പോക്സോ കേസിൽ ഒളിവില്‍ കഴിയുന്ന വിതുര തൊളിക്കോട് ജുമാ മസ്ജിദിലെ മുന്‍ ഇമാം ഷെഫീഖ് അല്‍ഖാസിമി ഇരയുടെ പേരുവെളിപ്പെടുത്തി "യുട്യൂബില്‍"

പോക്സോകേസിൽ ഒളിവില്‍ കഴിയുന്ന വിതുര തൊളിക്കോട് ജുമാ മസ്ജിദിലെ മുന്‍ ഇമാം ഷെഫീഖ് അല്‍ഖാസിമി (46) യു ട്യൂബിലൂടെ രംഗത്തെത്തിയത് പൊലീസിനെ വെട്ടിലാക്കി. താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ യു ട്യൂബിലൂടെ ശബ്ദസന്ദേശം പുറത്തുവിട്ടത്. ഇരയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള ഗുരുതര കുറ്റവും ഇയാള്‍ നടത്തി. എന്നാല്‍, ഇയാള്‍ എവിടെയാണെന്നുപോലും അറിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അവകാശപ്പെടുമ്ബോഴാണ് ഇയാള്‍ യു ട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.
സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇമാമിനെതിരെ ഉയര്‍ന്ന ആരോപണം. പേപ്പാറ വനത്തോട് ചേര്‍ന്ന് ഇമാമിന്‍റെ കാറില്‍ പെണ്‍കുട്ടിയെ കണ്ടതോടെ നാട്ടുകാരിയായ പെണ്‍കുട്ടിയാണ് വിവരം കൈമാറിയത്. തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.പിന്നാലെ പള്ളിക്കമിറ്റി ഭാരവാഹികളാണ് ഷെഫീഖ് ഖാസിനിമിക്കെതിരെ പരാതി നല്‍കിയത്. ഇത് പ്രകാരം പോക്സോ നിയമമനുസരിച്ച് ഷെഫീഖിനെതിരെ പോലീസ് കേസെടുത്തിരുന്നു.
അതേസമയം ഇമാമിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോ പെണ്‍കുട്ടിയോ തയ്യാറായിരുന്നില്ല.എന്നാല്‍ പിന്നീട് ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി. ആളൊഴിഞ്ഞ സ്ഥലത്ത് മനപ്പൂര്‍വ്വം കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ ഇമാം ഒളിവില്‍ പോയി. ബെംഗളൂരുവിലടക്കം ഇയാള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഇയാള്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.
താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി യുട്യൂബിലൂടെ ഇയാള്‍ ശബ്ദ സന്ദേശമാണ് പുറത്തുവിട്ടത്. ഇരയുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ശബ്ദ സന്ദേശത്തിലൂടെ പുറത്തു പറയുന്നുണ്ട്. പീഡനാരോപണം അടിസ്ഥാന രഹിതമാണെന്ന് ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. ഇതോടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം പീഡനത്തിന് ഇയാള്‍ ഉപയോഗിച്ച കാര്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇമാമിന് ഒരു സംഘടനയാണ് സംരക്ഷണം നല്‍കുന്നതെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
https://www.facebook.com/Malayalivartha






















