ഗുണ്ടയുടെ കരച്ചിൽകേട്ട് നാട്ടുകാർ നോക്കിയപ്പോൾ കണ്ടത് എതിർ സംഘത്തിലെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുന്ന കാഴ്ച്ച; പോലീസ് അന്വേഷണത്തെ ഊർജ്ജിതമായാക്കിയപ്പോൾ മർദ്ദിച്ചവശനാക്കി വഴിയരികിൽ ഉപേക്ഷിച്ചു: ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനൊടുവിൽ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണി അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു...
കരമന മോഡലിൽ ഗുണ്ടാസംഘത്തിലെ യുവാവിനെ നടുറോഡിൽ നിന്ന് മർദ്ദിച്ച് ഭീഷണിപ്പെടുത്തി വാഹനത്തിൽ തട്ടിക്കൊണ്ടുപോയി വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണി അടക്കം മൂന്നുപേര്‍ അറസ്റ്റിൽ. എതിര്‍ സംഘത്തില്‍പ്പെട്ട ഗുണ്ട ഉണ്ണിക്കുട്ടനെയാണ് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ തള്ളിയത്. ശ്രീവരാഹത്ത് ലഹരി സംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അര്‍ജുനും പൊലീസ് വലയിലായി.
ഗുണ്ടാ – ലഹരിമരുന്ന് മാഫിയയ്ക്കെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കിയതായി അവകാശപ്പടുന്നതിനിടെയാണ് വീണ്ടും ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടിയത്. ഇന്നലെ രാത്രി ഗുണ്ടാസംഘങ്ങള്‍ എതിര്‍ചേരിയിലുള്ള സംഘത്തിലെ ഒരാളെ തട്ടിക്കൊണ്ട് പോയി വഴിയില്‍ ഉപേക്ഷിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രാത്രിയില്‍ ഉണ്ണിക്കുട്ടനെന്ന യുവാവിനെ ബൈക്കില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് വഴിയില്‍ തള്ളിയത്. ഈ കേസില്‍ കഠിനംകുളം സ്വദേശി പഞ്ചായത്തുണ്ണി എന്നു വിളിക്കുന്ന രതീഷ്, പള്ളിപ്പുറം സ്വദേശി ഷിയാസ് , മുരിക്കുംപുഴ സ്വദേശി സാവിയോ എന്നിവര്‍ പൊലീസിന്റെ പിടിയിലായി.
ഉണ്ണിക്കുട്ടനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ കരച്ചില്‍ കേട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. കണിയാപുരം ഭാഗത്ത് ഉപേക്ഷിച്ച ഉണ്ണിക്കുട്ടനെ തിരച്ചില്‍ നടത്തിയ പൊലീസുകാരാണ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. പ്രതികളും മര്‍ദനമേറ്റ ഉണ്ണിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
https://www.facebook.com/Malayalivartha