ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്ന ആരോപണം നിലനിൽക്കെ സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞ് വീണ് മൂന്ന് മരണം ; അതും വിവിധയിടങ്ങളിൽ
വടകര മണ്ഡലത്തില്‍പ്പെട്ട പ്രദേശമായ ചൊക്ലിയിലാണ് സംഭവം . വടകര ലോക്‌സഭാമണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാന്‍ എത്തിയ കാഞ്ഞിരത്തിന്‍ കീഴില്‍ മോടോളി വിജയി(66) ആണ് മരിച്ച ഒരാൾ.ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നില്‍ക്കുന്നതിനിടയാണ് മരണം സംഭവിച്ചത്. വരിയില്‍ നില്‍ക്കെ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ 9മണിയോടെയായിരുന്നു സംഭവം.
വോട്ട് ചെയ്യാന്‍ വലിയ നിര തന്നെയുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയുള്ളയാളാണ് വിജയി. ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും പരിഗണന നല്‍കുന്നില്ലെന്ന ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വിജയി കുഴഞ്ഞുവീഴുന്നത് . മകനോടൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്. അസ്വസ്ഥത അനുഭവവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലം ഉണ്ടായില്ല . മൃതദേഹം ഇപ്പോള്‍ ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: കുമാരന്‍, മക്കള്‍: രേഷ്മ, വിജേഷ്.
വടശ്ശേരിക്കര പേഴുംപാറയില്‍ വോട്ടു ചെയ്യാനെത്തിയ എംപി ചാക്കോ മത്തായി ആണ് മരിച്ച മറ്റൊരാള്‍. വോട്ട് ചെയ്യാനെത്തിയപ്പോള്‍ കുഴഞ്ഞു വീണാണ് ഇദ്ദേഹവും മരിച്ചത്. അതേസമയം കൊല്ലം കിളിക്കല്ലരൂരിലെ മണിയുടെ മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്.
https://www.facebook.com/Malayalivartha