കൊലപാതകം, അക്രമ രാഷ്ട്രീയം, രക്തസാക്ഷികൾ ; ഇടതുപക്ഷ" ബുദ്ധിജീവികളുടേയും"നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ; ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നേരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം
ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നേരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് എംഎൽഎ വിടി ബൽറാം. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി നിർണയത്തോടാണ് ബൽറാമിന്റെ പരിഹാസം. "ഇടതുപക്ഷ" ബുദ്ധിജീവികളുടേയും "നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ എന്ന് സൂചിപിച്ചുകൊണ്ടാണ് ബൽറാം വിമർശനം ഉയർത്തുന്നത്. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ് എന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പരിഹാസം.
വിടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
കൊലപാതകം --> അക്രമ രാഷ്ട്രീയം --> രക്തസാക്ഷികൾ --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
കയ്യേറ്റം --> പരിസ്ഥിതിനാശം --> പണം തട്ടിപ്പ് --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് അൻവറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
നടിയെ ആക്രമിക്കൽ --> അമ്മ --> സ്ത്രീ പീഢനം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ഇന്നസെന്റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
കയ്യേറ്റം --> വ്യാജ പട്ടയം --> വനനശീകരണം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്സ് ജോർജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോൾ "ഇടതുപക്ഷ" ബുദ്ധിജീവികളുടേയും "നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ്.
ഡേയ്, കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവർക്കും നേരത്തേ അറിയാം. എന്നാൽപ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ? എന്ന് അവസാനിക്കുന്നു ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ്.
നാദിർഷ സംവിധാന ചെയ്‌ത സൂപ്പർഹിറ്റ് ചിത്രമായ അമർ അക്ബർ അന്തോണിയിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ചിത്രം വച്ച് ട്രോൾ പോസ്റ്റുമായി വി ടി ബൽറാം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നെഞ്ചിൽ കൈ വച്ച് നിൽക്കുന്ന ഇന്ദ്രജിത്തിന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശദീകരണങ്ങൾ കൂടി നൽകികൊണ്ടാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ; ''ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടേയും മകൻ, പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ.'' എന്നും ബൽറാം ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
അതേസമയം ട്രോള് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വടകരയിൽ ജയരാജനെതിരെ സ്ഥാനാർത്ഥിയായി എത്തുന്ന കെ മുരളീധരനുമായി ബന്ധപ്പെടുത്തിയാണ് ഈ ട്രോൾ എന്ന് പോസ്റ്റിന് താഴെ വന്ന കമന്റുകൾ പറയുന്നു. കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നെന്ന വാർത്തയറിഞ്ഞ ജയരാജന്റെ അവസ്ഥയാണിതെന്ന് കമന്റിൽ അഭിപ്രായപ്പെടുന്നു. വടകരയിൽ പി. ജയരാജൻ മത്സരിക്കുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ബൽറാമും സജീവമായി രംഗത്തുണ്ട്. ജയരാജന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒട്ടിച്ച പോസ്റ്ററിനെ ട്രോളിയായിരുന്നു ബൽറാമിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha