കൊച്ചിയിൽ എൽഡി എഫിന്റെ കേരള സംരക്ഷണ യാത്ര ഫ്ളക്സ് ബോർഡ് ; പൊലീസ് കേസെടുത്തു

അധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചിയിൽ നടപ്പാത കൈയ്യേറി എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്രയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പൊലീസ് കേസെടുത്തു.
കൊച്ചിയിലെ കളമശ്ശേരിയിലാണ് നടപ്പാത കൈയ്യേറി എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്രയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഐപിസി സെക്ഷന്‍ 283 പ്രകാരം പൊതു ജനങ്ങള്‍ക്ക് തടസമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രയുടെ ഫ്‌ളെക്‌സ് ബോര്‍ഡാണ് കളമശേരിയില്‍ നടപ്പാതയില്‍ സ്ഥാപിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇടപെടലുണ്ടായത്. ഫ്‌ളെക്‌സ് സ്ഥാപിച്ച സ്വകാര്യ കമ്പനിക്കെതിരയാണ് കേസെടുത്തിരിക്കുന്നത്.
പൊതു സ്ഥലങ്ങളിലടക്കം അനധികൃത ഫ്‌ളെക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സിപിഐഎമ്മിന്റെ തന്നെ ഫ്‌ളെക്‌സ് ബോര്‍ഡ് വിവാദത്തിലാകുന്നത്.
എന്നാൽ, മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാന്‍ കൊണ്ടു വന്ന ഫ്‌ളെക്‌സ് തത്ക്കാലത്തേക്ക് ഇറക്കി വെച്ചതാണെന്നാണ് സിപിഐഎം വിശദീകരണം നൽകുന്നത്. തുടർന്ന് ന്ന് ഇന്നലെ രാത്രി തന്നെ ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്‌തു.
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ബാനറുകളും 10 ദിവസത്തിനകം നീക്കാനായിരുന്നു ഹൈക്കോടതി തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha






















