ടി പൊലീസ് പിടികൂടി. കോട്ടയം പാമ്പാടി കൂരോപ്പട മേച്ചേരിക്കാട്ട് രേണുമോള്‍ (24), തിരുവനന്തപുരം കണിയാപുരം ചാന്താങ്കര പുന്നവീട്ടില്‍ സുരേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. എഴുമറ്റൂര്‍ സ്വദേശി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. ചാറ്റിങ്ങിലൂടെ ആളുകളുമായി അടുപ്പത്തിലാകുന്ന പ്രതികള്‍ ഫോട്ടോ ആവശ്യപ്പെടും. പിന്നീട് അത് മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കിയ ശേഷം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇങ്ങനെയാണ് പണം തട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വ്യാജ പ്രൊഫൈലലുകള്‍ സൃഷ്ടിച്ച് പെണ്‍കുട്ടികളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘം വൈദികനെ കുരുക്കിയതോടെ സംഭവം പോലീസ് കേസാവുകയായിരുന്നു. വൈദികന്‍ സ്വന്തം നഗ്ന വീഡിയോകള്‍ പെണ്ണാണെന്ന് കരുതി അക്കൗണ്ട് ഉടമയ്ക്ക് അയച്ചു കൊടുത്തപ്പോള്‍ ഇത് പബ്ലിക് ആക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് 10,000 രൂപയായിരുന്നു. ആറായിരത്തിന് കച്ചവടമുറപ്പിച്ച് പണം നല്‍കി. ആറായിരം കിട്ടിക്കഴിഞ്ഞപ്പോള്‍ തട്ടിപ്പു സംഘം വീണ്ടും 4000 കൂടി ആവശ്യപ്പെട്ട് ബ്ലാക്‌മെയിലിങ് തുടങ്ങി. ഗത്യന്തരമില്ലാതെ വൈദികന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മല്ലപ്പള്ളി പാടിമണ്‍ സ്വദേശിയായ 48 വയസുള്ള വൈദികനാണ് കബളിപ്പിക്കപ്പെട്ടത്. ഗീതു അച്ചു എന്ന പ്രൊഫൈലില്‍ നിന്ന് ഇദ്ദേഹത്തിന്റെ പ്ലസ്ടുവിന് പഠിക്കുന്ന മകന്റെ ഫേസ്ബുക്ക് ഐഡിയിലേക്ക് ആണ് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് വന്നത്. അത് ഇദ്ദേഹം ഏറ്റെടുത്ത് സൗഹൃദത്തിലായി. പിന്നീട് ഗീതു അച്ചുവുമായി മെസഞ്ചര്‍ ചാറ്റിങും തുടങ്ങി.പിന്നാലെ ഇയാൾ ഗീതു അച്ചുവിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ തുടങ്ങി. രണ്ടു കൂട്ടരും നീലച്ചിത്രങ്ങള്‍ പരസ്പരം കൈമാറാന്‍ തുടങ്ങി. ഇതിനിടെ ഇയാളുടെ നഗ്ന വീഡിയോ ഗീതു അച്ചു ആവശ്യപ്പെട്ടു. മൂന്ന് വീഡിയോ പരാതിക്കാരൻ അയച്ചു കൊടുത്തു. ഇതിന് ശേഷമാണ് പരാതിക്കാരന്റെ നമ്പര്‍ ആവശ്യപ്പെട്ടത്. പരസ്പരം നമ്പര്‍ കൊടുത്ത് വിളി തുടങ്ങി.
ഇതിനിടെയാണ് ഒരു ദിവസം മറ്റൊരു നമ്പരില്‍ നിന്ന് കോള്‍ വന്നത്. ഇതുവരെയുള്ള അശ്ലീല ചാറ്റുകള്‍ എല്ലാം വീഡിയോ ആക്കിയിട്ടുണ്ട്. ഇതിന് പുറമേ വൈദികന്റെ നഗ്നവീഡിയോയും കൈയിലുണ്ടെന്നും നാട്ടുകാര്‍ക്ക് എല്ലാം അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ 10,000 രൂപ നല്‍കണം. ഞെട്ടിപ്പോയ പുരോഹിതന്‍ അനുരഞ്ജന ചര്‍ച്ച തുടങ്ങി. ഒടുവില്‍ ആറായിരം രൂപ കൊടുക്കാന്‍ വൈദികന്‍ തയാറായി. കോട്ടയം കൂരോപ്പടയിലുള്ള ബാങ്കിന്റെ ശാഖയില്‍ അക്കൗണ്ടുള്ള ഒരു വയോധികയുടെ പേരിലേക്കാണ് പണം ഇട്ടു കൊടുത്തത്. ഇത് പ്രതികളില്‍ ഒരാളായ രേണുമോളുടെ മുത്തച്ഛന്റെ നമ്പര്‍ ആയിരുന്നു. ഇതിന് ശേഷം കുറേ ദിവസം കഴിഞ്ഞ് 2000 രൂപ കൂടി ആവശ്യപ്പെട്ടു.
ഇല്ലെങ്കില്‍ വീഡിയോ യുട്യൂബില്‍ ഇടുമെന്നായിരുന്നു ഭീഷണി. ഇതോടെ പുരോഹിതന്‍ എസ്പിക്ക് പരാതി നല്‍കി. തന്റെ വിവരങ്ങള്‍ ഒന്നും പുറത്തു പോകരുതെന്നായിരുന്നു ഡിമാന്റ്. എം.ടി.എം കാമറ നിരീക്ഷിച്ച പൊലീസ്, ഇവിടെ നിന്ന് പണമെടുത്തത് രേണുമോളാണെന്ന് കണ്ടെത്തി. രേണുമോളുടെ മുത്തച്ഛന്റേതാണ് അക്കൗണ്ട് . സ്ഥിരമായി ചാറ്റ് ചെയ്യാറുള്ള സുരേഷുമായി നല്ല ബന്ധത്തിലാണെന്നും ഇയാള്‍ പറഞ്ഞതനുസരിച്ചാണ് പണമെടുത്തതെന്നും രേണുമോള്‍ പൊലീസിനോട് പറഞ്ഞു.
ഫോണ്‍ കോളുകള്‍ പരിശോധിച്ച് കണിയാപുരത്തു നിന്നാണ് സുരേഷിനെ പിടികൂടിയത്. സ്ത്രീകളുടെ ശബ്ദം അനുകരിക്കാന്‍ വിദഗ്ദനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ പണം കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചു. തട്ടിയെടുത്ത പണം പങ്കിട്ടെടുത്തതായും കണ്ടെത്തി. പ്രതികളെ കോടതി റിമാന്‍ഡ്‌ചെയ്തു.
https://www.facebook.com/Malayalivartha























