കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദാനിയുടെ ചരടു വലി; സംഭവിക്കാൻ പോകുന്നത് ഇത് !!! ജാഗ്രത

കോടികൾ കൊയ്യുന്ന അദാനി ഗ്രൂപ്പ് എന്താണ് വിഴിഞ്ഞത്ത് ചെയ്യുന്നത്.. ചിന്തിച്ചിട്ടുണ്ടോ ? ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമ്മിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നമ്മളാരുമറിയാതെ ഒരു പ്രത്യേക കമ്പനിയുടെ കുത്തകയായി മാറാൻ പോകുകയാണ്.അതിന് അവസരം ഉണ്ടാക്കി നൽകിയ അദാനി കമ്പനിക്ക് കിട്ടുന്നതാകട്ടെ കോടികളുടെ ലാഭവും. വിഡി സതീശനും പിണറായി വിജയനും തമ്മിലുള്ള പോര് എന്നതിനേക്കാൾ ഉപരി നമ്മൾ കരുതുന്നതിലപ്പുറമാണ് വിഴിഞ്ഞം വിഷയം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വിസ് കമ്പനിയായ എംഎസ്‍സി ഗ്രൂപ്പിന് വിൽക്കാനുള്ള അദാനി പോർട്ട്‌സിന്റെ തീരുമാനം അന്താരാഷ്ട്ര സമുദ്രവാണിജ്യ ഭൂപടത്തിൽ ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ ഒരു തുറമുഖം വിദേശ കുത്തകകളുടെ കൈകളിലേക്ക് മാറുന്നതിന്റെ അപകടകരമായ സൂചനയാണ്.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയായ എംഎസ്സിയുടെ ടെർമിനൽ ഓപ്പറേറ്റിംഗ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ഉപകമ്പനിയായ മുണ്ടി ലിമിറ്റഡാണ് വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്നത്. ഇവിടെയാണ് സമുദ്രവാണിജ്യ രംഗത്തെ 'ലംബമാന സംയോജനം' (Vertical Integration) എന്ന വലിയ ഭീഷണി ഒളിഞ്ഞിരിക്കുന്നത്. ഒരു തുറമുഖം എല്ലാ കപ്പൽ കമ്പനികൾക്കും തുല്യ പരിഗണന നൽകുന്ന 'കോമൺ-യൂസർ' അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് കരാർ നിഷ്‌കർഷിക്കുന്നുണ്ട്.
എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷിപ്പിങ് ലൈൻ ഒരു തുറമുഖത്തിന്റെ 49 ശതമാനം ഉടമസ്ഥാവകാശം ഏറ്റെടുക്കുമ്പോൾ, ആ തുറമുഖം ക്രമേണ അവരുടെ സ്വന്തം കപ്പലുകൾക്ക് മാത്രം മുൻഗണന നൽകുന്ന ഒരു താവളമായി മാറാൻ സാധ്യതയുണ്ട്. ബെർത്ത് അലോക്കേഷനിലും ക്രെയ്ൻ പ്രവർത്തനങ്ങളിലും തങ്ങളുടെ കപ്പലുകൾക്ക് രഹസ്യ മുൻഗണന നൽകാൻ എംഎസ്‍സിക്ക് സാധിക്കുമെന്നതിനാൽ, ലോകത്തെ മറ്റ് പ്രമുഖ കപ്പൽ കമ്പനികളായ മെയിഴ്‌സ്‌ക് , സിഎംഎ-സിജിഎം എന്നിവർ വിഴിഞ്ഞത്തേക്ക് വരാൻ മടിക്കും. ഇത് വിഴിഞ്ഞത്തെ ഒരു സ്വതന്ത്ര ആഗോള ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബ് എന്ന നിലയിൽ നിന്ന് മാറ്റി, എംഎസ്‍സി ഗ്രൂപ്പിന്റെ മാത്രം സ്വകാര്യ ഹബ്ബായി ചുരുക്കുമെന്നതാണ് ഏറ്റവും വലിയ അപകടം.
എന്തുകൊണ്ടാണ് എംഎസ്‍സി ഗ്രൂപ്പ് ഇത്രയും വലിയ തുക മുടക്കി വിഴിഞ്ഞത്ത് 49 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ തിടുക്കം കൂട്ടുന്നത് എന്നതിലും ഒരു വലിയ അന്താരാഷ്ട്ര വാണിജ്യ രഹസ്യമുണ്ട്. നിലവിൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളാണ്. അടുത്തിടെയായി കൊളംബോ തുറമുഖം കടുത്ത പ്രവർത്തന തടസ്സങ്ങളും രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളും നേരിടുന്നുണ്ട്. ഇന്ത്യയിലെ ക്യാബോട്ടേജ് നിയമങ്ങളിൽ വന്ന ഇളവുകൾ പ്രയോജനപ്പെടുത്തി, കൊളംബോയ്ക്ക് പകരം ഇന്ത്യയുടെ ദക്ഷിണതീരത്ത് സ്വന്തമായി ഒരു വലിയ ട്രാൻസ്ഷിപ്പ്‌മെന്റ് സാമ്രാജ്യം സ്ഥാപിക്കുകയാണ് എംഎസ്‍സിയുടെ ലക്ഷ്യം.
അദാനി ഗ്രൂപ്പിന്റെ ഗുജറാത്തിലെ മുന്ദ്ര പോർട്ടിലും തമിഴ്നാട്ടിലെ എണ്ണൂർ പോർട്ടിലും എംഎസ്‍സിക്ക് നിലവിൽ പങ്കാളിത്തമുണ്ട്. വിഴിഞ്ഞം കൂടി തങ്ങളുടെ നിയന്ത്രണത്തിലാകുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂർണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിൽ എത്തും. ഈ ആഗോള കുത്തകവൽക്കരണമാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയിലൂടെ ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
എന്തായാലും വിഴിഞ്ഞ തുറമുഖത്തിന്റെ ഓഹരി ആഗോള ഷിപ്പിങ് ഭീമൻ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ലഭ്യമാക്കാത്തതുകൊണ്ടും സെബി റെഗുലേഷൻസ് പാലിക്കാത്തതുകൊണ്ടും ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയിൽ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെബിക്ക് കത്തയച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒത്തുകളികളെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടുമെന്നും പിണറായി വിജയൻ അറിയിച്ചു.
SEBI (Listing of Obligations and Disclosure Requirements) 2015 പ്രകാരം ഓഹരി കൈമാറ്റം സുതാര്യമായിരിക്കണം എന്നും ഇതു സംബന്ധിച്ച എല്ലാ പ്രസക്ത കാര്യങ്ങളും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ സെബി അധികാരികൾക്ക് മുമ്പാകെ സുതാര്യമായി കാര്യങ്ങൾ അറിയിച്ചിട്ടില്ല. ഗൗരവകരമായ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയോ, ജാഗ്രത കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പിണറായി ഉന്നയിക്കുന്ന ആക്ഷേപം.
https://www.facebook.com/Malayalivartha























