പിള്ളയെപൂട്ടാൻ ശിവൻകുട്ടി; മുസ്ലിം വിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ശ്രീധരൻപിള്ളയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ സിപിഎം നേതാവ് വി. ശിവൻകുട്ടിയാണ് പരാതി നൽകിയത്. ജില്ലാ വരണാധികാരിക്കും പോലീസിനുമാണ് പരാതി നൽകിയത്. ശ്രീധരൻപിള്ളയുടേത് ബോധപൂർവമുള്ള പരാമർശമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പ്രസംഗത്തിൽ ജാതി, മത അധിക്ഷേപം നടത്തുന്നത് വർഗീയത വളർത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവർത്തനമാണ്. ശ്രീധരൻപിള്ളയുടേത് അത്യന്തം ഇസ്ലാം വിരുദ്ധ പരാമർശമാണെന്നും ശിവൻകുട്ടി പറഞ്ഞു.
ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗം. ഇസ്ലാമാണെങ്കിൽ വസ്ത്രം മാറ്റി നോക്കിയാലല്ലേ തിരിച്ചറിയാൻ പറ്റുകയുള്ളു എന്നായിരുന്നു ശ്രീധരൻപിള്ളയുടെ പരാമർശം. ജീവൻ പണയപ്പെടുത്തി വിജയം നേടുന്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാ, ഏതു മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാൻ പറ്റുകയുള്ളുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അതേസമയം ,മുസ്ലിം മതവിഭാഗക്കാർക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള നടത്തിയ വർഗീയ പരാമർശം തള്ളി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങൾ കരുതിയിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.
ശ്രീധരൻപിള്ളയുടെ പരാമർശത്തിനെതിരെ യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ മോദി മുതൽ പിള്ള വരെ വർഗീയത ആവർത്തിക്കുന്നെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം പറഞ്ഞു.
അതേസമയം ശബരിമല മുഖ്യ അജണ്ടയായി നിശ്ചയിച്ച് പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാനഘട്ടത്തിൽ ബി.ജെ.പി തന്ത്രം. ഹിന്ദുത്വ രാഷ്ട്രീയം മറയില്ലാതെ പയറ്റുകയാണ് ലക്ഷ്യം. ശബരിമലയുടെ പേര് പറയാതെ ഇതിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശബരിമലയെക്കുറിച്ച് പറഞ്ഞുതന്നെ പ്രചാരണം നടത്തുന്ന ശ്രമത്തിലാണ്. ചില മണ്ഡലങ്ങളിലെ ഗൃഹസന്ദർശനത്തിൽ മാത്രം ഒതുങ്ങിനിന്ന വിശ്വാസപ്രശ്നം ശബരിമല പ്രക്ഷോഭകാലത്തെ അനുസ്മരിപ്പിക്കുന്നതരത്തിൽ തെരുവിൽ അണിനിരത്തുകയാണ് ഒരു തന്ത്രം. യോഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് അജണ്ടയെ ശബരിമലയിൽ കെട്ടിയിടുകയാണ് മറ്റൊരുതന്ത്രം.
വിശ്വാസം മുഖ്യവിഷയമാക്കി ഭൂരിപക്ഷ സമുദായ വോട്ടുകളിൽ ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഉന്നംവെക്കുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശനെ ഇറക്കി ന്യൂനപക്ഷങ്ങൾെക്കതിരെ വർഗീയത പറെഞ്ഞങ്കിലും ലക്ഷ്യം കാണാത്ത ബി.ജെ.പി, വീണ്ടും സമുദായ ധ്രുവീകരണത്തിൽ ഭാഗ്യം പരീക്ഷിക്കുകയാണ്. ശബരിമലയുടെ പേരിൽ വോട്ട് തേടരുതെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ ലക്ഷ്മണരേഖ ലംഘിച്ചും അജണ്ടയാക്കാനാണ് തീരുമാനം. തീവ്രഹിന്ദുത്വത്തിെൻറ വക്താവ് യോഗി ആദിത്യനാഥ് മുസ്ലിംലീഗിനെ വൈറസിനോടും ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ വയനാടിനെ പാകിസ്താേനാടും ഉപമിച്ച് ഉത്തരേന്ത്യയിൽ നേരത്തേതന്നെ കേരളത്തെ തെരഞ്ഞെടുപ്പ് അജണ്ടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























