സുരേഷ് ഗോപിയുടെ ഷിറ്റ് ; എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സിനിമാ സ്‌റ്റൈൽ മറുപടി

തൃശൂരിലെ കലാശക്കൊട്ട് സിനിമാ സ്‌റ്റൈലായിരുന്നു. കോര്‍പറേഷന്‍ പരിസരത്തായിരുന്നു എല്‍.ഡി.എഫിന്റേയും എന്‍.ഡി.എയുടേയും കലാശക്കൊട്ട്. ഇരുകൂട്ടരും പരമാവധി ആളെക്കൂട്ടി. പ്രചാരണം തീരാന്‍ ഇരുപതു മിനിറ്റു ബാക്കി നില്‍ക്കെ സുരേഷ് ഗോപി എത്തി. ചെണ്ട മേളം കൊടുമ്പിരി കൊണ്ടതോടെ സുരേഷ് ഗോപി ഡാന്‍സ് തുടങ്ങി. എല്‍.ഡി.എഫ് പ്രവര്‍ത്തകരുണ്ടോ വിടുന്നു. അവരും പൊരിഞ്ഞ ഡാന്‍സ്. ഇതിനിടെ, ബി.ജെ.പി പ്രവര്‍ത്തകര്‍ കമ്മിഷണര്‍ സിനിമയിലെ ആക്ഷന്‍ ആവശ്യപ്പെട്ടു. വിരലുയര്‍ത്തി വായുവിലേക്ക് സുരേഷ് ഗോപിയുടെ 'ഷിറ്റ്'. ഇതുകണ്ടതോടെ, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തിരിച്ചും കൊടുത്തു 'ഷിറ്റ്'. ഫലത്തില്‍ കലാശക്കൊട്ട് ഷിറ്റടി മല്‍സരമായി. പലതവണ ബി.ജെ.പി പ്രവര്‍ത്തകരോടും സുരേഷ് ഗോപിയോടും പലവിധ ആംഗ്യം കാട്ടി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. സുരേഷ് ഗോപിയാകട്ടെ തിരിച്ചും സിനിമാ സ്‌റ്റൈലില്‍ മറുപടി കൊടുത്തു.
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കുടുംബത്തോടൊപ്പം ആവേശമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകന്‍ ഗോകുലിനുമൊപ്പം തുറന്ന വാഹനത്തില്‍ അണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സുരേഷ് ഗോപി തന്റെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന തൃശൂരില്‍ പ്രചാരണത്തിന്റെ ആവേശം മുഴുവന്‍ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു. കൊട്ടിക്കലാശത്തിലും കളം പിടിക്കാന്‍ മുന്നണികള്‍ മത്സരിച്ചു. കൊട്ടും പാട്ടുമായി നിരവധി അണികളാണ് സുരേഷ് ഗോപിയുടെ വാഹനത്തിന് അകമ്പടിയായി അണിനിരന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടു തേടി സിനിമാരംഗത്തെ സുഹൃത്തുകള്‍. സുരേഷ് ഗോപിയുടെ സഹപ്രവര്‍ത്തകരും സുഹുത്തുകളുമായ ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരാണ് താരത്തിന് വോട്ടു തേടി പൊതുവേദിയിലെത്തിയത്.
തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് സിനിമാ രംഗത്തെ നിരവധി പേര്‍ സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേരാനെത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് തൃശൂരിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ പറഞ്ഞു. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും എന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നായിരുന്നു നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ അഭിപ്രായം. തിരുവനന്തപുരത്തെ ഒരുപാട് മനുഷ്യരെ സഹായിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് പത്‌നി രാധിക എന്നിവരടക്കമുള്ള എല്ലാ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























