അന്ന് ഹോട്ട്സീറ്റില്‍ രജനിയാണെങ്കില്‍ ഇന്ന് ഹോട്ട്സീറ്റില്‍ താനാണ് ; ആ സഹായത്തിന് സുരേഷേട്ടനോട് നന്ദി പറയാൻ രജനിയെത്തിയപ്പോൾ , സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ :-

ലോക്സഭാ തെരെഞ്ഞെടുപ്പിന്റ ഭാഗമായി എൻ ഡി എ സ്ഥാനാർത്ഥി സുരേഷ്‌ഗോപി തൃശൂരിലെത്തിയപ്പോൾ ഒരാളുടെ ഒരു ചോദ്യം . അതും സുരേഷ് ഗോപിയോട് തന്നെ .... ഓര്‍മയുണ്ടോ ഈ മുഖം ?...... ഡയലോഗ് കേട്ടപ്പോള്‍ സുരേഷ്ഗോപി ഒരുനിമിഷം അന്താളിച്ചു പോയി. മുഖം കണ്ടപ്പോള്‍ എവിടെയോ കണ്ട് പരിചയം പോലെ. എന്നാൽ അത്ര പിടി കിട്ടുന്നുമില്ല.
പിന്നീട് ചോദ്യകര്‍ത്താവിന്റെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തുടർന്ന് ആശ്ചര്യത്തോടെ സുരേഷ് ഗോപി അവരെ തിരിച്ചറിഞ്ഞു. ആറു വര്‍ഷം മുമ്പ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയുടെ ഹോട്ട് സീറ്റില്‍ തനിക്ക് മുന്നിലിരുന്ന രജനിയെന്ന വീട്ടമ്മ. അതെ രജനിയാണ് ആ ചോദ്യകർത്താവ്.
പ്രചാരണത്തിന് സുരേഷ് ഗോപി തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ബാപ്പുജി കോളനിയില്‍ എത്തിയപ്പോഴാണ് പൈനൂര്‍ ആര്യവീട്ടില്‍ രജനിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്കരികിലെത്തിച്ചത്. രണ്ട് തവണ പ്രചാരണസ്ഥലങ്ങളില്‍ സുരേഷ്ഗോപിയെ കാണാന്‍ പോയിരുന്നുവെങ്കിലും തിരക്ക് മൂലം കാണാനായില്ല.
അതിനിടെയാണ് വീട്ടിനടുത്ത് സുരേഷ്ഗോപിയെത്തിയത്. 2013 മേയ് 23 നാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ആര്യവീട്ടില്‍ രജനി പങ്കെടുത്തത്. രജനിക്കും ഭര്‍ത്താവ് രജീഷിനും മക്കളായ ആദിത്യക്കും ആകാശിനും അന്ന് താമസിക്കാന്‍ വീടുണ്ടായിരുന്നില്ല. ദയനീയാവസ്ഥ കോടീശ്വരന്‍ പരിപാടിയില്‍ രജനി തുറന്നുപറഞ്ഞു. നിര്‍മാണത്തിനായി സുരേഷ് ഗോപി അമ്പതിനായിരം രൂപ നല്‍കി.
ഞാന്‍ കോടീശ്വരനില്‍ പങ്കെടുത്ത് 6,40,000 രൂപ സമ്മാനമായി രജനി നേടി. ആ പണം കൂടിചേര്‍ത്താണ് വീടുവെച്ചത്. 'വരദ'എന്ന് വീടിന് പേരിട്ടത് സുരേഷ്ഗോപി തന്നെയാണ്. അന്ന് ഹോട്ട്സീറ്റില്‍ രജനിയാണെങ്കില്‍ ഇന്ന് ഹോട്ട്സീറ്റില്‍ താനാണെന്ന് സുരേഷ്ഗോപി ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു. വീണ്ടും കാണാമെന്നും കാണണമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് സേവ്യന്‍ പള്ളത്ത്, ഇ.പി. ഹരീഷ്, സുഭാഷ് രാജ്, സച്ചിദാനന്ദന്‍, എ.കെ. മനോജ്, ഉണ്ണിക്കൃഷ്ണന്‍ പണിക്കെട്ടി, ശ്രീകേഷ്, ഉല്ലാസ് കെ., ദീപക് പുന്നപ്പിള്ളി എന്നിവരും സുരേഷ്ഗോപിക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























