കസേരയില്‍ ചേര്‍ത്തിരുത്തി ഷര്‍ട്ട് കൊണ്ട് മുഖം കെട്ടി കഴുത്തറുത്ത് തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിൽ കൊലപാതകം; ഘാതകൻ ഇപ്പോഴും കാണാമറയത്ത്
ആറ്റിങ്ങലിൽ ഹോളോബ്രിക്‌സ് സ്ഥാപനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. പശ്ചിമബംഗാള്‍ ഗള്‍സായ് ഗിരിഗൈര്‍ ഘട്ടില്‍ കുമാര്‍ ബാരയുടെ മകന്‍ വിമലാണ്(30)കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. കസേരയില്‍ ചേര്‍ത്തിരുത്തി ഷര്‍ട്ട് കൊണ്ട് മുഖം കെട്ടി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് വിമലിനെ കണ്ടെത്തിയത്.
വിമലിന്റെ സുഹൃത്ത് അമലാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വിമലിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ശനിയാഴ്ച ബന്ധുക്കള്‍ ബംഗാളില്‍ നിന്നും എത്തുമെന്നാണ് അറിയിച്ചിരുന്നത്.പൊലീസ് ഇതിന് അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ആരും എത്തിയില്ല.
ഈ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി ബന്ധുക്കളെ ബന്ധപ്പെടാനുള്ള തീരുമാനത്തിലാണ് പൊലീസ്. പൂവമ്ബാറയ്ക്ക് സമീപം എ.എം ഹോളോബ്രിക്‌സ് ഇന്റര്‍ലോക്ക് ആന്‍ഡ് മെറ്റീരിയല്‍ സപ്ലൈ എന്ന സ്ഥാപനത്തിനകത്തെ കെട്ടിടത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് കൊലപാതകം നടന്നത്.
ബിനുവും മഹേന്ദ്രനും ജോലി കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്.ഞായറാഴ്ച ഇവർ ഉച്ച വരെ ഇവിടെയുണ്ടായിരുന്നു.ഇത് കഴിഞ്ഞ് ഇവർ വീട്ടിൽ പോയി.ഈ സമയം മുതൽ വിമലും അമലും മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഹോളോബ്രിക്സ് പരിസരത്തെ ഇരു നില കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ ഓഫിസും താഴത്തെ നിലയിൽ തൊഴിലാളികൾക്ക് താമസിക്കാനായുള്ള മുറിയുമാണ്.ഈ മുറിയിലാണ് വിമലും അമലും താമസിച്ചിരുന്നത്.
രാവിലെ ആറു മണിയോടെ മഹേന്ദ്രൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് വിമൽ കസേരയിൽ മരിച്ച് ഇരിക്കുന്നതും തറയിൽ ചോര കിടക്കുന്നതും ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തി. അമൽ രക്ഷപെട്ടെന്ന് കരുതുന്ന വഴിയിലൂടെ സഞ്ചരിച്ച പൊലീസ് നായ ദേശീയപാതയിൽ പൂവമ്പാറ ഭാഗത്തെത്തി നിന്നു.
കൊലപാതകത്തിനു ശേഷം കുറുക്കു വഴിയിലൂടെ നടന്ന് ദേശീയപാതയിലെത്തിയ ശേഷം അമൽ മുങ്ങിയെന്നാണ് നിഗമനം. 15 വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ ചെറുവള്ളിമുക്കിൽ സ്ഥിരതാമസമാക്കിയ രാഹുൽ എന്ന ബംഗാൾ സ്വദേശി വഴിയാണ് വിമൽ ഇവിടെ ജോലിക്കെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പാചകത്തിനുപയോഗിക്കുന്ന കറിക്കത്തി കൊണ്ടാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.എന്നാൽ കത്തി കണ്ടെത്താനായിട്ടില്ല.
ഞായറാഴ്ചകളിൽ വിമലും അമലും മദ്യപിക്കുന്നത് പതിവാണ്.ഞായറാഴ്ച ഇവർ മദ്യപിക്കുകയും തുടർന്നുണ്ടായ പ്രശ്നങ്ങൾ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഇവരുടെ മുറിയിൽ നിന്നും മദ്യക്കുപ്പി കിട്ടിയിട്ടുണ്ട്.കഴുത്തിൽ ആഴത്തിനേറ്റ മുറിവാണ് മരണ കാരണം.
https://www.facebook.com/Malayalivartha