നാണം കെടുത്തരുതെന്ന് കെ.എസ്.ആര്‍.ടി.സി യൂണിയന്‍കാര്‍; കഴിഞ്ഞ മാസം സ്വന്തം രൂപായെടുത്ത് ശമ്പളം നല്‍കിയ കെ.എസ്.ആര്‍.ടി.സി ഇക്കുറി വീണ്ടും സര്‍ക്കാരില്‍ നിന്ന് 20 കോടി രൂപ വാങ്ങി ശമ്പളം നല്‍കും

തിരുവനന്തപുരം: കഴിഞ്ഞ മാസം സ്വന്തം രൂപായെടുത്ത് ശമ്പളം നല്‍കിയ കെ.എസ്.ആര്‍.ടി.സി ഇക്കുറി വീണ്ടും സര്‍ക്കാരില്‍ നിന്ന് 20 കോടി രൂപ വാങ്ങി ശമ്പളം നല്‍കും. സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുത്ത ശേഷമാണ് കഴിഞ്ഞ മാസം സി.എം.ഡി ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. അദ്ദേഹം പൂര്‍ണ്ണപരാജയമാണെന്നു സമര്‍ത്ഥിക്കാനുള്ള വെമ്പലില്‍ ജോലി മറന്ന യൂണയന്‍ നേതാക്കന്‍ മാരും 'മത്സരിച്ച് പണിയെടുക്കാതെ' ഇരുന്നതോടെ ഇക്കുറി വരുമാനം കുത്തനേ ഇടിഞ്ഞു. ഒടുവില്‍ ശമ്പളം മുടങ്ജുമെന്ന ഘട്ടംവന്നതോടെ ധനവകുപ്പിന്റെ മുന്നില്‍ വീണ്ടും കൈനീട്ടുകയായിരുന്നു. നാണകെടുത്തരുതെന്ന് അഭ്യര്‍ത്ഥന മനസില്ലാമനസോടെ സ്വീകരിച്ചാണ് മ്്രതി തോമസ് ഐസക്ക് 20 കോടി അനുവദിക്കാന്‍ വകുപ്പിന് നിര്‍മദശം നല്‍കിയത്.
വഴിതെറ്റി ഓടിയിരുന്ന ആന വണ്ടിയെ ശരിയായ റൂട്ടിലെത്തിച്ചെന്ന് 'അപരാധം' ചെയ്ത കെ.എസ്.ആര്‍.ടി.സി മുന്‍ സി.എം.ഡി ടോമിന്‍ തച്ചങ്കരിയെ തോല്‍പ്പിക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍്.ടി.സി. ഇലക്ട്രിക് ബസിനെ അട്ടിമറിച്ചതിനു പിന്നാലെ കണ്ടക്ടര്‍മാര്‍ക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായി കൂട്ടസ്ഥാനക്കയറ്റം നല്‍കിയാണ് കോര്‍പ്പറേഷന്റെ നട്ടെല്ല് ഒടിക്കാനുള്ള തീരുമാനം വരുന്നത്. സ്ഥാനക്കയറ്റത്തിന്റെ ലിസ്റ്റ് ഇന്നോ നാളെയോ പുറത്തിറങ്ങും.വെഹിക്കിള്‍ സൂപ്പര്‍ശെവസര്‍മാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിനു പിന്നാലെയാണ് കോര്‍പ്പറേഷന് ഭീമ നഷ്ടം വരുത്തുന്ന അടുത്ത കൂട്ടസ്ഥിമാറ്റം കൂടി വരുന്നത്.
ആശ്രയനിയമനത്തില്‍ 18 വയസില്‍ ജോലിക്കു കയറുന്ന വലിയൊരു വിഭാഗം 35 വയസില്‍ സ്‌റ്റേഷന്‍ മാസ്റ്ററും പിന്നീട് അഞ്ചോ-പത്തോ വര്‍ഷത്തിനുള്ളില്‍ ല്‍ന്‍സ്‌പെക്ടര്‍മാരായും സ്ഥലാനക്കയറ്റം നേടും. ഇതിനു ശേഷഗ വെറുമത കറങ്ങി നടന്ന് ശിഷ്ടജീവിതം കോര്‍പ്പറേഷന്‍ ചെലവില്‍ ആസ്വാദ്യകരമായി ജീവിച്ചു തീര്‍ക്കുന്നതാണ് കോര്‍പ്പറേഷനെ ബാധ്യതയിലേയ്ക്ക് തള്ളിയിട്ടതില്‍ ഒരു പ്രധാന കാരണം.
ഇപ്പോള്‍ തന്നെ കണ്ടക്ടര്‍മാരുടെ ഒഴിവുമൂലം സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നതിനു പിന്നാലെയാണ് ഉള്ള കണ്ടക്ടര്‍മാരെ സ്‌റ്റേഷന്‍മാസ്റ്റര്‍മാരാക്കുന്നത്. ഇതോടെ കോര്‍പ്പറേഷന്‍ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് വഴുതിവീഴും. തെരഞ്ഞെടുപ്പിനു മുന്‍പ് കണ്ടക്ടര്‍മാരുടെ കുറവ് ചൂണ്ടിക്കാണിച്ച് എം.പാനല്‍ കണ്ടക്ടര്‍മാതെ താല്‍ക്കാലികമായി തിരിശകക്കയറ്റാനുള്ള നടപടികളുടെ കൂടെ ഭാഗമാണ് സ്ഥാനക്കയറ്റം.
അദര്‍ ഡ്യൂട്ടി സംവിധാനഗ പൂര്‍ണ്ണമായി ഒഴിവാക്കി ഉള്ള ജീവനക്കാരെ ഫലപ്രദമായി വിനിയോഗിച്ചാണ് തച്ചങ്കരി മകാര്‍പ്പറേഷനെ സ്വന്തഗ നിലയിലേയ്ക്ക് നില്‍ക്കാന്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നത്. അതുകൊണ്ടു തശന്ന അനാവശ്യ സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള ക്രമവിരുദ്ധ നടപടികള്‍ അദ്ദേഹഗ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം പറുത്ത്‌പോയതിനു പിന്നാലെയാണ് അദ്ദേഹം തടഞ്ഞുവെച്ചിരുന്ന സ്ഥാനക്കയറ്റം ഉള്‍ശപ്പടെയുള്ളവ തിരികെ വരുന്നത്.
കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം-എറണാകുളം ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പൊരുവഴിയിലായ സംഭവം അട്ടിമറിയാണെന്ന സംശയം ബലപ്പെട്ടതോടെയാണ്‌സര്‍ക്കാര്‍ ഇക്കാര്യംഅന്വേഷിക്കിാന്‍ തീരുമാനിച്ചത്.. ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ അടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കാതെ ദീര്‍ഘദൂര റൂട്ടില്‍ ബസ് സര്‍വീസിന് അയച്ച 'ഓപ്പറേഷനെ'ക്കുറിച്ചാകും അന്വേഷണം.
ഈ റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തി ബസ് ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാണോയെന്നു പോലും പരിശോധിക്കാതെ കോര്‍പ്പറേഷനെ പൊതുജനമധ്യത്തില്‍ നാണംകെടുത്തിയ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ര്ടിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ര്ടിക് ബസാണ് ഇന്നലെ കന്നിയാത്രയില്‍ ചാര്‍ജില്ലാതെ നിന്നത്. അതേസമയം ദീര്‍ഘദൂര ഓട്ടത്തിന് ബസ് അനുയോജ്യമാണോയെന്ന് പരിശോധിച്ചിരുന്നില്ല. മാത്രവുമല്ല, ബസ് കടന്നുപോകുന്ന റൂട്ടുകളിലെ പ്രധാന ഡിപ്പോകളിലൊന്നും ചാര്‍ജ്ജിംഗ് സ്‌റ്റേഷനും സജ്ജീകരിച്ചിരുന്നില്ല. ഇത് പരിഗണിക്കാതെയാണ് ഇലക്ര്ടിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്പ-നിലക്കല്‍ സര്‍വ്വീസിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എറണാകുളം സര്‍വ്വീസ് പ്രഖ്യാപിച്ചത്. മതിയായ കൂടിയാലോചന നടത്താതെയാണ് ബസ് ദീര്‍ഘദൂര സര്‍വീസിന് അയച്ചത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ കെ.എസ.്ആര്‍.ടി.സി സര്‍വ്വീസുകളും ഇലക്ര്ടിക് ബസ്സിലേക്ക് മാറ്റുമെന്നായിരുന്നു മന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്. നഗരങ്ങളിലും നിരപ്പായിടങ്ങളിലുമാണ് ബസ് കൂടുതല്‍ അനുയോജ്യമെന്നിരിക്കെയാണ് ഒരുവശത്തേക്കു മാത്രം 200 കിലോമീറ്ററിലേറെ ദൂരത്തില്‍ ബസ് സര്‍വീസിന് അയച്ചത്.
ബസ് കടന്നുപോകുന്നിടങ്ജളിലെ പ്രധാന സ്‌റ്റേഷനുകളില്‍ ചാര്‍ജ്ജിംഗ് സൗകര്യമുണ്ടായിരുന്നെങ്കില്‍ കോര്‍പ്പറേഷന് ഇത്ര നാണമക്കട് സംഭവിക്കുമായിരുന്നില്ല. ഇന്നിെ ബസ് നിന്നുപോയ ചേര്‍ത്തല ഡിപ്പോയില്‍ ഇലക്ര്ടിക് ബസ് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവുമില്ലായിരുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇലക്ര്ടിക് ബസ്സുകള്‍ ഉപയോഗിക്കും മുമ്പ് അധികൃതര്‍ വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് ആക്ഷേപം ജീവനക്കാര്‍ തന്നെ ഉന്നയിച്ചു കഴിഞ്ഞും മുന്‍ സി.എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരിയാണ് വിശദമായ പഠനത്തിനു ശേഷം കോര്‍പ്പറേഷനെ ലാഭത്തിലേക്ക് നയിക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും ഇലക്ട്രിക് ബസ് അവതരിപ്പിച്ചത്. തൊഴിലാളിയൂണിയനുകളുമായി ഇടഞ്ഞ് കോര്‍പ്പറേഷനില്‍ നിന്ന് പുറത്തുപോയ തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങള്‍ പരാജയമായിരുന്നുവെന്നു വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നോയെന്നും സര്‍ക്കാര്‍ അന്വേഷിക്കും. ഒടുവില്‍ എറണാകുളത്തും ഹരിപ്പാടും ചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്തി കോര്‍പ്പറേഷന്‍ മുഖം രക്ഷിക്കുകയായിരുനനു.
വരുമാനം കുറഞ്ഞ് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതോടെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം വൈകിയേക്കും. അതേസമയം ഈ മാസം എങ്ങനെയെങ്കിലും ശമ്പളം നല്‍കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യൂണിയന്‍ നേതാക്കള്‍ ധനവകുപ്പിനെ സഹായിച്ചെങ്കിലും മന്ത്രി തോമസ് ഐസക്ക് കടുത്ത അതൃപ്തി അറിയിച്ചതോടെ വീണ്ടും പ്രതിസന്ധി ഉടലെടുമത്തക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha






















