Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയപ്പോൾ പുറത്തായത് സിപിഎം യുവജന സംഘടനാ നേതാവിന്റെ ലീലാവിലാസങ്ങൾ; ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിൽ വിശ്വസിച്ച യുവതിയെ മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ മുറിയിലെത്തിയ നേതാവ് പീഡനത്തിനിരയാക്കി സമ്മാനിച്ചത് ഗർഭം: മാഗസിൻ തയ്യാറാക്കലും പീഡനക്കഥകളും പുറംലോകം അറിഞ്ഞപ്പോൾ...

21 MARCH 2019 10:44 AM IST
മലയാളി വാര്‍ത്ത

സിപിഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചെർപ്പുളശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽവച്ച് യുവജന സംഘടനാ നേതാവ് പീഡിപ്പിച്ചെന്നാണ് കു‍ഞ്ഞിന്റെ അമ്മയായ യുവതിയുടെ പരാതി. കഴിഞ്ഞ മാസം മണ്ണൂർ നഗരിപ്പുറത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് വെളിപ്പടുത്തൽ. കഴിഞ്ഞ ഫെബ്രുവരി 16 ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു പീഡന വിവരം പുറത്ത് പറയുന്നത്.ഇതിന് പിറകെ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മൊഴി നല്‍കിയത്. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പിന്നീട്, ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. ഇരുവരും ഏര്യാ കമ്മറ്റി ഓഫീസില്‍ വരാറുണ്ടായരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നിട്ടില്ലെന്ന് തെളിയിക്കാനാണ് പൊലീസ് നീക്കം. കുട്ടിയുടെ ഡിഎന്‍എ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കാനാകും. അതുകൊണ്ട് കൂടിയാണ് പരസ്പര സമ്മതത്തോടെ മറ്റെവിടേയോ നടന്ന ലൈംഗിക ബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വരുത്താന്‍ ശ്രമിക്കുന്നത്.

ഫെയ്‌സ് ബുക്കിലൂടെയാണ് യുവതിയുമായി ഡിവൈഎഫ്‌ഐ നേതാവ് പരിചയപ്പെടുന്നത്. മങ്കരക്കാരനായ യുവാവ് പെണ്‍കുട്ടിയുടെ കോളേജ് മനസ്സിലാക്കി. ഇതേ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവ് കോളേജിലെത്തി ബന്ധം സ്ഥാപിച്ചു. എസ് എഫ് ഐക്കാരിയായിരുന്ന യുവതിയുമായി അടുപ്പം അതിശക്തമാക്കി. ഇതിനിടെയായിരുന്നു പീഡനമെന്നാണ് സൂചന.

പെണ്‍കുട്ടിയുടെ വീട്ടിലും ആളില്ലാത്തപ്പോള്‍ യുവാവ് പോകാറുണ്ടെന്ന് വരുത്താനാണ് നീക്കം. ഇതിലൂടെ പീഡനം സിപിഎം ഓഫീസിന് പുറത്താക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഒാഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി. അതിനിടെ ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു.

പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ യുവതി എസ് എഫ് ഐക്കാരിയാണെന്നും യുവാവിന് ഡിവൈഎഫ്‌ഐയുമായി അടുപ്പമുണ്ടെന്നതും വ്യക്തമാണ്. ചെറുപ്പളശേരി ഓഫീസില്‍ മാഗസീന്‍ തയ്യാറാക്കുന്നതിന് ഇവര്‍ വന്നുവെന്നതും വ്യക്തമാണ്. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്ത് ഈ വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി ശശിയുമായി ബന്ധപ്പെട്ട പീഡന വിവാദത്തെ പാര്‍ട്ടി ഏറെ പാടുപെട്ടാണ് മറികടന്നത്. അതും പാര്‍ട്ടി ഓഫീസില്‍ ഡിവൈഎഫ്‌ഐക്കാരിയെ പീഡിപ്പിച്ചുവെന്നതായിരുന്നു.

അതേസമയം, സംഭവം നടന്നെന്ന് ആരോപിക്കപ്പെടുന്ന ഓഫീസ് ചെർപ്പുളശ്ശേരിയിലായതിനാൽ പരാതി ചെർപ്പുളശ്ശേരി പോലീസിന് കൈമാറിതായും അധികൃർ വ്യക്തമാക്കി. ഇതോടെ കേസിൽ തുടരന്വേഷണം ചെർപ്പളശ്ശേരി പോലീസായിരിക്കും നടത്തുക.അതിനിടെ, തിര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം ഒരു ആരോപണം ഉയർന്നിത് പിന്നിൽ സംശയമുണ്ടെന്ന് പ്രാദേശിക സിപിഎം വൃത്തങ്ങൾ പ്രതികരിച്ചു.

പരാതിയിൽ പറയുന്ന യുവാവിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. സദാസമയവും അളുകൾ ഉണ്ടാവുന്ന പാർട്ടി ഓഫീസിൽ വച്ച് ഇത്തം ഒരു സംഭവം നടക്കാൻ യാതൊരു സാധ്യതയും ഇല്ല. പരാതിക്കാരിയ യുവതിക്കും യുവാവിനും പാർട്ടിയുമായി കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends