പ്രണയം അസ്ഥിക്ക് പിടിച്ചതോടുകൂടി എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ ദിവസം തന്നെ ഒരുമിച്ച് ജീവിക്കാൻ വീടുവിട്ടിറങ്ങി; അടൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ അന്വേഷിച്ചിറങ്ങിയ അന്വേഷണ സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

പ്രണയം അസ്ഥിക്ക് പിടിച്ചതോടുകൂടിപത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും കാമുകനൊപ്പം ജീവിക്കാൻ ഒളിച്ചോടി. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ കാമുകനെ സേഫ് ആക്കി പെൺകുട്ടി വീണ്ടും മുങ്ങി. ഒടുവിൽ പോലീസിന്റെ കണ്ണിൽ കുടുങ്ങിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. ആണ്‍സുഹൃത്തിനെയും ഒളിച്ചോട്ടത്തിന് ഒത്താശ ചെയ്‌ത ബന്ധുവിനെയും പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തു. ആണ്‍സുഹൃത്ത് കടമ്ബനാട് വടക്ക് തോപ്പില്‍ കിഴക്കേക്കര സൂര്യഭവനില്‍ ശ്യാംകുമാര്‍ (19), ഇയാളുടെ ബന്ധു അജിഭവനില്‍ അജികുമാര്‍(39) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാവിലെ 10 മണിയോടെ മണക്കാല ഫെഡറല്‍ ബാങ്കിനു സമീപമുള്ള റബര്‍ തോട്ടത്തിലെ ടാപ്പിങ്ങുകാരനാണു പെണ്‍കുട്ടി നടന്നുപോകുന്നത് കണ്ടത്. അദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും പെണ്‍കുട്ടി അപ്രത്യക്ഷയായി. തുടര്‍ന്നു സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അതു കാണാതായ പെണ്‍കുട്ടി തന്നെയാണെന്ന് ഉറപ്പിച്ചു. പിന്നീട് നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
കൊടുമണ്‍ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന പെണ്‍കുട്ടിയെ എസ്.ഐ. സുജാതയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കുകയും ചെയ്‌തു.
വ്യാഴാഴ്‌ച വൈകിട്ട് അവസാന പരീക്ഷയും എഴുതിയശേഷമാണു ശ്യാംകുമാറിനൊപ്പം പെണ്‍കുട്ടി പോയത്. ശ്യാം റെന്റിന് എടുത്ത കാറിലാണ് ഇരുവരും പോയത്. പോകുന്ന വഴി അടൂരിലെ പണമിടപാട് സ്‌ഥാപനത്തില്‍ പെണ്‍കുട്ടിയുടെ ഒന്നര പവന്റെ മോതിരം ശ്യാം പണയംവച്ചു. സ്വർണ്ണം പണയം വയ്‌ക്കുന്നതിനും കാര്‍ വാടകയ്‌ക്ക് എടുക്കുന്നതിനും അജികുമാറാണ് സഹായിച്ചത്. ഇതിനു ശേഷം മൂവരും കൂടി ശ്യാംകുമാറിന്റെ വീട്ടിലേക്ക് പോയി.
ഇതിനിടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ സൂചന പ്രകാരം കൊടുമണ്‍ പോലീസും അവിടെയെത്തി.
അജിയെയും ശ്യാമിനെയും കസ്‌റ്റഡിയില്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടി വീടിനു പിന്നിലെ റബര്‍ തോട്ടത്തിലൂടെ ഇറങ്ങിയോടി. രണ്ടു രാവും ഒരു പകലും പെണ്‍കുട്ടിയ്‌ക്ക് വേണ്ടി പോലീസ് തെരഞ്ഞു.റബര്‍ തോട്ടത്തില്‍ തന്നെ ഒളിച്ചിരുന്ന പെണ്‍കുട്ടി സമീപത്തെ മാവില്‍ നിന്നുള്ള മാങ്ങയും പച്ചവെള്ളവും കഴിച്ചാണു ജീവന്‍ നിലനിര്‍ത്തിയത്. മൂന്നു സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസാണു പെണ്‍കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയത്.
\
https://www.facebook.com/Malayalivartha






















