സഹോദരനും, സുഹൃത്തും കയത്തില്‍പ്പെട്ട് മുങ്ങി താഴുന്നത് കണ്ട് രക്ഷപെടുത്താൻ മൂന്നാമൻ ആറ്റിലേയ്ക്ക് ചാടി; മൂവരും ജീവനുവേണ്ടി പിടയുന്നതുകണ്ട മറ്റൊരു സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചിട്ടും കയത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ കണ്ടത് ജീവനറ്റ സുഹൃത്തുക്കളെ....

കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കല്ലടയാറ്റിലെ മണ്ണടി തെങ്ങാംപുഴകടവില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. മണ്ണടി ദളവാ ജംഗ്ഷന്‍ കണ്ണംതുണ്ടില്‍ വീട്ടില്‍ നാസറുദീന്‍ - സബീല ദമ്ബതികളുടെ മക്കളായ അബ്ദുള്‍ നസീം (18) നിയാസ് (16) വിരുന്നെത്തിയ പോരുവഴി അമ്ബലത്തും ഭാഗം മാജിത മന്‍സിലില്‍ നജീബ് - മാജിത ദമ്ബതികളുടെ മകന്‍ അജ്മല്‍ ഷാ (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ 12.45 ഓടെയാണ് സംഭവം. ദളവ ജങ്ഷഷന് സമീമുള്ള തെണ്ടാംപുഴ കടവില്‍ കൂട്ടുകാരായ നാലംഗ സംഘം കുളിക്കാന്‍ പോയതാണ്.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ഒഴുക്കില്ലായിരുന്നു. അബ്ദുള്‍നസീം കുളി കളി കഴിഞ്ഞ് കരയില്‍ കയറി. ഈ സമയത്താണ് സഹോദരന്‍ അജ്മലും നിയാസും കയത്തില്‍പ്പെട്ട് മുങ്ങി താഴുന്നത് കണ്ടത്.ഇവരെ രക്ഷപ്പെടുത്താന്‍ ആറ്റിലേക്ക് ചാടിയ നസീം മുങ്ങി മരിക്കുകയായിരുന്നു.ഇവരോടൊപ്പം കുളിക്കാന്‍ വന്ന മറ്റൊരു കൂട്ടുകാരന്‍ ഇവര്‍ മുങ്ങി താഴുന്നത് കണ്ട് സമീപവാസികളെ അറിയിച്ചതനുസരിച്ച് എത്തിയവര്‍ ആറ്റില്‍ ചാടി ഇവരെ കയത്തില്‍ നിന്നും പുറത്തെടുത്തെപ്പോഴേക്കും മരിച്ചു.മൂന്ന് പേരും ഒരിടത്തും തന്നെയാണ് കിടന്നത് .വിവരമറിഞ്ഞ് പൊലീസ് സംഘവും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























