Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

തമ്മില്‍ തല്ലിയ ഗ്രൂപ്പുകാര്‍ക്ക് ഒടുവില്‍ കനത്ത പ്രഹരം നല്‍കികൊണ്ട് വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസിന്റെ ക്ഷീണം മാറുന്നു. പി. ജയരാജനെതിരെ മത്സരിക്കാന്‍ ആരും തയാറാകാതിരിക്കുന്ന സമയത്ത് നെഞ്ചുവിരിച്ച് രംഗത്തിറങ്ങിയ മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസിന് പുതിയ ആവേശമാകുന്നു

20 MARCH 2019 09:22 AM IST
മലയാളി വാര്‍ത്ത

തമ്മില്‍ തല്ലിയ ഗ്രൂപ്പുകാര്‍ക്ക് ഒടുവില്‍ കനത്ത പ്രഹരം നല്‍കികൊണ്ട് വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസിന്റെ ക്ഷീണം മാറുന്നു. ആദ്യവട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ട് കലാപത്തിന് തിരികൊളുത്തിയ ഗ്രൂപ്പ് നേതാക്കളെ വരുതിക്ക് നിര്‍ത്തുന്നതാണ് മുരളീധരന്റെ രംഗപ്രവേശം. വടകരയില്‍ പി. ജയരാജനെതിരെ മത്സരിക്കാന്‍ ആരും തയാറാകാതിരിക്കുന്ന സമയത്ത് അതിന് നെഞ്ചുവിരിച്ച് രംഗത്തിറങ്ങിയ മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസിന് പുതിയ ആവേശമാകുകയാണ്.
മുരളീധരന്‍ വന്നതോടെ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാട്ടുംപാടി വിജയിച്ചുപോകാമെന്ന് കരുതിയിരുന്ന മണ്ഡലത്തില്‍ ഇനി വെള്ളം കുടിയ്‌ക്കേണ്ടിവരുമെന്നാണ് സി.പി.എം വൃത്തങ്ങള്‍ തന്നെ പറയുന്നത്. വടകര ഇതോടെ രണ്ടുമുന്നണികള്‍ക്കും അഭിമാനപോരാട്ടമായി മാറിയിട്ടുണ്ട്.
സി.പി.എമ്മിന്റെ കോട്ടയാണ് വടകര എന്നതില്‍ ഒരു തര്‍ക്കവുമില്ല. എത്ര കരുത്തന്‍ വന്നാലൂം അത് മറികടക്കാനുള്ള കരുത്തൊക്കെ സി.പി.എമ്മിന് ആ മണ്ഡലത്തിലുണ്ട്. എന്നാല്‍ മുരളീധരന്‍ എന്ന സ്ഥാനാര്‍ത്ഥിയെ അത്ര ലളിതമായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. മുരളീധരന്‍ വരുമ്പോള്‍ ഹിന്ദുവോട്ടുകളില്‍ ഒരു ചെറിയ ചാഞ്ചാട്ടം ണ്ടാകും. അതുപോലെ ഒരു മടിയുമില്ലാതെ ലീഗ് വോട്ടുകളും മുരളിക്ക് തന്നെ ലഭിക്കും. ഇതിനൊക്കെ പുറമെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ മണ്ഡലത്തില്‍ ഏകദേശം 71,000 വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. ആ വോട്ടുകളാണ് സി.പി.എമ്മിനെ കുഴയ്ക്കുന്നത്. മുരളീധരന്‍ പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ളതാണ്. കളിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവിടെ ഒന്നാം സ്ഥാനത്ത് എത്തിയ ബി.ജെ.പി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. മുരളീധരന്‍ വടകരയില്‍ നിന്ന് രാജിവച്ച് ലോക്‌സഭയിലേക്ക് പോയാല്‍ ഒഴിവുവരുന്ന വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് എത്താമെന്ന മോഹം ബി.ജെ.പിക്കുണ്ട്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വോട്ടുമറിക്കുമോയെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. അതുകൊണ്ടുതന്നെ മത്സരം രാഷ്ട്രീയമാക്കി മാറ്റാനാണ് സി.പി.എം തന്ത്രങ്ങള്‍ മെനയുന്നത്.
അതേസമയം മുരളീയുടെ വരവ് സംസ്ഥാനത്തെ കോണ്‍ഗ്രസിന് ഒരു പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. മുരളിയുടെ വരവ് സംസ്ഥാനത്താകെ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. കെ. കരുണാകരന്റെ വിശ്വസ്തരായിരുന്നവരുടെ പിന്തുണ മുരളിക്ക് പൂര്‍ണ്ണമായും ലഭിക്കും. കഴിഞ്ഞ കുറേക്കാലമായി കരുണാകരന്റെ വിശ്വസ്തര്‍ പാര്‍ട്ടിയില്‍ അസംതൃപ്തരായിരുന്നു. എന്നാല്‍ മുരളീധരന്‍ രംഗത്തുവരുമ്പോള്‍ അവര്‍ ശക്തമായി രംഗത്തുവരും. മാത്രമല്ല, മലബാറില്‍ നല്ല വേരുകളുള്ള നേതാവ് എന്ന നിലയില്‍ അവിടെ എല്ലാ വിഭാഗങ്ങളിലും നിന്നും പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്.
അതേസമയം മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനുള്ളില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. മുരളീധരന്റെ തൊട്ടടുത്ത മണ്ഡലത്തിലാണ് മുരളിയുടെ ആജന്മശത്രുവും അദ്ദേഹത്തെ പലതവണ അപമാനിക്കുകയും ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നത്. അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ് പി. ജയരാജനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ 2004 മുതലുള്ള കഥകള്‍ വിഡിയോ സഹിതം പ്രദര്‍ശിപ്പിക്കാന്‍ തയാറെടുക്കുകയാണ് ഇടതുകേന്ദ്രങ്ങള്‍.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇന്നും മാറിയിട്ടില്ല. അന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഴിച്ചുവിട്ട ആരോപണ കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ് ആകെ ഉലഞ്ഞു. കെ. കരുണാകരനെ പരസ്യമായി തന്നെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അപമാനിച്ചു. മുരളീധരനെതിരെ ഏറ്റവും മോശം പരാമര്‍ശങ്ങളാണ് നടത്തിയത്. ഒടുവില്‍ ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞ അക്രമപരമ്പകളും കെ.പി.സി.സി നിര്‍വാഹകസമിതിയോഗത്തിനിടയിലുണ്ടായി. അതുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
ഇതിനിടയിലാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുരളീധരനെതിരെ വളരെ തരഗതാണരീതിയിലാണ് സംസാരിച്ചത്. അദ്ദേഹത്തെ വാസവദത്തയോടാണ് ഉപമിച്ചതും. ഇതൊക്കെ ഉയര്‍ത്തിക്കാട്ടികൊണ്ട് ശക്തമായി പ്രതിരോധിക്കാനാണ് ഇടുതുമുന്നണിയുടെ തീരുമാനം.ഇപ്പോള്‍ തന്നെ സാമൂഹികമാദ്ധ്യമങ്ങള്‍ വഴി പ്രചരണം തുടങ്ങിക്കഴിഞ്ഞു.
അതോടൊപ്പം വടകരയില്‍ ശക്തമായ രാഷ്ട്രീയമത്സരമാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതും. മുസ്ലീംസമൂഹത്തില്‍ നിന്നും ഐ.എസിലേക്ക് കുടുതല്‍ പേര്‍ പോകുന്നതാണ് ഈ ഭാഗത്തെ പ്രധാനപ്രശ്‌നം. അതിനെ ശക്തമായി എതിര്‍ക്കുന്ന പോരാളി എന്ന നിലയിലായിരിക്കും ജയരാജനെ അവതരിപ്പിക്കുക. ഹിന്ദുമുസ്ലീം തീവ്രവാദവും അതിനെതിരായ നിലപാടും തമ്മിലുള്ള മത്സരമാക്കി ഇതിനെ മാറ്റും. ഇത്തരം തീവ്രവാദങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന വ്യക്തിയെന്ന നിലയിലാണ് ജയരാജനെ അക്രമരാഷ്ട്രീയക്കാരനാക്കുന്നതെന്ന പ്രചരണം ഇപ്പോള്‍ തന്നെ സി.പി.എം അവിടെ തുടങ്ങിയിട്ടുണ്ട്. എന്തായാലും മുരളീധരന്റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പിന് പുതിയ ഊര്‍ജ്ജം വന്നിട്ടുണ്ട്. ഇതിനിടയില്‍ അപ്രസക്തമായിരിക്കുന്നത് ബി.ജെ.പിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (13 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (19 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (26 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (36 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (54 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (2 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (4 hours ago)

Malayali Vartha Recommends