Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തമ്മില്‍ തല്ലിയ ഗ്രൂപ്പുകാര്‍ക്ക് ഒടുവില്‍ കനത്ത പ്രഹരം നല്‍കികൊണ്ട് വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസിന്റെ ക്ഷീണം മാറുന്നു. പി. ജയരാജനെതിരെ മത്സരിക്കാന്‍ ആരും തയാറാകാതിരിക്കുന്ന സമയത്ത് നെഞ്ചുവിരിച്ച് രംഗത്തിറങ്ങിയ മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസിന് പുതിയ ആവേശമാകുന്നു

20 MARCH 2019 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

തമ്മില്‍ തല്ലിയ ഗ്രൂപ്പുകാര്‍ക്ക് ഒടുവില്‍ കനത്ത പ്രഹരം നല്‍കികൊണ്ട് വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസിന്റെ ക്ഷീണം മാറുന്നു. ആദ്യവട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ട് കലാപത്തിന് തിരികൊളുത്തിയ ഗ്രൂപ്പ് നേതാക്കളെ വരുതിക്ക് നിര്‍ത്തുന്നതാണ് മുരളീധരന്റെ രംഗപ്രവേശം. വടകരയില്‍ പി. ജയരാജനെതിരെ മത്സരിക്കാന്‍ ആരും തയാറാകാതിരിക്കുന്ന സമയത്ത് അതിന് നെഞ്ചുവിരിച്ച് രംഗത്തിറങ്ങിയ മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസിന് പുതിയ ആവേശമാകുകയാണ്.
മുരളീധരന്‍ വന്നതോടെ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാട്ടുംപാടി വിജയിച്ചുപോകാമെന്ന് കരുതിയിരുന്ന മണ്ഡലത്തില്‍ ഇനി വെള്ളം കുടിയ്‌ക്കേണ്ടിവരുമെന്നാണ് സി.പി.എം വൃത്തങ്ങള്‍ തന്നെ പറയുന്നത്. വടകര ഇതോടെ രണ്ടുമുന്നണികള്‍ക്കും അഭിമാനപോരാട്ടമായി മാറിയിട്ടുണ്ട്.
സി.പി.എമ്മിന്റെ കോട്ടയാണ് വടകര എന്നതില്‍ ഒരു തര്‍ക്കവുമില്ല. എത്ര കരുത്തന്‍ വന്നാലൂം അത് മറികടക്കാനുള്ള കരുത്തൊക്കെ സി.പി.എമ്മിന് ആ മണ്ഡലത്തിലുണ്ട്. എന്നാല്‍ മുരളീധരന്‍ എന്ന സ്ഥാനാര്‍ത്ഥിയെ അത്ര ലളിതമായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. മുരളീധരന്‍ വരുമ്പോള്‍ ഹിന്ദുവോട്ടുകളില്‍ ഒരു ചെറിയ ചാഞ്ചാട്ടം ണ്ടാകും. അതുപോലെ ഒരു മടിയുമില്ലാതെ ലീഗ് വോട്ടുകളും മുരളിക്ക് തന്നെ ലഭിക്കും. ഇതിനൊക്കെ പുറമെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ മണ്ഡലത്തില്‍ ഏകദേശം 71,000 വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. ആ വോട്ടുകളാണ് സി.പി.എമ്മിനെ കുഴയ്ക്കുന്നത്. മുരളീധരന്‍ പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ളതാണ്. കളിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവിടെ ഒന്നാം സ്ഥാനത്ത് എത്തിയ ബി.ജെ.പി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. മുരളീധരന്‍ വടകരയില്‍ നിന്ന് രാജിവച്ച് ലോക്‌സഭയിലേക്ക് പോയാല്‍ ഒഴിവുവരുന്ന വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് എത്താമെന്ന മോഹം ബി.ജെ.പിക്കുണ്ട്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വോട്ടുമറിക്കുമോയെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. അതുകൊണ്ടുതന്നെ മത്സരം രാഷ്ട്രീയമാക്കി മാറ്റാനാണ് സി.പി.എം തന്ത്രങ്ങള്‍ മെനയുന്നത്.
അതേസമയം മുരളീയുടെ വരവ് സംസ്ഥാനത്തെ കോണ്‍ഗ്രസിന് ഒരു പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. മുരളിയുടെ വരവ് സംസ്ഥാനത്താകെ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. കെ. കരുണാകരന്റെ വിശ്വസ്തരായിരുന്നവരുടെ പിന്തുണ മുരളിക്ക് പൂര്‍ണ്ണമായും ലഭിക്കും. കഴിഞ്ഞ കുറേക്കാലമായി കരുണാകരന്റെ വിശ്വസ്തര്‍ പാര്‍ട്ടിയില്‍ അസംതൃപ്തരായിരുന്നു. എന്നാല്‍ മുരളീധരന്‍ രംഗത്തുവരുമ്പോള്‍ അവര്‍ ശക്തമായി രംഗത്തുവരും. മാത്രമല്ല, മലബാറില്‍ നല്ല വേരുകളുള്ള നേതാവ് എന്ന നിലയില്‍ അവിടെ എല്ലാ വിഭാഗങ്ങളിലും നിന്നും പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്.
അതേസമയം മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനുള്ളില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. മുരളീധരന്റെ തൊട്ടടുത്ത മണ്ഡലത്തിലാണ് മുരളിയുടെ ആജന്മശത്രുവും അദ്ദേഹത്തെ പലതവണ അപമാനിക്കുകയും ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നത്. അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ് പി. ജയരാജനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ 2004 മുതലുള്ള കഥകള്‍ വിഡിയോ സഹിതം പ്രദര്‍ശിപ്പിക്കാന്‍ തയാറെടുക്കുകയാണ് ഇടതുകേന്ദ്രങ്ങള്‍.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇന്നും മാറിയിട്ടില്ല. അന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഴിച്ചുവിട്ട ആരോപണ കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ് ആകെ ഉലഞ്ഞു. കെ. കരുണാകരനെ പരസ്യമായി തന്നെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അപമാനിച്ചു. മുരളീധരനെതിരെ ഏറ്റവും മോശം പരാമര്‍ശങ്ങളാണ് നടത്തിയത്. ഒടുവില്‍ ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞ അക്രമപരമ്പകളും കെ.പി.സി.സി നിര്‍വാഹകസമിതിയോഗത്തിനിടയിലുണ്ടായി. അതുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
ഇതിനിടയിലാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുരളീധരനെതിരെ വളരെ തരഗതാണരീതിയിലാണ് സംസാരിച്ചത്. അദ്ദേഹത്തെ വാസവദത്തയോടാണ് ഉപമിച്ചതും. ഇതൊക്കെ ഉയര്‍ത്തിക്കാട്ടികൊണ്ട് ശക്തമായി പ്രതിരോധിക്കാനാണ് ഇടുതുമുന്നണിയുടെ തീരുമാനം.ഇപ്പോള്‍ തന്നെ സാമൂഹികമാദ്ധ്യമങ്ങള്‍ വഴി പ്രചരണം തുടങ്ങിക്കഴിഞ്ഞു.
അതോടൊപ്പം വടകരയില്‍ ശക്തമായ രാഷ്ട്രീയമത്സരമാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതും. മുസ്ലീംസമൂഹത്തില്‍ നിന്നും ഐ.എസിലേക്ക് കുടുതല്‍ പേര്‍ പോകുന്നതാണ് ഈ ഭാഗത്തെ പ്രധാനപ്രശ്‌നം. അതിനെ ശക്തമായി എതിര്‍ക്കുന്ന പോരാളി എന്ന നിലയിലായിരിക്കും ജയരാജനെ അവതരിപ്പിക്കുക. ഹിന്ദുമുസ്ലീം തീവ്രവാദവും അതിനെതിരായ നിലപാടും തമ്മിലുള്ള മത്സരമാക്കി ഇതിനെ മാറ്റും. ഇത്തരം തീവ്രവാദങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന വ്യക്തിയെന്ന നിലയിലാണ് ജയരാജനെ അക്രമരാഷ്ട്രീയക്കാരനാക്കുന്നതെന്ന പ്രചരണം ഇപ്പോള്‍ തന്നെ സി.പി.എം അവിടെ തുടങ്ങിയിട്ടുണ്ട്. എന്തായാലും മുരളീധരന്റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പിന് പുതിയ ഊര്‍ജ്ജം വന്നിട്ടുണ്ട്. ഇതിനിടയില്‍ അപ്രസക്തമായിരിക്കുന്നത് ബി.ജെ.പിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends