ബൈക്കിൽ കറങ്ങി നടക്കുന്ന ഫ്രീക്കന്മാർ; പൊലീസുകാരെ കണ്ണ് വെട്ടിച്ച് പായുന്നതിനിടെ വലയിൽപ്പെട്ടു... പിന്നെ പുറത്ത് വരുന്നത്; കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടിക്കായി കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ ലഹരിവസ്‌തുക്കള്‍ പിടികൂടി

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഗോപാലപുരം ചെക്ക്‌പോസ്‌റ്റില്‍ നടത്തിയ പരിശോധനയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊടൈക്കനാലില്‍നിന്നും വാങ്ങിച്ച് കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടിക്കായി കടത്തുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
എല്‍.എസ്.ഡി. സ്‌റ്റാമ്ബ് കൈവശം വെച്ചാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കും. സംസ്‌ഥാനത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ വിരളമാണെന്നും അധികൃതര്‍ വ്യക്‌തമാക്കി. വാഹനപരിശോധനയ്‌ക്കിടെ നിര്‍ത്താതെ പോയ ബൈക്കില്‍നിന്ന് 50 ലക്ഷം രൂപയുടെ ലഹരി പദാര്‍ഥങ്ങള്‍ പിടികൂടി. 20 ഗ്രാം ഹാഷിഷ് ഓയില്‍, 270 മില്ലി ഗ്രാം എം.ഡി.എം.എ., 70 മില്ലി ഗ്രാം എല്‍.എസ്.ഡി. സ്‌റ്റാമ്ബ് എന്നിവയാണ് പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയും എക്‌സൈസ് റെയ്‌ഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് ഇന്നലെ ഉച്ചയ്‌ക്ക് 12.45ന് ചന്ദ്രനഗര്‍ വെച്ച് പിടികൂടിയത്.
ജില്ലയില്‍ ആദ്യമായാണ് വീര്യം കൂടിയ മയക്കുമരുന്നുകളായ എം.ഡി.എം.എയും എല്‍.എസ്.ഡി. സ്‌റ്റാമ്ബും പിടികൂടുന്നത്. സംഭവത്തില്‍ കോങ്ങാട് ഒന്ന് വില്ലേജില്‍ സുമം നിവാസില്‍ രാഹുല്‍ (28), മണ്ണാര്‍ക്കാട് കരിമ്ബ കല്ലടിക്കോട് വള്ളുള്ളികളം വീട്ടില്‍ സുജിത്ത് (26) എന്നിവരെ അറസ്‌റ്റു ചെയ്തു.
https://www.facebook.com/Malayalivartha
























