സംസ്ഥാനത്ത് പൊതുജനം രാജാവായി തുടങ്ങി ; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്; മുഖ്യമന്ത്രിയും ഗവര്‍ണറും വോട്ട് രേഖപ്പെടുത്തി

പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഊഴം ആരംഭിച്ചു കഴിഞ്ഞു . ജനം ഇന്ന് രാജാവായി വിധിയെഴുതുകയാണ് . ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത് ചിലയിടത്ത് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി വോട്ടിങ് തടസ്സപ്പെട്ടു.അത് പരിഹരിച്ചുകൊണ്ടിരിക്കുകയാണ് . മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം നാട്ടില്‍ വോട്ട് രേഖപ്പെടുത്തി.
ഗവര്‍ണര്‍ പി സദാശിവം തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെല്ലാം വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഗവര്‍ണര്‍ തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളിലാണ് വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തുകളിൽ സ്ഥാനാർത്ഥികൾ അവരുടെ വോട്ടുകൾ ആദ്യം തന്നെ രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹെെബിഈഡന്‍, കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍, ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തി .
പാണക്കാട് സ്കൂളില്‍ മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ഹെെദരലി ശിഹാബ് തങ്ങള്‍ വോട്ട് ചെയ്തു. പാണക്കാട് സി കെ എം എം എല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്.
മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തി. മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ഹെെദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം എത്തി പാണക്കാട് സി കെ എം എം എല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ആക 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 2.61 കോടി വോട്ടർമാരാണ് കേരളത്തിൽ. ഇതിൽ 1.34 കോടി സ്ത്രീകളാണ്. 1.26 കോടി പുരുഷന്മാരും. 174 ട്രാൻസ്ജെൻഡറുകളും വോട്ടർമാരായുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞാൽ ഫലമറിയാൻ മെയ് 23 വരെ കാത്തിരിക്കണം.
https://www.facebook.com/Malayalivartha


























