കുടുംബത്തിന് തണലായി എംപി ആന്റോ ആന്റണി ; വളരെ വേദനയോടെ മകന്റെ മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് വിദേശ യുവതിയുടെ മൃതദേഹം ; പിന്നെ ഇടപെട്ട എംപിക്ക് കൈയ്യടി

വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറി നാട്ടിലെത്തിച്ച സംഭവത്തിൽ ഉണർന്നു പ്രവർത്തിച്ച് കോൺഗ്രസ്സ് എം .പി ആന്റോ ആന്റണി.
ഇന്നലെ രാവിലെ മൃതദേഹം മാറിയ വിവരം യുവാവിന്റെ ബന്ധുക്കൾ എംപിയെ അറിയിച്ച ഉടൻ തന്നെ എം പി കാര്യക്ഷമമായി പ്രവർത്തിക്കുകയാണുണ്ടായത് . ഉടൻ തന്നെ എംപി വിദേശകാര്യ മന്ത്രാലയത്തിലേക്കും അവിടെനിന്നു സൗദി എംബസിയിലേക്കും വിവരം അറിയിച്ചു . ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട് .
ഫെബ്രുവരി 27 സൗദിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായ കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ ഫാത്തിമബീവിയുടെ മകൻ റഫീഖിന്റെ (28) മൃതദേഹമാണ് മാറിപ്പോയത്. റഫീഖിന്റെ മൃതദേഹത്തിന് പകരം ഒരു സ്ത്രീയുടെ മൃതദേഹമാണ് മാറി വന്നത്.
പോസ്റ്റ് മോർട്ടത്തിനു ശേഷം എംബാം ചെയ്തു ബന്ധുക്കൾ കണ്ട് റഫീഖിന്റെ മൃതദേഹം സൗദി എയർലൈൻസിന്റെ കാർഗോയിൽ കയറ്റിവിടുകയായിരുന്നു. എന്നാൽ, പെട്ടി നമ്പർ ഒട്ടിച്ചപ്പോൾ ശ്രീലങ്കൻ സ്ത്രീയുടെയും റഫീഖിന്റെയും നമ്പറുകൾ പരസ്പരം മാറിയതാണു പെട്ടി മാറാൻ ഇടയാക്കിയത്. ഇന്ത്യൻ എംബസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെട്ടു. റഫീഖിന്റേത് അഞ്ചാം നന്പരും ശ്രീലങ്കക്കാരിയുടേത് 20-ാം നമ്പറുമായിരുന്നു .
റഫീഖിന്റെ മൃതദേഹപ്പെട്ടി തുറക്കാതെതന്നെ ശ്രീലങ്കയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം കാർഗോയുടെ ഉത്തരവാദിത്വത്തിൽ മൃതദേഹങ്ങൾ യഥാസ്ഥലത്ത് എത്തിക്കാൻ തീരുമാനമായതായും പോലീസ് പറഞ്ഞു. കൊച്ചിയിലെ കാർഗോ ഉദ്യോഗസ്ഥർ കോന്നി പോലീസുമായി ബന്ധപ്പെട്ടിരുന്നു. സൗദിയിൽ ഇലക്ട്രീഷനായിരുന്നു റഫീഖ്. ഭാര്യ: സുറുമി ഗർഭിണിയാണ്. അഞ്ചു വയസുള്ള ആണ്‍കുട്ടിയുമുണ്ട്.
അബ്ഹ അസറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. എംബാം ചെയ്ത മൃതദേഹം അവിടെനിന്നു ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രിയിൽ നാട്ടിലെത്തിച്ചിരുന്നു.
ഇന്നലെ രാവിലെ മൃതദേഹം കുമ്മണ്ണൂർ മുസ്ലിം പള്ളിയിൽ കൊണ്ടുവന്നു കബറടക്കാനായിരുന്നു തീരുമാനം. ഒൻപതോടെ പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയവിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. കോന്നി സിഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മേൽവിലാസം ശ്രദ്ധയിൽപെട്ടത്. തുടർന്ന് അടൂർ ആർഡിഒയ്ക്കു റിപ്പോർട്ട് നൽകി. പ്രാഥമിക നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി
51 വയസുള്ള ബൻദാര മനീ കി ബലീ ജി എന്ന ശ്രീലങ്കൻ സ്ത്രീയുടെ മൃതദേഹമാണിതെന്നു വ്യക്തമായി. പ്രാഥമിക നടപടിക്കു ശേഷം ശ്രീലങ്കക്കാരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha
























