Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഇനിയെങ്കിലും സൂക്ഷിച്ചോ... കല്ലട ബസിന്റെ കാടത്തരം ജനം ഏറ്റെടുത്തതോടെ പിടിയിലാകുന്നത് വലിയ ബസ് മുതലാളിമാര്‍; ഈ ആവേശം തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സര്‍ക്കാര്‍ നിലനിര്‍ത്തിയാല്‍ മുതലാളിമാര്‍ ക്ഷ വരയ്ക്കും 

23 APRIL 2019 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

കല്ലട സുരേഷ് ബസില്‍ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ക്രൂര മര്‍ദനം ജനമറിഞ്ഞതോടെ ബസ് മുതലാളിമാര്‍ കൂട്ടത്തോടെ പെട്ടിരിക്കുകയാണ്. വിവിധയിടങ്ങളില്‍ നിര്‍ത്തി യാത്രക്കാരെയെടുക്കുന്നതടക്കം അനധികൃത സര്‍വിസ് നടത്തുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗതാഗതവകുപ്പ് നിര്‍ദേശം. തെരഞ്ഞെടുപ്പിനുശേഷം പെര്‍മിറ്റ് റദ്ദാക്കലടക്കം നടപടി സ്വീകരിക്കാനാണ് ഗതാഗത കമീഷണറേറ്റിന്റെ തീരുമാനം. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുക്കുന്ന സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് സമാന്തരം സര്‍വിസ് നടത്തുകയാണ്.

ഒരു സ്ഥലത്തുനിന്ന് കൂട്ടമായി ആളെയെടുത്ത് മറ്റൊരിടത്ത് എത്തിക്കാന്‍ മാത്രമാണ് ഈ പെര്‍മിറ്റില്‍ അനുമതി. ടിക്കറ്റ് കൊടുക്കാന്‍ പാടില്ല. പോയന്റുകളില്‍ നിര്‍ത്തി യാത്രക്കാരെയെടുക്കരുത്. യാത്രക്കാരെ പല സ്ഥലങ്ങളില്‍നിന്ന് കയറ്റി പല സ്ഥലങ്ങളില്‍ ഇറക്കുന്നതിനും ടിക്കറ്റ് നല്‍കി സര്‍വിസ് നടത്തുന്നതിനും കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാണ് അനുമതി. എന്നാല്‍, നിയമലംഘനം മറയിടുന്നതിന് സ്വകാര്യ വെബ്‌സൈറ്റുകളുമായി കരാറുണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരെ കൂട്ടമായി ബസുകള്‍ക്ക് നല്‍കും. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നെന്ന നിയമപ്രശ്‌നം ഇങ്ങനെയാണ് മറികടക്കുന്നത്. എന്നാല്‍, സ്വകാര്യബസുകള്‍ തന്നെ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ എത്തുന്ന സമയക്രമം പരസ്യപ്പെടുത്തി, റിസര്‍വേഷന്‍ നല്‍കുന്നതാണ് പുതിയ പ്രവണത. നടപടിയെടുക്കേണ്ടവരാകട്ടെ, കണ്ണടച്ചതോടെ ഇവര്‍ തഴച്ചുവളര്‍ന്നു. സംസ്ഥാനത്ത് 300 ലധികം അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെന്നാണ് വിവരം. മൂന്ന് മാസത്തിലൊരിക്കല്‍ 60,000 70,000 രൂപ ഇവര്‍ നികുതിയടക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പെര്‍മിറ്റുള്ള സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ക്ക് പുറമെയാണിത്. വിവാഹം, വിനോദയാത്ര, തീര്‍ഥാടനം എന്നീ ആവശ്യങ്ങള്‍ക്കുള്ള ഈ ബസുകളും ടിക്കറ്റ് റിസര്‍വ് ചെയ്ത് സംസ്ഥാനത്തിനകത്ത് സര്‍വിസ് നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെയും നടപടിയെടുക്കാനാണ് തീരുമാനം.

അന്തര്‍സംസ്ഥാന സര്‍വിസ് നടത്തി കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ബസുകള്‍ പലതും പ്രവര്‍ത്തിക്കുന്നത് നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ്. ചില സര്‍വിസുകള്‍ മാത്രം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭൂരിഭാഗവും സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുന്നതില്‍ വന്‍ പരാജയമാണ്. ഇത്തരം ബസുകള്‍ക്കെതിരെ നിരന്തരം പരാതികള്‍ ഉയരുമ്പോഴും നടപടിയുണ്ടാകാറില്ല.

രാഷ്ട്രീയ നേതൃത്വങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള അവിശുദ്ധ ബന്ധമാണ് ബസുടമകള്‍ നിയമലംഘനങ്ങള്‍ക്ക് മറയാക്കുന്നത്. പ്രതിദിനം അഞ്ഞൂറിലധികം ബസുകള്‍ കേരളത്തിനും ഇതര സംസ്ഥാനങ്ങള്‍ക്കുമിടയില്‍ സര്‍വിസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓരോ റൂട്ടിലും നിശ്ചിത നിരക്കാണ് ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ തിരക്കനുസരിച്ച് തോന്നിയ നിരക്കാണ്.

ബസുകളില്‍ ഭൂരിഭാഗവും കര്‍ണാടക മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ ഇവിടെ മൂന്ന് മാസം കൂടുമ്പോള്‍ നികുതി അടക്കുന്നതിന് പുറമെ ഇതരസംസ്ഥാനത്ത് ഒരു ദിവസം പോയി വന്നാലും അവിടെ ഒരു വര്‍ഷത്തെ നികുതി ഒരുമിച്ച് നല്‍കണം. അതേസമയം മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്താല്‍ രണ്ടിടത്തും വര്‍ഷത്തില്‍ നാല് തവണകളായി നികുതി അടക്കാന്‍ അവസരം ലഭിക്കും. ഈ സൗകര്യം മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നത്. മാത്രമല്ല, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കം രേഖകള്‍ ലഭിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നടപടികള്‍ ലളിതവുമാണ്.

കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റിന്റെ മറവിലാണ് ഇത്തരം ബസുകള്‍ സര്‍വിസ് നടത്തുന്നത്. യാത്രക്കാരില്‍നിന്ന് പണം നേരിട്ട് വാങ്ങാതെ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും തുടര്‍ന്ന് ആളുകളെ നിശ്ചിത സ്ഥലത്ത് എത്തിക്കാന്‍ ഏജന്‍സിയുമായി ഉണ്ടാക്കുന്ന കരാര്‍ വഴി സര്‍വിസ് നടത്തുകയുമാണ് ചെയ്യുന്നത്. തുണിത്തരങ്ങളും പൂക്കളും മുതല്‍ നിരോധിത ഉല്‍പന്നങ്ങള്‍ വരെ ഇത്തരം ബസുകള്‍ വഴി കടത്തുന്നതായി നേരത്തേതന്നെ പരാതിയുണ്ട്. എല്ലാത്തിനും പൂട്ടിടാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. അങ്ങനെ കല്ലടകാരണം എല്ലാ ബസ്മുതലാളിമാരും വെട്ടിലായിരിക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (20 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (39 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (53 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends