സർക്കാർ വാക്ക് ചാക്കായി ; മൊറൊട്ടോറിയം നിലനിൽക്കെ കർഷകന്റെ വീട് ജപ്തി ചെയ്‌ത് ബാങ്ക്

ഈ വർഷാവസാനം വരെ കർഷകരുടെ വസ്തുക്കൾ ജപ്തി ചെയ്യില്ല എന്ന സർക്കാരിന്റെ മൊറൊട്ടോറിയതിനു പുല്ലു വില. കർഷകരുടെ വസ്തുക്കൾ ജപ്തി നടപടികൾക്ക് വിധേയമാകില്ല എന്ന സർക്കാർ വാക്ക് ചാക്കായി മാറി .
വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ വയനാട് അഞ്ചുകുന്നില്‍ കര്‍ഷകന്റെ വീടും സ്ഥലവും സര്‍ക്കാര്‍ ജപ്തി ചെയ്തു. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുത്തന്‍വീട്ടില്‍ പ്രമോദിന്റെ വീട് ആളില്ലാത്ത സമയത്ത് പൂട്ട് കുത്തിക്കുറന്ന് ജപ്തി ചെയ്തു.
മൊറോട്ടോറിയം നിലവിലുള്ള കാലയളവില്‍ കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യില്ലെന്ന കൃഷി മന്ത്രിയുടെ വാക്കും പാലിക്കപ്പെട്ടില്ല. സര്‍ഫാസി നിയമപ്രകാരമാണ് ആളില്ലാത്ത സമയത്ത് വീടിന്റെ പൂട്ട് കുത്തിത്തുറന്ന് ജപ്തി നടപടികള്‍ നടന്നത്.
ബാങ്ക് ഒഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചില്‍ നിന്ന് വായ്പയെടുത്ത് 15 ലക്ഷത്തോളം രൂപ കുടിശ്ശികയായ കേസില്‍ കോടതി നിയോഗിച്ച കമ്മിഷനും ബാങ്കധികൃതരും ചേര്‍ന്നാണ് ജപ്‌തി നടത്തിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ അധികൃതര്‍ എത്തുമ്പോൾ പ്രമോദ് സ്ഥലത്തില്ലായിരുന്നു. ബാങ്കധികൃതര്‍ ഫോണില്‍ വിളിച്ചാണ് ജപ്തി ചെയ്യുന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് ഹരിത സേന പ്രവര്‍ത്തകരെത്തി പൂട്ട് പൊളിക്കുകയും പ്രമോദിനോട് ഇവിടെ താമസിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പ്രമോദിന്റെ സഹോദരന്‍ എത്തി വീട്ടില്‍ നിന്നും അത്യാവശ്യം തുണിത്തരങ്ങള്‍ പുറത്തേക്കെടുത്ത് മാറ്റി.
ബാങ്കില്‍ പണയപ്പെടുത്തിയ 60 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച ഈ വീട്ടില്‍ 2016ലാണ് പ്രമോദും കുടുംബവും താമസം തുടങ്ങിയത്. 2014 ലാണ് പ്രമോദ് ബിസിനസിനായി 14,60,000 രൂപ കാര്‍ഷികേതര വായ്പയെടുത്തത്. 32000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്.
പലതവണകളായി അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും 2016ല്‍ തന്നെ വായ്പ കുടിശ്ശികയായി. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പല ശ്രമങ്ങളും നടത്തിയെങ്കിലും തുക ഒന്നിച്ച് അടക്കണമെന്ന ബാങ്കിന്റെ നിലപാട് മൂലം നടന്നില്ല. ഇതിനിടെ ബാങ്ക് കോടതിയില്‍ നല്‍കിയ കേസില്‍ പ്രമോദ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി.
പ്രമോദിനോട് കോടതി പതിമ്മൂന്ന് തവണകളായി അടച്ച് തീര്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം പ്രമോദിന് പണം തിരിച്ചടയ്ക്കാൻ സാധിച്ചില്ല . ഇതിനിടെ ബാങ്ക് ജില്ലാ കോടതിയില്‍ കേസ് കൊടുത്തു.
ഇതിന് ശേഷവും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെന്നും പണം തിരിച്ചു പിടിക്കാന്‍ ജപ്തിയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ബാങ്കധികൃതര്‍ പറഞ്ഞു. ഇതിനിടെ ബാങ്ക് ജില്ലാ കോടതിയില്‍ കേസ് കൊടുത്തു. ഇതിന് ശേഷവും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെന്നും പണം തിരിച്ചു പിടിക്കാന്‍ ജപ്തിയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ബാങ്കധികൃതര്‍ പറഞ്ഞു.
ഇതിനിടെ ബാങ്ക് ജില്ലാ കോടതിയില്‍ കേസ് കൊടുത്തു. ഇതിന് ശേഷവും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെന്നും പണം തിരിച്ചു പിടിക്കാന്‍ ജപ്തിയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ബാങ്കധികൃതര്‍ പറഞ്ഞു. സര്‍ഫാസി നിയമപ്രകാരം വയനാട്ടില്‍ നിയമ നടപടി തുടരുന്നത് നൂറ് കണക്കിന് കര്‍ഷകരെയാണ് ദുരിതത്തിലാക്കിയിട്ടുള്ളത്.
' സര്‍ക്കാര്‍ മൊറോട്ടോറിയം പ്രഖ്യാപിക്കുകയും ആ പ്രഖ്യാപനം നിലനില്‍ക്കുകയും ചെയ്യുമ്ബോഴാണ് ബാങ്കുകാര്‍ ക്രൂരത കാണിച്ചത്. അതും വീട്ടില്‍ ആളില്ലാത്ത സമയത്ത്. വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് ജപ്തി ചെയ്യാന്‍ മാത്രം എന്ത് സാഹചര്യമാണ് ഇവിടെ ഉണ്ടായത്. ബാങ്കുകാര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത് വഴി കുറെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുളള പലതും വീട്ടില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























