സംസ്ഥാനത്തെ സ്വകാര്യാശുപത്രികള്‍ വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ ഭാഗികമായി നിര്‍ത്തി

സംസ്ഥാനത്തെ സ്വകാര്യാശുപത്രികള്‍ വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ ഭാഗികമായി നിര്‍ത്തി. അടിയന്തരസ്വഭാവമുള്ള ചികിത്സകള്‍ മാത്രം ഏറ്റെടുത്താല്‍ മതിയെന്നാണ് തീരുമാനം. ആറുമാസമായി പ്രതിരോധവകുപ്പ് പണം നല്കാത്തതിനാലാണിത്. കേരളത്തിലെ രണ്ടുമേഖലകളിലായി 80 കോടിയിലധികം രൂപ നല്‍കാനുണ്ടെന്നാണ് ഇ.സി.എച്ച്.എസ്. ചികിത്സാപട്ടികയിലുള്ള ആശുപത്രി അധികൃതര്‍ പറയുന്നു. തിരുനല്‍വേലി മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളാണ് തിരുവനന്തപുരം മേഖലയില്‍ വരുന്നത്.
അവശേഷിക്കുന്നവ കൊച്ചി മേഖലാ കേന്ദ്രത്തിനു കീഴിലാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്ക് മാത്രം 16 കോടിയുടെ കുടിശ്ശികയുണ്ടെന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. റീജണല്‍ ഡയറക്ടര്‍ക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതോടെ സൈനിക ആശുപത്രികള്‍ മാത്രമായി രോഗികള്‍ക്ക് ആശ്രയം. ഇവിടെ ലഭിക്കാത്ത ചികിത്സകള്‍ക്കാണ് രോഗികള്‍ പുറത്തുള്ള സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. ഓരോ ചികിത്സയ്ക്കും നിശ്ചിതതുകയാണ് പ്രതിരോധവകുപ്പ് നിശ്ചിയിച്ചിട്ടുള്ളത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും കുറഞ്ഞനിരക്ക് നിശ്ചിയിച്ചിട്ടുണ്ട്.
ആശുപത്രി ബില്ലുകള്‍ പ്രത്യേക ഏജന്‍സി പരിശോധിച്ചശേഷമാണ് പ്രതിരോധവകുപ്പ് പണം അനുവദിക്കുന്നത്. നവംബറിനുശേഷം പ്രതിരോധവകുപ്പ് തുക അനുവദിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചികിത്സ നിര്‍ത്തിവയ്ക്കാന്‍ ഇ.സി.എച്ച്.എസ്. എം. പാനല്‍ഡ് െ്രെപവറ്റ് ഹോസ്പിറ്റല്‍സ് ഫോറത്തിന്റെ തീരുമാനം. 2014ല്‍ നിശ്ചയിച്ച ചികിത്സാനിരക്ക് ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























