Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരത്തിനിറക്കിയതിന് പിന്നില്‍ പിണറായിയെ കുടുക്കാനുള്ള ബി.ജെ.പി തന്ത്രം... നവോത്ഥാന മൂവ്‌മെന്റിലൂടെ ഏറെ അടുത്ത പിണറായി വെള്ളാപ്പള്ളി ബന്ധം തകര്‍ക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യം

19 MARCH 2019 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരത്തിനിറക്കിയതിന് പിന്നില്‍ പിണറായിയെ കുടുക്കാനുള്ള ബി.ജെ.പി തന്ത്രം. നവോത്ഥാന മൂവ്‌മെന്റിലൂടെ ഏറെ അടുത്ത പിണറായി വെള്ളാപ്പള്ളി ബന്ധം തകര്‍ക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമാക്കുന്നത്. ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മത്സരത്തിന് തയാറായ തുഷാര്‍ നാണം കെട്ടാല്‍ ബി.ഡി.ജെ.എസ്് എന്‍.ഡി.എ മുന്നണി വിടും. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം വെള്ളാപ്പള്ളിയും മകനും തമ്മിലുള്ള ഒത്തുകളി. രണ്ടുവെള്ളത്തില്‍ കാലുചവുട്ടാനുള്ള തന്ത്രമാണിത്.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലുള്‍പ്പെടെ ആകെ കുഞ്ഞുമറിഞ്ഞുകിടക്കുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ആശ്വാസമാണ് തുഷാര്‍ മത്സരരംഗത്തിറങ്ങാന്‍ സമ്മതം മൂളിയത്. ഇത് തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കിതരുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തുഷാര്‍ രംഗത്തിറങ്ങുന്നത് ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് വലിയ തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്.
സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് മത്സരത്തിനിറങ്ങാന്‍ തുഷാര്‍ മടിച്ചുനിന്നതെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. തുഷാര്‍ രംഗത്തിറങ്ങാതിരുന്നെങ്കില്‍ പ്രചരണരംഗത്ത് അത് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമായിരുന്നു. ഘടകകക്ഷി നേതാവ് തന്നെ ചാഞ്ചാടി നില്‍ക്കുകയാണെന്നുള്ള പ്രചരണത്തിന് ഇത് കരുത്തുപകരുമായിരുന്നു. ഈ പ്രചരണം മൂലം പ്രതീക്ഷിക്കുന്ന എസ്.എന്‍.ഡി.പി വോട്ടുകള്‍ ലഭിക്കാത്ത സാഹചര്യവുമുണ്ടാകുമായിരുന്നു. എന്നാല്‍ തുഷാര്‍ വരുന്നതോടെ അതിന് മാറ്റമുണ്ടാകുമെന്നാണ് ബി.ജെ.ിയുടെ പ്രതീക്ഷ.
മാത്രമല്ല, ഇത് വെള്ളാപ്പള്ളിയുടെ നിലപാടിലും മാറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പൊന്നുമില്ലാത്ത പ്രകടനം ബി.ജെ.പിക്ക് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത് വെള്ളാപ്പള്ളിയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണ്. എന്നാല്‍ തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ മൂലം അത് നഷ്ടപ്പെടുകയായിരുന്നു. പ്രത്യേകിച്ച് പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ഇതിനെ വളരെ കരുതലോടെയാണ് നേരിട്ടത്. തങ്ങളുടെ പരമ്പരാഗതമായ വോട്ടുബാങ്കായ എസ്.എന്‍.ഡി.പിയും ഈഴവ സമൂഹവും ബി.ജെ.പിയിലേക്ക് ചായുന്നത് തടയുന്നതിനുള്ള നീക്കമാണ് അദ്ദേഹം നടത്തിയത്. അതിന് ശബരിമല വിഷയം അദ്ദേഹത്തിന് സഹായവുമായി. ശബരിമല വിഷയത്തോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവന്ന നവോത്ഥാന നീക്കത്തില്‍ വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള കളിയാണ് പിണറായി കളിച്ചത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും വെള്ളാപ്പള്ളിയെ പിണറായി കൈവിടാതെ ഒപ്പം പിടിച്ചത് അവര്‍ ബി.ജെ.പിയില്‍ തുടരാതിരിക്കാനായിരുന്നു.
