Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഇപ്പോഴും മനസ്സിൽ വിങ്ങുന്ന മുഖമായി അവൾ ഉണ്ട്.. ആ ഒരാഴ്ച ഉണ്ണാതെ ഉറങ്ങാതെ ഭ്രാന്ത് പിടിച്ചു നടന്ന അവസ്ഥ. ഓർക്കാൻ തന്നെ കഴിയുന്നില്ല.. ആ പെൺകുട്ടി മരണപ്പെടണം എന്ന് തന്നെയാണ് ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും... ഞെഞ്ചിൽ തട്ടി ആ കുറിപ്പ്

22 MARCH 2019 10:53 AM IST
മലയാളി വാര്‍ത്ത

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച്‌ പെൺകുട്ടിയെ തീ കൊളുത്തിയ വാർത്ത നാടു മുഴുവൻ നടുക്കത്തോടെയാണ് കേട്ടത്. ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് സാമൂഹ്യ, ബാലാവകാശ പ്രവർത്തകയായ ആരതി റോബിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് കേരളത്തിന്റെ വേദനയാവുകയാണ്.

ആരതി റോബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

''ആ പെൺകുട്ടി മരണപ്പെടണം എന്ന് തന്നെയാണ് ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും കാരണം എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയാത്ത ഒരു സംഭവം ഉണ്ട്. ആദ്യമായി അറ്റന്റ് ചെയ്ത ഒരു ആത്മഹത്യ കേസ്. ഇപ്പോഴും മനസ്സിൽ വിങ്ങുന്ന മുഖമായി അവൾ ഉണ്ട്.. ആ പ്ലസ്ടു വിദ്യാര്‍ത്ഥിനി. ആ ഒരാഴ്ച ഉണ്ണാതെ ഉറങ്ങാതെ ഭ്രാന്ത് പിടിച്ചു നടന്ന അവസ്ഥ. ഓർക്കാൻ തന്നെ കഴിയുന്നില്ല..

കഴിക്കുന്ന ഭക്ഷണത്തിൽ, കുടിക്കുന്ന വെള്ളത്തിൽ, ശ്വസിക്കുന്ന വായുവിൽ, വീശുന്ന കാറ്റിൽ, എന്തിനേറെ ഇറക്കുന്ന ഉമ്മിനീരിൽ പോലും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം.. മരണത്തോട് മല്ലിടുമ്പോഴും വളരെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവൾ പറയുന്നത് ഒന്ന് മനസ്സിലാക്കിയെടുക്കാൻ 80 % ൽ അധികവും കത്തിതീർന്ന ആ ശരീരത്തോട് ചേർന്ന് ചുണ്ടുകൾക്ക് അരികിലേക്ക് കാതു കൂർപ്പിച്ച് ഇരിക്കുമ്പോൾ ദേഹം മൊത്തം വിയർത്ത് തളരും പോലെ തോന്നിയത്... ദാ ഇപ്പൊ അവളെക്കുറിച്ച് എഴുതുമ്പോഴും ഉണ്ട്..

നീ തെറ്റൊന്നും ചെയ്തിട്ടില്ലാരുന്നു കുട്ടീ... അത് നിനക്ക് ഉറപ്പുള്ളപ്പോൾ എന്തിനായിരുന്നു കുഞ്ഞേ... ഒരു നിമിഷം ഒന്ന് മാറി ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് കഴിവുകൾ ഉള്ള അച്ഛന്റെ മിടുക്കി കുട്ടിയായി നീ ഇന്നും ഉണ്ടാകുമായിരുന്നു...കത്തിതീരാറായ നിന്നെ ചേർത്ത് പിടിച്ച് പൊന്നൂ, മുത്തേ എന്നൊക്കെ വിളിച്ചു നിന്റെ അച്ഛൻ പിടിക്കുന്നത് കണ്ടപ്പോഴെല്ലാം മനസ്സ് എത്ര പിടഞ്ഞൂന്ന് അറിയുമോ..

എഴുതാൻ പോയിട്ട് ആ ദിവസങ്ങളിലെ ഓരോ സെക്കന്റിനെക്കുറിച്ച് പോലും ചിന്തിക്കാൻ കഴിയുന്നില്ല... അതൊന്നും എഴുതാൻ എനിക്ക് പറ്റുന്നില്ല....എന്റെ കുഞ്ഞനുജത്തിയാകാനുള്ള പ്രായം മാത്രമുള്ള നിന്നെയും, കൊച്ചു കുട്ടികളെ പോലെ സങ്കടം എണ്ണി പറഞ്ഞിട്ടും ഒന്ന് വിങ്ങി പൊട്ടാതെ പോലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടന്ന നിന്റെ അച്ഛനേയും ഞാനെങ്ങനെ മറക്കാനാണ്...

നിന്റെ അടുത്ത് നിന്ന് ഒന്ന് മാറിയ സമയം അതുവരെയും മിണ്ടിയ നീ ഒന്നും പറയാതെ പോയി...ഓടിപ്പിടിച്ച് നിന്റെ ബെഡ്ഡിനരികെ വരുമ്പോ പോയി.... എന്ന് മാത്രം നിന്റെ അച്ഛൻ പറഞ്ഞു..അതോടെ എന്റെ ഡ്യൂട്ടിയും അവസാനിച്ചു.. പിറ്റേന്ന് ഞാനവിടെ വന്നതെന്തിനാണെന്ന് എനിക്ക് അറിയില്ല.. ജീവിതത്തിലാദ്യമായി ഒരു മോർച്ചറിയിൽ കയറുന്നതന്നാണ്..മനം മടുപ്പിക്കുന്ന അതിനുള്ളിലെ മണവും.. അവിടെ നിന്ന് നിന്നെ നല്ല വെള്ളത്തുണിയിൽ പൊതിഞ്ഞ് തരുമ്പോൾ നിന്റെ അച്ഛനൊപ്പം ഞാനുമുണ്ടായിരുന്നു നിന്നെ നാട്ടിലേക്ക് യാത്രയാക്കാൻ...

നിന്റെ അച്ഛൻ വിളിച്ചതാ കൂടെ വരാൻ. പക്ഷേ എന്റെ ഡ്യൂട്ടി ഇന്നലേ കഴിഞ്ഞതല്ലേ..അന്നുതൊട്ട് ഇന്നോളം നിന്റെ അവസ്ഥയിലുള്ള ആരും തന്നെ ജീവിതത്തിലേക്ക് തിരികെ വരാൻ ആഗ്രഹിച്ചിട്ടില്ല.. ഇന്നലെ ആ പെണ്‍കുട്ടി മരിച്ചപ്പോൾ വീണ്ടും നിന്നെ ഓർത്തു.. ആരെന്നറിയാത്ത, പക്ഷേ മനസ്സിൽ എവിടെയോ പതിഞ്ഞു കിടക്കുന്ന, കരിഞ്ഞു തീരാറായ നിന്നെ.. ആ അച്ഛനും അമ്മയ്ക്കും ഈശ്വരൻ ഈ ദുരന്തം സഹിക്കാനുള്ള ശക്തി നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നുവെന്നായിരുന്നു ആരതി റോബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച്‌ പെണ്‍കുട്ടിയെ കുമ്ബനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്

'വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്ന കുടുംബമാണ്. കൂലിപ്പണിയാണ് ആ കുട്ടിയുടെ അച്ഛന്. കൂലിപ്പണിയെടുത്തുണ്ടാക്കിയ കാശു കൊണ്ടാണ് മൂന്നു പെണ്മക്കളെ പോറ്റിവളര്‍ത്തി വലുതാക്കിയത്. ഏറ്റവും ഇളയ കുട്ടിയാണിത്. പഠിച്ച്‌ ഒരു ജോലി വാങ്ങിച്ച്‌ അച്ഛനെ സഹായിക്കണമെന്ന ആഗ്രഹമായിരുന്നു ആ കുട്ടിയ്ക്കുണ്ടായിരുന്നത്. അതു നടക്കാതെ പോയി' തിരുവല്ലയില്‍ നടുറോഡില്‍ തീപ്പൊള്ളലേറ്റ് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയെക്കുറിച്ച്‌ നാട്ടുകാര്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാന്‍ ഒരു ജോലി കൊതിച്ചിരുന്ന പെണ്‍കുട്ടിക്ക് അതിക്രൂരമായ ആക്രമണം നേരിടേണ്ടി വന്നതിന്റെ ഞെട്ടലില്‍ നിന്നും മോചിതരാകുന്നതിനു മുന്നേ പെണ്‍കുട്ടിയുടെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവന്നിരിക്കുകയാണ് അയിരൂരുകാര്‍ക്ക്.

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച്‌ പെണ്‍കുട്ടിയെ കുമ്ബനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി കോഴ്സ് പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്ബതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ബുധനാഴ്ച ആരോഗ്യനിലയില്‍ ചെറിയ പുരോഗതി കണ്ടിരുന്നെങ്കിലും, വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends