ചികിത്സയ്ക്ക് പണം വേണം, സിനിമയിൽ അഭിനയിക്കാൻ രാജേശ്വരി; കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ ചുറ്റും ക്യാമറ വച്ചു: ഒരുപാട് കാശ് ചെലവായി- കുറച്ചു പണം കൂടി വേണമെന്ന് പറഞ്ഞപ്പോള്‍ ബാങ്കിലെ മേഡം പറഞ്ഞു പണമൊക്കെ തീരാറായിയെന്ന്...
സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം അടുപ്പക്കാരുമായി പങ്കിട്ട് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യര്‍ഥിനിയുടെ അമ്മ രാജേശ്വരി. നവാഗതനായ ബിലാല്‍ മെട്രിക്‌സ് സംവിധാനം ചെയ്യുന്ന എന്‍മഗജ ഇതാണ് ലൗ സ്റ്റോറി എന്ന ചിത്രത്തിലാണ് രാജേശ്വരി വേഷമിടുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് രാജേശ്വരി പറയുന്നു. കഥാപാത്രത്തെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.
തനിക്ക് ഒരുപാട് അസുഖങ്ങള്‍ ഉണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും രാജേശ്വരി പറയുന്നു. 'ഞാന്‍ വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ജനങ്ങള്‍ പിരിച്ചു തന്ന പൈസ ബാങ്കില്‍ ഇട്ടിരിക്കുകയാണ് പലിശ പോലും കിട്ടാറില്ല. 25 ലക്ഷം രൂപ ചോര്‍ന്നു പോയെന്ന് പറയുന്നു. ഇതിനകത്ത് ഒരുപാട് അട്ടിമറികളും കള്ളത്തരങ്ങളും നടക്കുന്നുണ്ട്.' തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്നും രാജേശ്വരി പറയുന്നു.
'ഒരുപാട് ജനങ്ങള്‍ ഇവിടെ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. വെള്ളപൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഉണ്ട്. എനിക്ക് വേണ്ടിയല്ല. പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'- രാജേശ്വരി കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ നല്‍കിയ പണം പലവഴിക്ക് ചെലവായി. വീട്ടില്‍ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറില്‍. അതുകൊണ്ട് ഒരു കിണര്‍കുഴിച്ചു. അതില്‍ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണര്‍കൂടി കൂഴിച്ചു. ഇപ്പോള്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവര്‍ വാങ്ങി.
വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി. അതുകൊണ്ട് വീടിന് ചുറ്റും കാമറ സ്ഥാപിച്ചു. ജിഷയുടെ വലിയ ആഗ്രഹമായിരുന്നു ചെറിയൊരു ജിമിക്കി കമ്മല്‍ വാങ്ങിക്കണമെന്ന്. അതുകൊണ്ട് പൈസ്സ ഉണ്ടായപ്പോള്‍ ഞാനത് വാങ്ങി. ദീപമോള്‍ക്കും കൊച്ചിനും എനിക്കും കുറച്ച് സ്വര്‍ണം വാങ്ങി.
പണം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്. രാജമാണിക്യം സാര്‍ എസ് ബി ഐ യില്‍ നിക്ഷേപിച്ച ,നാട്ടുകാര്‍ നല്‍കിയ പണത്തില്‍ നിന്നാണ് ഇതൊക്കെ ചെയ്തത്. ആശുപത്രിയില്‍ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി. കുറച്ചു പണം കൂടി വേണമെന്ന് പറഞ്ഞപ്പോള്‍ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറയുണ്ടെന്നാണ് എനിക്ക് തോന്നത്.
ആക്കൗണ്ടില്‍ നിന്നും 25,00,000 രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ )തിരിമറി നടന്നെന്നും പറഞ്ഞ് ഞാന്‍ കാറില്‍ പഴനിയക്ക് പോകുമ്ബോള്‍ മൂവാറ്റുപുഴ ഭാഗത്ത് വച്ച് പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു.എനിയ്‌ക്കൊന്നുമറിയില്ലെന്നും പറഞ്ഞു. ഉമ്മന്‍ ചാണ്ടി സാര്‍ മുഖ്യ മന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ കൊണ്ടുതന്ന 15 ലക്ഷം 10 വര്‍ഷം കഴിഞ്ഞിട്ടേ കിട്ടു എന്നാണ് അര്‍ബന്‍ ബാങ്കുകാര്‍ പറയുന്നേ.അതീന്ന കുറച്ച് കാശെങ്കിലും തരാമോന്ന് എല്‍ദോസ്സ് കുന്നപ്പിള്ളി എം എല്‍ എയെ കണ്ട് ചോദിച്ചു.അപേക്ഷ എഴുതി താട്ടേ നോക്കാമെന്ന പറഞ്ഞു. എഴുതിക്കൊടുക്കുകയും ചെയ്തു.
മകളുടെ മരണത്തിന് ശേഷം കൂറച്ചുകാലം ജോലിക്കു പോയി. അസുഖങ്ങള്‍ മൂലം ഇത് തുടരാന്‍ പറ്റാതായി. ഉറക്കം നില്‍ക്കാന്‍ വയ്യ. സമയത്ത് ഉറങ്ങിയില്ലങ്കില്‍ നെഞ്ചെരിച്ചിലും മേലുവേദനയും തുടങ്ങും. പിന്നെ ശരീരം നീരുവയ്ക്കും.പനിയും തുടങ്ങും. പിന്നെ ആശുപതിയില്‍ അഡ്‌മിറ്റാവാതെ രക്ഷയില്ല. ഇതുകൊണ്ട് ഇപ്പോള്‍ പണിയ്‌ക്കൊന്നും പോകുന്നില്ല. ചികത്സയ്‌ക്കോ സ്വന്തം ആവശ്യത്തിലോ കൈയില്‍ പണമില്ല.സര്‍ക്കാര്‍ നല്‍കിവരുന്ന മാസം 5000 രൂപ വീതമുള്ള പെന്‍ഷന്‍ രണ്ട് മാസംകൂടുമ്ബോഴൊക്കെയാണ് കിട്ടുന്നത്. ഇത് കടം തീര്‍ക്കാന്‍ പോലും തികയുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് ഇപ്പോള്‍ കഴിയുന്നത്.വിശക്കുമ്ബോള്‍ എന്തെങ്കിലും വാങ്ങിക്കഴിക്കാന്‍ പോലും ചിലസമയങ്ങളില്‍ പണമില്ലാത്ത സ്ഥിതിയാണെന്ന് രാജേശ്വരി പറയുന്നു.
https://www.facebook.com/Malayalivartha