വയനാട്ടില്‍ മത്സരിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിന് രാഹുലിന്റെ ഞെട്ടിക്കുന്ന മറുപടി
വയനാട് സീറ്റിനെചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി നടക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ചെന്നിത്തല എത്തിയത് അതിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയാണ് ഏവരെയും ഞെട്ടിപ്പിച്ചു കളഞ്ഞത്.
വയനാട്ടില്‍ ഉമ്മന്‍ചാണ്ടി ടി. സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാട് കൈക്കൊള്ളുമ്പോള്‍ ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് എന്നവാദമുയര്‍ത്തിയാണ് ചെന്നിത്തല അതിനെ എതിര്‍ക്കുന്നത്. പിന്നീട് നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിനിടെ രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിച്ചുകൂടെ എന്ന് ചെന്നിത്തല ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ കേരളത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയിലും അതിന്റെ ആവേശതരംഗം പ്രതിഫലിക്കുമെന്നും നേതാക്കള്‍ പറഞ്ഞതായും സൂചനകളുണ്ട്.
രാഹുല്‍ കര്‍ണാടകത്തില്‍ മത്സരിക്കണമെന്ന് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ഇത്തരം ഒരു ആവശ്യവുമായി രാഹുലിനെ സമീപിക്കുന്നത്. രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്ന് ജനവിധി തേടിയാല്‍ കോണ്‍ഗ്രസ് സംവിധാനം പ്രതിസന്ധികളില്‍ നിന്ന് മുക്തമായി സജീവമാകും എന്നാണ് ദിനേശ് ഗുണ്ടുറാവുവിന്റെ കണക്കുക്കൂട്ടല്‍
അതേസമയം വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ നമ്പര്‍ വണ്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി . പക്ഷേ ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിലാണ് തന്റെ ശ്രദ്ധ മുഴുവനെന്നും അമേഠിയില്‍ നിന്നുതന്നെ മത്സരിക്കാനാണ് തീരുമാനമെന്നും രാഹുല്‍ പറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നിക്കണോ പോണോയെന്നാണ് വയനാട് ഉള്‍പ്പടെ നാലു മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ ചോദ്യം. കോണ്‍ഗ്രസിനിത് ജീവന്‍മരണ പോരാട്ടമാണന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയ സാധ്യത മാത്രമാണ് മാനദണ്ഡമെന്നും നാഴികയ്ക്ക് നാല്‍പതു വട്ടവും പറഞ്ഞവര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലുന്നത് കണ്ട് പകച്ചു നില്‍ക്കുകയാണ് അണികള്‍.കോണ്‍ഗ്രസിന്റ ഉറച്ച മണ്ഡലമായ വയനാടിച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് പട്ടിക ഇത്രത്തോളം വൈകിച്ചത്.12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും ബാക്കി നാലിടത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിക്കാനാകാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടാണ്. ഉറച്ച മണ്ഡലങ്ങള്‍ ഗ്രൂപ്പ് നേതാക്കള്‍ വാശി പിടിച്ച് നേടിയെടുത്തപ്പോള്‍ പ്രവര്‍ത്തകര്‍ അഭിമാനപ്പോരാട്ടം നടക്കുമെന്ന് കരുതിയ വടകര ആര്‍ക്കും വേണ്ടാതായി. ഒടുവില്‍ ആളുകളെ വിളിച്ച് മല്‍സരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന ഗതികേടിലായി കെ പി സി സി നേതൃത്വം .ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് പോന്നതോടെ ശേഷിച്ച പട്ടിക പ്രസിദ്ധീകരിക്കേണ്ട ചുമതല മുല്ലപ്പള്ളിയുടെ തലയിലായി.സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയം പ്രചാരണ ആയുധമാക്കുമ്പോള്‍ ,കൊലപതക കേസില്‍ പ്രതിയായ പി ജയരാജന്‍ മല്‍സരിക്കുന്ന വടകരയില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാത്തത് മുതിര്‍ന്ന നേതാക്കളുടെ പരാജയമാണന്നാണ് പ്രവര്‍ത്തക വികാരം. പ്രത്യേകിച്ച് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ രക്തക്കറ മാറും മുമ്പ് നടക്കുന്ന തിരഞ്ഞെടുപ്പില്‍. ഇതിനിടെ വടകരയില്‍ മുല്ലപ്പള്ളിയെത്തന്നെ മല്‍സരിപ്പക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് സന്ദേശ പ്രവാഹമാണ്. എന്നാല്‍ ഇത് ഗ്രൂപ്പുകളുടെ തന്ത്രമാണന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ നിലപാട് .അനുകൂല സാഹചര്യമുണ്ടായിട്ടും നേട്ടം കൊയ്യാനായില്ലെങ്കില്‍ ഉത്തരവാദികള്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രമായിരിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടേയും അണികളുടേയും മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha