സ്കൂൾ ബസില്ലാതിരുന്ന സമയങ്ങളിൽ പ്ലസ്ടൂ കാമുകിയെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി നിരവധി തവണ പീഡനത്തിനിരയാക്കി; ആവശ്യം കഴിഞ്ഞപ്പോൾ കാമുകൻ ഒഴിവാക്കിയതിൽ മനംനൊന്ത് ആളൊഴിഞ്ഞ അയൽവീട്ടിൽ ജീവനൊടുക്കി പെൺകുട്ടി:- രണ്ട് മാസങ്ങൾക്കിപ്പുറം കാമുകനെപൊക്കി പോലീസ്
പ്രണയം നടിച്ചും, വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ച ശേഷം കാമുകൻ മുങ്ങിക്കളഞ്ഞതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി സജ്ജുവാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 8നായിരുന്നു അടിമാലിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ ആത്മഹത്യ ചെയ്തത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച് അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ത്ഥിനിയുടെ കാമുകനും ജീപ്പ് ഡ്രൈവറുമായ 22 കാരന്‍ സജ്ജു സത്യന്‍ പൊലീസ് പിടിയിലായത്. അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ സജ്ജുവിന്റെ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 8ന് ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമാര്‍ട്ടത്തില്‍ പെണ്‍കുട്ടി നിരവധി തവണ ലൈംഗീക പീഡനത്തിരയായതായും തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് സജ്ജുവിനെ കുടുക്കിയത്. നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അവഗണിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
സ്‌കൂള്‍ ബസില്ലാതിരുന്ന ഘട്ടങ്ങളില്‍ പെണ്‍കുട്ടി പ്രതിയുടെ ജീപ്പിലായിരുന്നു സ്കൂളിൽ എത്തിയിരുന്നത്. പെണ്‍കുട്ടിക്ക് സജ്ജുവുമായുള്ള ബന്ധം മറ്റ് സുഹൃത്തുക്കള്‍ക്കറിയാമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ശേഷം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൂന്നുറില്‍പരം ആളുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സജ്ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനത്തിന് ശേഷം താന്‍ പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകളും സന്ദേശങ്ങളും സ്വീകരിച്ചിരുന്നില്ലെന്നും ഏത് സമയവും പൊലീസ് പിടിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പിടിയിലായ പ്രതി പോലീസിന് മൊഴി നല്‍കി.
https://www.facebook.com/Malayalivartha