യു ഡി എഫ്, സർക്കാരിനെതിരെ ആഞ്ഞടിക്കുന്നു. ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. ചെന്നിത്തലയുടെ ഉപവാസത്തിന് പിറകെ മാർച്ച് 9ന് ഹർത്താൽ നടത്താനുള്ള അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി.

ഇടുക്കിയിലെ കർഷക ആത്മഹത്യകൾ തടയാൻ സർക്കാർ ഉചിതമായ ഒരു നടപടിയും ഇതുവരെ എടുക്കുന്നില്ലെന്ന് ആരോപിച്ച് യു ഡി എഫ് സർക്കാരിനെതിരെ ആഞ്ഞടിക്കുന്നു. ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. ചെന്നിത്തലയുടെ ഉപവാസത്തിന് പിറകെ മാർച്ച് 9ന് ഹർത്താൽ നടത്താനുള്ള അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി.
ഇടുക്കിക്ക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിന് ശേഷം അനുവദിസിച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം നേരിടാനുള്ള പണം പാക്കേജിൽ ഇല്ലെന്നാണ് യു ഡി എഎഫ് ആരോപിക്കുന്നത്
സർക്കാറിനെതിരെ ഉള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ്. കടക്കെണിയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയിൽ മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തിൽ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവർക്ക് ജീവനൊടുക്കേണ്ടിവന്നത്.
ഇടുക്കിക്ക് പുറമെ കഴിഞ്ഞ ദിവസം തൃശൂരിലും കർഷകർ ആത്മഹത്യ ചെയ്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി കർഷക ആത്മഹത്യകളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. കട്ടപ്പനയിലാണ് ചെന്നിത്തല ഏകദിന ഉപവാസം നടത്തുക.
നിലവിലെ സാഹചര്യങ്ങളിൽ കർഷകർക്ക് ആശ്വാസം ലഭ്യമാക്കുന്നതിനായി കർഷകരുടെ 5 ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ സർക്കാർ എഴുതി തള്ളണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി.
അതിനിടെ ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും സർക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്യാനും കോൺഗ്രസ് നീക്കമുണ്ട്. ചെന്നിത്തലയുടെ ഉപവാസത്തിന് പിറകെ മാർച്ച് 9ന് ഹർത്താൽ നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ഹര്‍ത്താലിന് അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാൽ പരീക്ഷാ കാലയളവില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെന്നിത്തല പ്രഖ്യാപിച്ചിരുന്ന ഉപവാസത്തിനൊപ്പം ശക്തമായ പ്രതിഷേധപരിപാടികള്‍ 6ന് നടത്താനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം അത്മഹത്യ ചെയ്ത തൃശൂരിൽ കുഴൂർ സ്വദേശി ജിജോ പോളിന്റെ മരണം കർഷക ആത്മഹത്യയെന്നു പറയാനാവില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പ്രതികരിച്ചു.
കൃഷിയെ ഉപജീവനമായി ആശ്രയിച്ചു ജീവിച്ചിരുന്ന വ്യക്തിതന്നെയായിരുന്നു ജിജോയും കുടുംബവും. മഹാപ്രളയത്തിന് മുന്‍പ് തന്നെ പച്ചക്കറി കൃഷിയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിലും ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ജീമോന് സംഭവിച്ചത്. വില കൊടുത്ത് മറ്റ് കര്‍ഷകരില്‍ നിന്നും വാങ്ങി വെട്ടിക്കൊണ്ട് വന്ന 200 ഏത്തക്കുലകള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. പ്രളയാനന്തരം 10000 രൂപ ലഭിച്ചത് കൂടാതെ യാതൊരു സഹായവും കുടുംബത്തിന് കിട്ടിയിട്ടില്ല. കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മാത്രം 15 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് കുടുംബം പറയുന്നത്. 17 സെന്റ് വരുന്ന പുരയിടവും വീടും ഈട് വെച്ചാണ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. കൂടാതെ കുഴൂര്‍ എസ്ബിഐ, മാള കാനറാബാങ്ക് ശാഖ, കുണ്ടൂര്‍ വിഎഫ്പിസികെ, കുത്തിയതോട് മാര്‍ക്കറ്റ് തുടങ്ങിയേടങ്ങളിലായി 10 ലക്ഷം രൂപയുടെ കൂടി ബാദ്ധ്യതയുണ്ട്. തോട്ടങ്ങള്‍ എടുത്ത വകയിലും കൃഷി ഭൂമികള്‍ക്ക് പാട്ടം കൊടുത്ത വകയിലും ബാദ്ധ്യതയുണ്ട്
എന്നാല്‍ ജിജോയുടെ വായ്പകൾ കാർഷിക ആവശ്യത്തിനു ഉള്ളതായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള മന്ത്രിയുടെ പരാമർശം പ്രക്ഷോഭത്തിന് കാരണമായി . ഇതേ തുടർന്ന് കൃഷിയെ ഉപജീവനമായി ജീവിക്കുന്നവരുടെ കാർഷിക ആവശ്യത്തിനു അല്ലാത്ത വായ്പകളിൽ എന്ത് സഹായം ചെയ്യാൻ കഴിയുമെന്ന് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha

























