പുനർവിവാഹത്തിന് തയ്യാറെടുത്ത യുവാവിനെ മജിസ്‌ട്രേറ്റെന്ന പേരിൽ പഞ്ചാരയടിച്ച് അടുത്തുകൂടി... മുക്കുപണ്ടം സ്നേഹ സമ്മാനമായി നൽകി വിശ്വാസം പിടിച്ച് പറ്റി... ഒടുക്കം വിവാഹ ദിവസം യുവാവിന്റെ സുഹൃത്തുക്കൾ യുവതിയെ തിരിച്ചറിഞ്ഞതോടെ കള്ളി പുറത്തായി... സംഭവം കായംകുളത്ത്

മലപ്പുറം കൊണ്ടോട്ടി ചിക്കോട് പുളിക്കലക്കണ്ടി വെട്ടുപാറദേശത്ത് കുമ്ബള്ളത്ത് മാറയ്‌ക്കല്‍ വീട്ടില്‍ മോഹന്‍ദാസിന്റെ ഭാര്യയായ ഇവര്‍ ഭര്‍ത്താവ് മരിച്ചു പോയെന്നും മഞ്ചേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണെന്നുമാണ് ഇയാളോട് പറഞ്ഞിരുന്നത്. എല്‍.എല്‍.ബി എല്‍.എല്‍.എം ബിരുദധാരിയാണെന്നും മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചതിനാല്‍ അധ്യാപക ജോലി രാജിവച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സുധീഷ്‌ബാബുവില്‍ നിന്ന് മൂന്നു പവന്റെ സ്വര്‍ണമാല വാങ്ങി. പകരം സ്‌നേഹ സമ്മാനമാണെന്ന് പറഞ്ഞ് അഞ്ചു പവന്റെ മാല ഇയാള്‍ക്ക് നല്‍കി. ഓച്ചിറയിലുള്ള ജുവലറികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുകയും ചെയ്‌തു. ഓച്ചിറ ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുന്ന സമയം യുവാവിന്റെ സുഹൃത്തുക്കള്‍ ശാലിനിയെ തിരിച്ചറിയുകയും യുവാവിനോട് മുമ്ബ് ശാലിനി നടത്തിയ ചില തട്ടിപ്പുകള്‍ അറിയിക്കുകയും ചെയ്‌തു.
തുടര്‍ന്ന് യുവാവ് തനിക്ക് നല്‍കിയ മാലയും വിവാഹത്തിന് വീട്ടുകാര്‍ക്ക് നല്‍കിയ ആഭരണങ്ങളും പരിശോധിച്ചപ്പോള്‍ ഇവ മുക്കുപണ്ടങ്ങളാണെന്ന് മനസിലായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി സ്‌റ്റേഷനുകളില്‍ വിവാഹത്തട്ടിപ്പിന് ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതോടെ പുറത്തായത് പരസ്യങ്ങള്‍ നല്‍കി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയുടെ ചതിയാണ്. തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തില്‍ ശാലിനിയെ(35)യാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പുതുപ്പള്ളി സ്വദേശി സുധീഷ്‌ബാബു പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്‌റ്റ്. വിവാഹമോചിതനായ ഇയാള്‍ പുനര്‍ വിവാഹത്തിനായി പത്രപരസ്യം നല്‍കി. ഇതിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിന് പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു. ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് ശാലിനിയെ അറിയാവുന്ന ഒരാള്‍ ഇവരെ കണ്ടതാണ് തട്ടിപ്പ് പുറത്താകാന്‍ കാരണമായത്.
https://www.facebook.com/Malayalivartha
























