വീട് വിറ്റു പണം നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മയോട് മരുമകൻ കലിപ്പ് തീർത്തത് ടോർച്ച് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ; ക്രൂരമായ സംഭവമരങ്ങേറിയത് നെയ്യാറ്റിൻകരയിൽ ; കഥ ഇങ്ങനെ
സ്വത്ത് നൽകാത്തതിന്റെ പേരിൽ മരുമകൻ അമ്മായിയമ്മയെ ടോർച്ച് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയെയാണ് മരുമകനായ അജിത് കുമാർ കൊന്നത് . സംഭവത്തിന് പിന്നാലെ പ്രതി അജിത് കുമാർ ഒളിവിലാണ്. സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട മാധവിയുടെ പേരിലുള്ള നാല്‌സെന്റ് സ്ഥലവും വീടും വിറ്റ് പണം നല്‍കണമെന്നാവശ്യപ്പെട്ട് ഇയാൾ എന്നും വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതേ ചൊല്ലി ദിവസവും ഇയാള്‍ മാധവിയെയും ഭാര്യ മിനിയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.
സംഭവ ദിവസവും ഇയാള്‍ സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടാക്കി. തുടര്‍ന്ന് ഇയാൾ ഭാര്യ മിനിയുടെ വയറ്റില്‍ ചവിട്ടുകയും മാധവിയുടെ തലയില്‍ ടോര്‍ച്ചുകൊണ്ട് അടിക്കുകയുമായിരുന്നു. ശേഷം അവശനിലയിലായ മാധവിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിയേ വെച്ച് തന്നെ ജീവൻ നഷ്ടമായി . മാധവിയമ്മയുടെ ദേഹത്ത് പലയിടത്തും നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അജിത് കുമാറിനൊപ്പം ഭര്‍തൃസഹോദരിയും തങ്ങളെ മര്‍ദ്ദിക്കാറുണ്ടെന്ന് മിനി പോലീസില്‍ മൊഴി നല്‍കി. വിദേശത്ത് ജോലി ചെയ്തു വരികയാണ് അജിത്കുമാർ .
https://www.facebook.com/Malayalivartha