വാടകയ്ക്ക് റിസോർട്ട് എടുത്ത ശേഷം ഷെമീനയുടെ ഹോബി പണച്ചാക്കുകളെ വിളിച്ചുവരുത്തി നഗ്‌നചിത്രങ്ങൾ പകർത്തിയും, ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടുന്നത്; ആണുങ്ങളെപോലും കടത്തിവെട്ടുന്ന ഇരുപത്തേഴുകാരിയുടെ കുബുദ്ധിക്ക് മുമ്പിൽ ഞെട്ടി പോലീസ്

വ്യവസായിയെ റിസോര്‍ട്ടിലെത്തിച്ച് നഗ്‌നയാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടിവഴിക്കല്‍ വീട്ടില്‍ ഷമീന (27)യുടെ ഹോബികെട്ട് ഞെട്ടി പോലീസ്. സമാന സംഭവത്തില്‍ ഷമീനയുടെ പേരില്‍ കൊടുങ്ങല്ലുര്‍ ഉള്‍പ്പെടെ പല പൊലീസ് സ്‌റ്റേഷനുകളിലും പരാതിയുടെ പ്രളയമാണ്. തിരുവമ്ബാടി സ്വദേശിയായ വ്യവസായിയെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന ഷെമീനയെ തിരുവമ്ബാടി പൊലീസാണ് പിടികൂടിയത്.
കേസിനാസ്പദമായ സംഭവത്തിനു ശേഷം ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതികളായ കൂമ്ബാറ സ്വദേശി ഡോണ്‍, തിരുവമ്ബാടി സ്വദേശി ജോര്‍ജ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. പരാതിക്കാരനായ തിരുവമ്ബാടി സ്വദേശിയുടെ ഉടമസ്ഥതതിലുള്ള റിസോട്ട് ഡോണും ജോര്‍ജും ചേര്‍ന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നു. പരാതിക്കാരനെ റിസോട്ടില്‍ വിളിച്ചു വരുത്തി ഷമീനയോടൊപ്പം നിറുത്തി ഫോട്ടോയും വീഡിയോയുമെടുക്കുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി 40000രൂപ വാങ്ങിക്കുകയും ചെയ്തു. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. സമാന സംഭവത്തില്‍ ഷമീനയുടെ പേരില്‍ കൊടുങ്ങല്ലുര്‍ ഉള്‍പ്പെടെ പല പൊലീസ് സ്‌റ്റേഷനുകളിലും പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു.
താമരശേരി ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവമ്ബാടി എസ്.ഐ സദാനന്ദന്‍, സ്വപ്‌നേഷ്, സ്വപ്ന, ജദീര്‍ എന്നിവരടങ്ങിയ സംഘമാണ് ഷമീനയെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഈ കേസില്‍ അനീഷ് എന്നൊരാളെ ഇനിയും പിടികൂടാനുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നറിയാനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























