Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ, ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ; വടകരയിൽ ജയരാജനെതിരെ സ്ഥാനാർത്ഥിയായി കെ. മുരളീധരൻ എത്തിയതോടെ ട്രോളുമായി വിടി ബൽറാം രംഗത്ത്

19 MARCH 2019 05:24 PM IST
മലയാളി വാര്‍ത്ത

നാദിർഷ സംവിധാന ചെയ്‌ത സൂപ്പർഹിറ്റ് ചിത്രമായ അമർ അക്ബർ അന്തോണി‌യിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ചിത്രം വച്ച് ട്രോൾ പോസ്റ്റുമായി വി ടി ബൽറാം എംഎൽഎ രംഗത്ത്. നെഞ്ചിൽ കൈ വച്ച് നിൽക്കുന്ന ഇന്ദ്രജിത്തിന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശദീകരണങ്ങൾ കൂടി നൽകികൊണ്ടാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ; ''ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടേയും മകൻ, പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ.'' എന്നും ബൽറാം ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

അതേസമയം ട്രോള് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വടകരയിൽ ജയരാജനെതിരെ സ്ഥാനാർത്ഥിയായി എത്തുന്ന കെ മുരളീധരനുമായി ബന്ധപ്പെടുത്തിയാണ് ഈ ട്രോൾ എന്ന് പോസ്റ്റിന് താഴെ വന്ന കമന്റുകൾ പറയുന്നു. കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നെന്ന വാർത്തയറിഞ്ഞ ജയരാജന്റെ അവസ്ഥയാണിതെന്ന് കമന്റിൽ അഭിപ്രായപ്പെടുന്നു. വടകരയിൽ പി. ജയരാജൻ മത്സരിക്കുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ബൽറാമും സജീവമായി രം​ഗത്തുണ്ട്. ഇന്നലെ ജയരാജന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒട്ടിച്ച പോസ്റ്ററിനെ ട്രോളിയായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും ഐ, എ ഗ്രൂപ്പുകള്‍ സീറ്റിന്റെ പേരില്‍ പൊറാട്ട് നാടകം കളിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തമായ നടപടി എടുത്തത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിംഗ് സീറ്റാണെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പലരെയും പരിഗണിച്ചിരുന്നു. അതിനിടെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാദേശിക നേതാക്കളായ പ്രവീണ്‍കുമാറിനെയും ബിന്ദുകൃഷ്ണ, സജീവ് മറോളി തുങ്ങിയവരെ പരിഗണിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് എം.പിയായിരുന്ന മുരളീധരന് വടകരയില്‍ നല്ല ബന്ധമുണ്ട്. അത് കൂടി ആലോചിച്ച ശേഷമാണ് മുരളിയോട് മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. പി. ജയരാജനെതിരെ മത്സരിക്കാന്‍ പല കോണ്‍ഗ്രസ് നേതാക്കളും തയ്യാറായിരുന്നില്ല. മുല്ലപ്പള്ളിയോട് അവസാനനിമിഷം വരെയും മത്സരിക്കാന്‍ രമേശ് ചെന്നിത്തല അടക്കം ആവശ്യപ്പെട്ടിരുന്നു. ജയരാജനെ തോല്‍പ്പിക്കാന്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. കെ.കെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിന്റെ ഗൂഢാലോചന നടത്തിയത് ജയരാജനാണെന്നാണ് ആര്‍.എം.പിയുടെ ആരോപണം. അവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണത്. സി.പി.എം വിട്ട് ടി.പി ചന്ദ്രശേഖരന്‍ ആര്‍.എം.പി രൂപീകരിച്ച ശേഷം 2009ല്‍ പി.ജയരാജന്റെ സഹോദരി പി.സതീദേവി തോറ്റിരുന്നു. അതിന് പിന്നില്‍ ചന്ദ്രശേഖരന്റെ കളിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ആക്ഷേപം.

ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ ആര്‍.എം.പിക്ക് നിര്‍ണായ സ്വാധീനമാണുള്ളത്. ഒഞ്ചിയം പഞ്ചായത്ത് ആര്‍.എം.പിയാണ് ഭരിക്കുന്നത്. ചോറോട് പഞ്ചായത്ത് ആര്‍.എം.പിയായിരുന്നു ഭരിച്ചിരുന്നതെങ്കിലും രണ്ടാഴ്ച മുമ്പാണ് സി.പി.എം വീരേന്ദ്രകുമാറിന്റെ ലോക് താത്രിക് ജനതാദളിന്റെ സഹായത്തോടെ ഭരണം തിരിച്ച് പിടിച്ചത്. വിരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കും വടകരയില്‍ വോട്ടുണ്ട്. മുമ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി വീരന്റെ പാര്‍ട്ടിക്കാര്‍ മത്സരിച്ചിട്ടുണ്ട്. ഇത്തവണ വടകര സീറ്റ് വീരനും മകന്‍ ശ്രേയാംസ്‌കുമാറും ചോദിച്ചെങ്കിലും സി.പി.എം നല്‍കിയില്ല. അതിനാല്‍ എല്‍.ഡി.എഫില്‍ അടിയൊഴുക്ക് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്. അവര്‍ക്ക് 40,000 വോട്ടുകളുണ്ട്. അതിനാലാണ് മുല്ലപ്പള്ളി പിന്‍മാറിയതെന്ന് അറിയുന്നു. ആര്‍.എം.പിക്ക് മുപ്പതിനായിരത്തിലധികം വോട്ടുണ്ട്. എന്തായാലും ശക്തമായ മത്സരമായിരിക്കും നടക്കുക.

തിരുവനന്തപുരമായിരുന്നു കേരളത്തില്‍ എല്ലാവരും ഉറ്റുനോറ്റിരുന്ന മണ്ഡലം. എന്നാല്‍ മുരളീധരനും പി.ജയരാജനും നേര്‍ക്കുനേര്‍ എത്തിയതോടെ അത് വടകരയായി മാറുന്നു. വടകരയില്‍ ടി. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് ഈഴവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നായിരുന്നു കോണ്‍ഗ്രസില്‍ ധാരണയുണ്ടായിരുന്നത്. എന്നാല്‍ അത് കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കെ.മുരളീധരനെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്. മുരളീധരന്‍ അത് സധൈര്യം ഏറ്റെടുക്കുകയും ചെയ്തു. കെ.പി.സി.സി പ്രചാരണ വിഭാഗം തലവനായ മുരളി ആ സ്ഥാനം ഒഴിയേണ്ടിവരും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (10 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends