Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

എല്ലാവര്‍ക്കും ഹാപ്പി... പി.സി. ജോര്‍ജിന്റെ പിന്‍മാറ്റം; പി.എസ്. ശ്രീധരന്‍ പിള്ളയുടെ മടക്കം; കെ. സുരേന്ദ്രന്റെ ശബരിമല ദര്‍ശനം; ഇവിടെ എല്ലാം തകര്‍ക്കുമ്പോള്‍ മൂന്ന് പ്രധാന മുന്നണികളുടേയും അവസാനത്തെ സ്ഥാനാര്‍ത്ഥിയായി വരുന്നത് ആരായിരിക്കും?

22 MARCH 2019 10:03 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മൂന്ന് മുന്നണികളും ഒരുപോലെ കാത്തിരിക്കുന്നത് പത്തനം തിട്ടയിലെ സ്ഥാനാര്‍ത്ഥിയാരെന്നാണ്. സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ടോടെ കെ. സുരേന്ദ്രന്‍ വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അതിലും കരുത്തനായ ജനകീയനായ സ്ഥാനാര്‍ത്ഥിയേയാണ് മോഡിയും അമിത് ഷായും നോക്കുന്നത്.

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പിയുടെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് എങ്ങും ആശയക്കുഴപ്പം ഉണ്ടായത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കും. അതേസമയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.

കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലെയും ചിത്രം തെളിഞ്ഞിട്ടും വിജയസാധ്യതയുണ്ടെന്നു ബിജെപി വിലയിരുത്തുന്ന പത്തനംതിട്ടയില്‍ മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകാതെ സംസ്ഥാന ബിജെപി നേതൃത്വം. പത്തനംതിട്ടയെ ചൊല്ലിയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രഖ്യാപനം തന്നെ നീണ്ടു പോയത്.

കെ. സുരേന്ദ്രന് പുറമെ പി.എസ് ശ്രീധരന്‍പിള്ളയും മണ്ഡലത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചോദ്യത്തില്‍നിന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഒഴിഞ്ഞുമാറി. എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും തീരുമാനിക്കേണ്ടതു കേന്ദ്രനേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വാഗതാര്‍ഹമായ പട്ടികയാണു ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടതെന്നാണ് പറയുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. കേരളത്തില്‍ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാര്‍ഥികളെ ഉള്‍ക്കൊളളാന്‍ കേരളത്തിലെ ജനം തയാറാകും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.

രണ്ടു മുന്നണികള്‍ക്കുമെതിരെ ജയിച്ചു മുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണു ശക്തമായി മല്‍സരിച്ച് രണ്ട് മുന്നണികളെ ചെറുത്ത് തോല്‍പ്പിച്ച് ഒട്ടേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ച എല്ലാ തീര്‍ന്നതാണ്. ഭേദഗതി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേരു മാത്രമെന്ന് എം.ടി.രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എം.ടി.രമേശ് പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ സന്തോഷമെന്ന് എറണാകുളത്തെ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളം തന്റെ രണ്ടാമത്തെ വീടാണ്. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മല്‍സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണു പ്രതികരിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

പത്തനംതിട്ടയിലെ എന്‍എസ്എസ് എതിര്‍പ്പാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം താമസിപ്പിക്കുന്നത് എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. മണ്ഡലത്തിലെ ബിജെപി അണികള്‍ക്കിടയിലും നായര്‍ സമുദായമാണ് കൂടുതല്‍. ഇത് പരിഗണിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ബുദ്ധിയല്ലെന്നാണ് നേതൃത്വം കരുതുന്നത്.

എന്നാല്‍ പത്തനംതിട്ടയ്ക്കായി ശ്രീധരന്‍പിള്ള ഇപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നതാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ട കൈവിട്ടാല്‍ പിന്നീട് മത്സരിക്കാന്‍ സീറ്റില്ലാതെ വരുന്ന അവസ്ഥയാണ് ശ്രീധരന്‍പിള്ളയ്ക്കുള്ളത്. ഇതിനാല്‍തന്നെ സീറ്റിനായി ചരടുവലികള്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.

കെ. സുരേന്ദ്രന്‍ അല്ലെങ്കില്‍ പിന്നെയാരെന്ന ചോദ്യം വരുമ്പോള്‍ അയ്യപ്പന്റെ അടുത്തയാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ബിജെപി ഉന്നത കേന്ദ്രം നല്‍കുന്ന സൂചന. എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് മോഡിയും അമിത്ഷായും തന്ത്രം മെനയുന്നത്. അതായത് പത്തനംതിട്ടയില്‍ നേരത്തെ ചര്‍ച്ചയായിരുന്ന പന്തളം രാജാവ് ശശികുമാര വര്‍മ്മയ്ക്ക് വലിയ സാധ്യതയാണുള്ളത്. ഇതിലൂടെ എന്‍എസ്എസിന്റെ സപ്പോര്‍ട്ടും ലഭിക്കും.

അത് കഴിഞ്ഞുള്ള വിദൂര സാധ്യതയുള്ളത് പി.സി. ജോര്‍ജിനാണ്. പത്തനംതട്ടയില്‍ നിന്നും പിസി പിന്‍മാറിയതിന് കാരണം അതാണെന്ന് പോലും ചര്‍ച്ചയാകുന്നു. പിസിയെ കൊണ്ടു വന്നാല്‍ അയ്യപ്പനെ എന്നും അനുകൂലിച്ച ഹിന്ദുക്കളുടെ വോട്ടും കിട്ടും ഇരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളേയും തള്ളി ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കും. ബിജെപിയുടെ വര്‍ഗീയ മുഖം മാറുകയും ചെയ്യും. എന്തായാലും സസ്‌പെന്‍സ് വെറും സസ്‌പെന്‍സാകില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (4 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (4 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (11 hours ago)

Malayali Vartha Recommends