Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കൊല്ലത്ത് 13 കാരിയെ അയൽക്കാർ തട്ടികൊണ്ട് പോയതോടെ മറുനാടൻ അമ്മമാർക്ക് വലിയ പേടി ; അന്യനാട്ടിൽ നിന്നും വന്നവർക്ക് മലയാളികൾ പേടി സ്വപ്നമാകുന്നു

22 MARCH 2019 02:28 PM IST
മലയാളി വാര്‍ത്ത

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഇതര സംസ്ഥാന തൊഴിലാളിളായ മാതാപിതാക്കളെ മർദിച്ച് പതിമൂന്നു വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് മറുനാടൻ അമ്മമാർ ആധിയിലാണ്. തങ്ങളുടെ പെണ്മക്കാർ അരക്ഷിതാവസ്ഥയിലാണെന്നാണ് ഇവർ പറയുന്നത്.

ഇപ്പോൾ ഇവർ പേടിക്കുന്നത് കുടിയേറ്റ ചരിത്രത്തിലും സാക്ഷരതയിലുമെല്ലാം മുൻപന്തിയിലുള്ള മലയാളികളെയാണ്. എപ്പോൾവേണമെങ്കിലും തങ്ങളുടെ പെൺമക്കൾക്ക് എന്ത് വേണോ സംഭവിക്കാമെന്ന അവസ്ഥ ഇവരെ ചുറ്റിപ്പറ്റുന്നതായി ഇവർ പറയുന്നു. ഓരോ വിനാടിയും ഓരോ നിമിഷവും തങ്ങൾ വേവലാതിയിലാണെന്നാണ് ഇവർ പറയുന്നത്.

നാടിനെ ഞെട്ടിച്ച സംഭവത്തെ തുടർന്ന് പത്തു വയസ്സുള്ള മകളുടെ സുരക്ഷയെക്കുറിച്ച് ചോദിച്ചപ്പോൾ മറുനാടൻ തൊഴിലാളിയായ അമ്മയുടെ മറുപടി ഇങ്ങനെ :-

‘മുടി പറ്റെ വെട്ടിക്കും. ആൺകുട്ടികളെപ്പോലെ ഷർട്ടും പാന്റ്സും ധരിപ്പിക്കും. കമ്മലും വളയുമൊന്നും ഇടാൻ സമ്മതിക്കില്ല. ഉറങ്ങാൻ കിടക്കുമ്പോൾ കൈകൾ ഒരുമിച്ച് ചേർത്ത് പുതപ്പ് ചുറ്റും. കട്ടിലിന്റെയോ പായയുടെയോ സമീപം സ്റ്റീൽ ഗ്‌ളാസുകൾ നിരത്തും’’- ഇവർ പേടിക്കുന്നത് കുടിയേറ്റ ചരിത്രത്തിലും സാക്ഷരതയിലുമെല്ലാം മുൻപന്തിയിലുള്ള മലയാളികളെയാണ്.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഇത്തരം സംഭവങ്ങൾ മലയാളികളെ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ കാപാലികരുടെ മുഖത്തെയാണ് വിരൽ ചൂണ്ടുന്നത്. പേടി മലയാളികളെത്തന്നെ എന്ന് ഇവർ ശക്തമായി ഉറപ്പിച്ചു പറയുന്നു .

അടച്ചുറപ്പില്ലാത്ത വാടകമുറികൾ, പൊതു ശുചിമുറികൾ... ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്ന ഇവർ എല്ലാ മനുഷാവകാശങ്ങൾക്കും പുറത്താണ്. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും നിഷേധിച്ചാണ് ഇവരെ കൊണ്ടുവരുന്ന ഏജന്റുമാർ, തൊഴിലുടമകൾ എന്നിവർ പ്രവർത്തിക്കുന്നത്. കൊല്ലപ്പെടുന്ന, പീഡനത്തിനിരയാവുന്ന പെൺകുട്ടികളുടെ കൃത്യമായ കണക്കുകളുമില്ല . കുടിയേറ്റ സർവേപ്രകാരം നാൽപ്പത് ലക്ഷത്തിലധികം മറുനാടൻ തൊഴിലാളികൾ കേരളത്തിലുണ്ട്. ഏറ്റവും കൂടുതലുമുള്ളത് എറണാകുളം ജില്ലയിലാണ്.

ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെലപ്‌മെന്റ്, ഡൽഹിയിലെ അസോസിയേറ്റ് ഫെലോയായ , മൈത്രി പ്രസാദിന്റെ മറുപടി ഇങ്ങനെ ;-

ഇവർ പണിയെടുക്കുന്ന ഇടങ്ങളിലെ സ്ഥിരംകാഴ്ചയാണ് തൊട്ടിലിലുറങ്ങുന്ന കുഞ്ഞുങ്ങൾ. സുരക്ഷിതമായി ഏൽപ്പിക്കാൻ മറ്റ് വഴികളില്ലാത്തതിനാലാണ് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത്. എന്നാൽ, കരയുന്ന കുഞ്ഞിനെ പണിക്കിടയിൽ ഒന്നെടുക്കാനോ മുലയൂട്ടാനോ പോയാൽ സമയം പാഴാക്കിയെന്ന പേരിൽ കൂലി കുറയ്ക്കും.

സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ യാതൊരു സുരക്ഷാ സംവിധാനവും ഇല്ല. പുരുഷൻമാരുടെ മദ്യപാനം, ലഹരി ഉപയോഗം ഒക്കെ ഇവർക്ക് ഭീഷണിയാണ്.

എന്നാൽ, മറുനാടൻ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ വിവിധതരത്തിലുള്ള പദ്ധതികളുണ്ട്. റോഷ്‌നി പദ്ധതിപ്രകാരം 610 കുട്ടികൾ എറണാകുളം ജില്ലയിലെ 20 സ്കൂളുകളിൽ പഠിക്കുന്നു. പ്ലസ്ടുതലംവരെ ഇത്തരത്തിൽ പഠനസൗകര്യം ഒരുക്കുന്നുണ്ട്.

അപകട ഇൻഷുറൻസ് കവറേജ്, സാമൂഹികസുരക്ഷാ ഇൻഷുറൻസ്, ചങ്ങാതി എന്ന പേരിൽ മുതിർന്നവർക്ക് സാക്ഷരതാ ക്ളാസ് എന്നിവയുണ്ട്. എന്നാൽ, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് സംവിധാനങ്ങളില്ല.

സ്ത്രീകളോ കുട്ടികളോ ഉൾപ്പെടുന്ന കുടുംബമായി എത്തുന്ന മറുനാടൻ തൊഴിലാളികൾക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കാൻ തൊഴിലുടമ തയ്യാറാവണം. തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങളും ഇവർക്കും ലഭ്യമാക്കണം. മൈത്രി പറയുന്നു

സാക്ഷരതാ മിഷൻ ആവിഷ്‌കരിച്ചിട്ടുള്ള വിദ്യാഭ്യാസ പദ്ധതികളുടെ പ്രയോജനം എല്ലാവരിലേക്കുമെത്തണം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇവർക്കിടയിൽ കൃത്യമായ ബോധവത്കരണം നടത്തണമെന്നും ചൂഷണങ്ങൾ തടയാൻ ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കുമെന്നും ഡോ. പി.എസ്. ശ്രീകല, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends