പാക്കിസ്ഥാനുമായി ചർച്ച എന്ന് പറയുന്നവരെ കശ്മീരിൽ താമസിപ്പിക്കണം: കോടിയേരിയെ പൊളിച്ചടുക്കി ടി.പി. സെൻകുമാർ

പാക്കിസ്ഥാനുമായി ചര്‍ച്ച എന്ന് പറയുന്നവരെ കശ്മീരില്‍ താമസിപ്പിക്കണം, കോടിയേരിയെ പൊളിച്ചടുക്കി ടി.പി. സെന്‍കുമാര്‍. പാടത്ത് പണിക്ക് വരമ്പത്തു കൂലി' എന്നു പറഞ്ഞ ചിലര്‍ കശ്മീരിന്റെ കാര്യം വന്നപ്പോള്‍ പറയുന്നത് പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു പോവണമെന്നാണെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ഇങ്ങനെയുള്ളവരെ കുറച്ചുനാള്‍ കശ്മീരില്‍ താമസിപ്പിക്കണം. ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരും. അല്ലെങ്കില്‍ ഇവരുടെ വെടി തീരും.വടകര മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശത്ത് ചില പാര്‍!ട്ടി ഗ്രാമങ്ങളുണ്ട്. അവിടെ പാര്‍ട്ടി പത്രം മാത്രം വായിക്കാനും അവരുടെ ചാനല്‍ മാത്രം കാണാനും മാത്രം വിധിക്കപ്പെട്ട കുറേ ജനങ്ങളുണ്ട്. അവര്‍ക്ക് ഇത്തിരി ശുദ്ധവായു കടത്തിവിടാനാണ് ശ്രമിക്കേണ്ടത്. ഷുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികര്‍ മരിച്ചുവീണപ്പോഴും 'സാംസ്‌കാരിക നായകര്‍' മിണ്ടിയില്ല. ഇവരെ വിളിക്കേണ്ടത് 'സാംസ്‌കാരിക നായ്ക്കള്‍' എന്നാണ്. യജമാനന്‍ പറയുന്നതനുസരിച്ചു കുരയ്ക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത്, അല്ലാതെ നായ്ക്കളെ അധിക്ഷേപിക്കാനല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് സനാതന ധര്‍മ പരിഷത്ത് നടത്തിയ 'ഹൈന്ദവം' അയ്യപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു സെന്‍കുമാര്‍ ആഞ്ഞടിക്കുന്നു. കഴിഞ ദിവസം പ്രധാനമന്തിക്കെരിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുല്‍വാമാ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തതിന് പിന്നില്‍ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കാശ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരള രക്ഷാ യാത്രയ്ക്ക് ഇടുക്കിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ ആക്രമണത്തിന് ശേഷം സി.പി.എം ആദ്യമായാണ് ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് മുന്‍പു യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുകയാണ്. കാശ്മീരികളെ അംഗീകരിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കണം. പുല്‍വാലയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം നടക്കുമ്പോള്‍ യുദ്ധസാഹചര്യം ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണം. രാജ്യത്തു മുസ്‌ലിം വിരോധം സൃഷ്ടിച്ചു വര്‍ഗീയ ധ്രൂവികരണത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
കശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗീയ ധ്രൂവികരണത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
കാശ്മീരില്‍ നടന്ന ആക്രമണത്തെ കുറിച്ച് ധാരാളം സംശയമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും പറഞ്ഞിരുന്നു. സൈനികര്‍ക്ക് കോണ്‍വോയി പോകുന്ന സമയത്ത് സിവിലിയന്‍മാരെ കടത്തിവിടാറില്ല. എന്നാല്‍ പുല്‍വാമ ആക്രമണം നടന്ന ദിവസം അങ്ങനെ സംഭവിച്ചു. അത് എന്തുകൊണ്ടാണെന്ന് അന്വേഷണം വേണം. സംശയങ്ങള്‍ ദുരൂഹരിക്കണമെന്നും കാനം ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കോടിയേരും പുല്‍വാമ ആക്രമണത്തിനും അതിന് നല്‍കിയ തിരിച്ചടിയിലും സംശയം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുരക്ഷാ വീഴ്ചയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
മമതാബാനര്‍ജിയും രാജ് താക്കറെയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമാ ആക്രമണത്തിന്റെ എല്ലാ വിവരങ്ങളും പുറത്ത് വരുമെന്നാണ് രാജ്താക്കറെ വിമര്‍ശിച്ചത്. പുല്‍വാമ ആക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും തടാന്‍ കഴിയാതിരുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടത്. രാജ്യത്തുടനീളമുള്ള നേതാക്കള്‍ ഇത്തരത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ആരോപണങ്ങള്‍ പ്രധാനമന്ത്രിക്ക് നേരെ ഉയര്‍ത്തുകയും ചെയ്യുമ്പോഴും അത് തെരഞ്ഞെടുപ്പിനെ ഏത് തരത്തില്‍ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha






