ഇതോടെ ബി.ജെ.പിയെ പൂര്‍ണ്ണമായും ഉപേക്ഷിച്ച വെള്ളാപ്പള്ളി ഇടതുപാളയത്തില്‍ എത്തുകയും ചെയ്തു. ഈ ബന്ധം തുടരുന്നതിനായി തുഷാറിനെ മത്സരത്തിനറങ്ങുന്നതില്‍ നിന്ന് തടയണമെന്ന നിര്‍ദ്ദേം പിണറായി തന്നെയാണ് വെള്ളാപ്പള്ളിക്ക് മുന്നില്‍ വച്ചത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു തുഷാര്‍ ഇതുവരെ മടിച്ചുനിന്നത്. എന്നാല്‍ പിണറായിയുടെ സമ്മര്‍ദ്ദത്തിനപ്പുറമുള്ള ശക്തമായ പ്രലോഭനങ്ങള്‍ നല്‍കികൊണ്ടാണ് തുഷാറിനെ രംഗത്തിറക്കിയത്.
തുഷാര്‍ രംഗത്തിറങ്ങിയത് ആശ്വാസമായെങ്കിലും വെള്ളാപ്പള്ളിയുടെ നിലപാട് ഇപ്പോഴും ബി.ജെ.പിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. തുഷാറിന് വേണ്ടി വെള്ളാപ്പള്ളി രംഗത്തിറങ്ങുമോയെന്ന സംശയവും അവര്‍ക്കുണ്ട്. അതേസമയം തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം വെള്ളാപ്പള്ളിയുടെ മൗനസമ്മതത്തോടെ തന്നെയാണെന്നതും സത്യമാണ്. വീണ്ടും കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നേയ്ക്കുമെന്ന സൂചന വന്നതോടെയാണ് തുഷാറിനെ രംഗത്തിറക്കാന്‍ വെള്ളാപ്പള്ളി സമ്മതിച്ചത്. അങ്ങനെ വന്നാല്‍ കേന്ദ്രത്തില്‍ തുഷാറും സംസ്ഥാനത്ത് ഇപ്പോള്‍ പിണറായിയുടെ വിശ്വസ്തനെന്ന നിലയില്‍ വെള്ളാപ്പള്ളിക്കും പിടിമുറുക്കാന്‍ കഴിയും. എന്നാല്‍ നേരത്തെ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തുഷാറിന് എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവയ്‌ക്കേണ്ടിവരും. അതുപോലെ വെള്ളാപ്പള്ളിക്ക് പ്രചരണത്തിന് പോകാനും കഴിയില്ല. എന്നാലും രഹസ്യമായി തുഷാറിനും പാര്‍ട്ടിക്കും പിന്തുണ നല്‍കുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി വച്ചുപുലര്‍ത്തുന്നത്.
അതേസമയം ശക്തമായ ഉപാധികളോടെയാണ് തുഷാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ ഫലം തന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണ്ണായകമാകുമെന്ന് തുഷാറിന് വ്യക്തമായി അറിയാം. വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും നാണം കെട്ട തോല്‍വിയില്‍ നിന്നും രക്ഷപ്പെടേണ്ടതുമുണ്ട്. എന്നാല്‍ ബി.ജെ.പിയില്‍ തന്നെ തൃശൂര്‍ സീറ്റിന് മോഹിച്ചവര്‍ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ അവിടെ മത്സരിക്കുന്നവരാരായാലും വലിയ പ്രതിസന്ധി നേരിടേണ്ടിവരും. അത്തരത്തില്‍ പിന്നില്‍ നിന്ന് കുത്തി നാണം കെടുത്താനാണ് ഭാവമെങ്കില്‍ അതോടെ എന്‍.ഡി.എ ബന്ധം ഉപേക്ഷിക്കുമെന്നും തുഷാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരാജയപ്പെടുകയും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്താല്‍ മാന്യമായ പരിഗണന നല്‍കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് രണ്ടും പാലിച്ചില്ലെങ്കില്‍ ബി.ഡി.ജെ.എസ് മുന്നണിവിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 minutes ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (19 minutes ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (2 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (2 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (3 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (3 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (3 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (3 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (4 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (4 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

Malayali Vartha Recommends