ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് എവിടെയെന്ന ചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്

ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് എവിടെയെന്ന ചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. 'റോയല്‍ കോണ്‍ഗ്രസിന്‍റെ വിശ്വസ്ത അനുയായി' എന്ന് പിത്രോദയെ പരിഹസിച്ചുകൊണ്ടാണ് ട്വീറ്റിലൂടെ നരേന്ദ്രമോദി പ്രതികരിച്ചത്.
'തീവ്രവാദശക്തികളെ എതിരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന കാര്യം രാജ്യത്തിന് മുഴുവനുമറിയാം. ഈ പ്രസ്താവനയോടെ രാജ്യത്തിന് അക്കാര്യം ഒന്നു കൂടി ബോധ്യമായിരിക്കുന്നു' എന്നാണ് സാം പിത്രോദയുടെ പ്രസ്താവനയെ ഉദ്ധരിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ''പുതിയ ഇന്ത്യയില്‍ തീവ്രവാദികള്‍ക്ക് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ് മറുപടി നല്‍കുന്നത്'' എന്നും മോദി തിരിച്ചടിക്കുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച എസ് പി നേതാവ് രാംഗോപാല്‍ യാദവിന്‍റെ പ്രതികരണത്തിനെതിരെയും മോദി രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ''പ്രതിപക്ഷം തീവ്രവാദികളെ പിന്തുണക്കുന്നവരുടെ സ്ഥിരം താവളമായി മാറി. കശ്മീരിനെ സംരക്ഷിക്കാന്‍ ജീവന്‍ ബലി നല്‍കിയ എല്ലാ സൈനികരെയും അപമാനിക്കുന്നതാണിത്.''എന്ന് മോദി ആരോപിച്ചു. പ്രതിപക്ഷത്തിന് 130 കോടി ഇന്ത്യക്കാര്‍ മറുപടി നല്‍കും. സൈന്യത്തെ പ്രതിപക്ഷം വീണ്ടും വീണ്ടും അപമാനിക്കുന്നു എന്നും മോദി ട്വീറ്റ് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിവാദ പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രംഗത്ത് എത്തിയത്. ബാലാകോട്ട് വ്യോമാക്രമണത്തില്‍ എത്ര പേര്‍ മരിച്ചെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സാം പിത്രോദ പറഞ്ഞു. അന്താരാഷ്ട്രമാധ്യമങ്ങള്‍ ബാലാകോട്ടില്‍ ഒരു നാശനഷ്ടവുമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യക്കാരനെന്ന നിലയില്‍ എന്നെ നാണം കെടുത്തുന്നതാണെന്നും സാം പിത്രോദ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് സാം പിത്രോദയുടെ വിവാദ പ്രസ്താവന.
സാം പിത്രോദ പറയുന്നതിങ്ങനെ: ''ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഞാന്‍ വായിച്ചു. അത് വായിച്ചപ്പോള്‍ എന്‍റെ മനസ്സിലുയര്‍ന്ന ചോദ്യങ്ങളിതാണ്. നമ്മള്‍ ശരിക്ക് ബാലാകോട്ടില്‍ ആക്രമണം നടത്തിയോ? ശരിക്ക് 300 പേരെ വധിച്ചോ? എനിക്കറിയില്ല. ഇത് എനിക്കറിയാന്‍ അവകാശമുണ്ട്. ഈ വിവരങ്ങള്‍ ചോദിക്കുന്നു എന്ന പേരില്‍ ഞാന്‍ രാജ്യവിരുദ്ധനാകില്ല.'' എന്നും പിത്രോദ പറയുന്നു.
നേരത്തേ ബാലാകോട്ട് ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യന്‍ വ്യോമസേന വധിച്ചു എന്നതിന് എന്താണ് തെളിവ് എന്ന ചോദ്യവുമായി പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീരസൈനികരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ജെയ്ഷെ മുഹമ്മദ് കമാണ്ടര്‍ സജ്ജദ് ഖാന്‍ അറസ്റ്റില്‍. പുല്‍വാമ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്‍. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.
തന്ത്രപ്രധാന മേഖലയായ റെഡ് ഫോര്‍ട്ടിന്‍റെ സമീപത്തു നിന്നുമാണ് സജ്ജദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 40 സുരക്ഷാ സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്‍. മുദ്ദസിര്‍ ഒരുക്കിയ വണ്ടിയിലാണ് പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയത്. മാര്‍ച്ച് 11 ന് നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മുദ്ദസിറിനെ വധിച്ചിരുന്നു.
പുതപ്പ് വില്‍പ്പനക്കാരനായി ഡല്‍ഹിയില്‍ കഴിയുകയായിരുന്നു അറസ്റ്റിലായ സജ്ജദ് ഖാനെന്ന് പൊലീസ് അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും സജ്ജ്ദ് ഖാനെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങള്‍ സജ്ജദ് ഖാനില്‍ നിന്നും പുറത്തു വരുമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം ഷോപ്പിയാനില്‍ ഭികരരും സുരക്ഷസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ
https://www.facebook.com/Malayalivartha
























