ഇലക്ട്രിക് ബസുകളെ കട്ടപ്പുറത്താക്കിയ ഏമാൻമാർക്ക് പണി കിട്ടും; വിജിലൻസ് റിപ്പോർട്ട് ലഭിച്ചാലുടൻ കെ. എസ്. ആർ.റ്റിസി സോണൽ ഓഫീസർ, ഷെഡ്യൂളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുത്തേക്കും

കെ.എസ്.ആർ.റ്റി.സി യുടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. വിജിലൻസ് റിപ്പോർട്ട് ലഭിച്ചാലുടൻ കെ. എസ്. ആർ.റ്റിസി സോണൽ ഓഫീസർ, ഷെഡ്യൂളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വരും .
കന്നിയോട്ടത്തിൽ ഇലക്ട്രിക് ബസുകൾ അട്ടിമറിച്ചതിനാണ് ജീവനകാർക്ക് എതിരെ നടപടി വരാൻ പോകുന്നത്. ടോമിൻ ജെ തച്ചങ്കരി എം.ഡിയായിരുന്ന കാലത്താണ് ഇലക്ട്രിക് ബസ് എന്ന ആശയം മുന്നോട്ടു വച്ചത്. മുംബയിലുള്ള മഹാ വോയേജ് എന്ന കമ്പനിയാണ് ഇ ബസുകൾ കെ എസ് ആർ റ്റിസിക്ക് വാടകയ്ക്ക് നൽകിയത്. പത്ത് ബസുകളാണ് ആദ്യ ഘട്ടത്തിൽ വാങ്ങിയത്. സ്വകാര്യ ബസ് കമ്പനിയുമായുള്ള കരാർ അനുസരിച്ച് ബസും ഡ്രൈവറും അവർ നൽകും. കണ്ടക്ടറെ മാത്രം കെ എസ് ആർ റ്റി സി നൽകിയാൽ മതി. ഇതാണ് ജീവനകാർക്കിടയിൽ എതിർപ്പിന് കാരണമായത്. സിപിഎം യൂണിയൻ ഉൾപ്പെടെ ഇത്തരമൊരു പരിഷ്ക്കാരത്തിനു എതിരായിരുന്നു. എന്നാൽ തച്ചങ്കരിയുമായി എതിർപ്പുണ്ടായിരുന്ന മന്ത്രി ശശീന്ദ്രന് പോലും ഇ ബസുകളുടെ കാര്യത്തിൽ താത്പര്യമുണ്ടായിരുന്നു .
കന്നിയോട്ടത്തിൽ ചാർജ് തീർന്നാണ് ബസുകൾ വഴിയിൽ നിന്നത്. കഴിഞ്ഞ ദിവസം മൂന്ന് ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഹരിപ്പാട് മാത്രമാണ് ഇപ്പോൾ ചാർജിംഗ് സെന്റർ ഉള്ളത്. ഇതിനിടയിൽ ചാർജിങ്ങിന്റെ പേരിൽ സർവീസിന് താമസം ഉണ്ടായതും വിവാദമായി.
പല സാധാരണ സർവീസുകളും പിൻവലിച്ച ശേഷമാണ് ഇ ബസുകൾ നിരത്തിൽ ഇറക്കിയത്. ഇതിൽ ജീവനക്കാർ പ്രകോപിതരായി. കണ്ടക്ടർമാരും ഡ്രൈവർമാരും ഡ്യൂട്ടി കിട്ടാതായതോടെയാണ് ബഹളം ഉണ്ടായത്. പമ്പ മുതൽ നിലയ്ക്കൽ വരെ സർവീസ് നടത്തിയ ഇ ബസുകളാണ് ചാർജ് തീർന്നു വഴിയിൽ കിടന്നത്. അന്ന് നിലയ്ക്കലിൽ ചാർജിംഗ് സൗകര്യം ഏർപ്പാടാക്കിയിരുന്നു. ഒരിക്കൽ ചാർജ് ചെയ്താൽ 220 കിലോമീറ്റർ ഓടുമെന്നാണ് കമ്പനി പറഞ്ഞത്. എന്നാൽ 170 കിലോമീറ്റർ ഓടിയപ്പോൾ തന്നെ ബസിന്റെ ചാർജ് തീർന്നു. ദീർഘദൂര സർവീസ് നടത്തുമ്പോൾ ആവശ്യമായ മുൻ കരുതൽ സ്വീകരിക്കണമായിരുന്നു . എന്നാൽ യാതൊരു മുൻ കരുതലും സ്വീകരിക്കാതെയാണ് ജീവനക്കാർ സർവീസ് തുടങ്ങിയത്. ഇതാണ് വണ്ടികൾ വഴിയിൽ കിടക്കാൻ കാരണം.
സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് കെ എസ് ആർ റ്റി സി, എം ഡി തന്നെ മന്ത്രിയെ അറിയിച്ചെന്നാണ് വിവരം. അതുകൊണ്ടാണ് അദ്ദേഹം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കുന്തമുന ജീവനക്കാരിലേക്ക് തന്നെ നീണ്ടു.
കെ എസ് ആർറ്റിസിയെ നശിപ്പിക്കാൻ ശ്രമിക്കുന്നത് ജീവനക്കാർ തന്നെയാണ്. തച്ചങ്കരി ഇതിനെതിരെ നിലകൊണ്ടതാണ് അദ്ദേഹത്തെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാനുള്ള പ്രധാന കാരണം. ആദ്യം സർക്കാർ തച്ചങ്കരിക്കൊപ്പം നിന്നു. എന്നാൽ വൈകാതെ സർക്കാർ തച്ചങ്കരിക്ക് പിന്തുണ പിൻവലിച്ചു. തച്ചങ്കരി മനസു മടുത്താണ് കോർപ്പറേഷനിൽ നിന്നും ഇറങ്ങിയത്. പകരം നിയമിച്ച എം.പി. ദിനേശ് ആകട്ടെ സർക്കാരിന് കീഴിൽ പറക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു പരിഷ്ക്കാരവും സർക്കാർ അറിയാതെ നടപ്പിലാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മന്ത്രിയാകട്ടെ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന കാര്യത്തിൽ കർശന നിലപാടാണ് എടുത്തിരിക്കുന്നത്.
മന്ത്രി ശശീന്ദ്രനെ മെരുക്കാൻ സിപിഎം നേതാക്കൾ ഇടപെടുമോ എന്ന കാര്യം വ്യക്തമല്ല. മുമ്പും അത്തരം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. സി പി എം നേതൃത്വം നൽകുന്ന യൂണിയന് മീതെ കളിക്കാൻ മന്ത്രി ശശീന്ദ്രന് ധൈര്യം പേരാ. അങ്ങനെ കളിച്ചാൽ തച്ചങ്കരി തെറിച്ചത് പോലെ ശശിന്ദ്രനും തെറിച്ചെന്ന് വരും.
https://www.facebook.com/Malayalivartha






















