ഞാൻ വീട്ടിൽ ഒരാളെ കൊന്ന് ഇട്ടിരിക്കുകയാണ്... കിടപ്പുമുറിയിൽ കഴുത്തിൽ തോർത്ത് മുറുക്കി ക്രൂരമായ കൊലപാതകം; ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ
ഇന്നലെ രാവിലെ എട്ടിനാണ് വിട്ടിൽ നിന്നും ഉഷാകുമാരി പണിക്കിറങ്ങിയത്. സ്ഥിരമായി വിടുകളിൽ പണിക്ക് പോയി വരുകയായിരുന്നു പതിവ്. ഇന്നലെ രാത്രി എട്ടിന് ശേഷവും എത്താതിരുന്നതോടെ വീട്ടുകാർ സ്ഥിരമായി പോകുന്ന വീടുകളിലും ഹോസ്പിറ്റലകളിൽ മറ്റും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ കുറവിലങ്ങാട് സ്റ്റേഷനിൽ പരാതി നൽകി. കിടപ്പുമുറിയിൽ കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയിട്ടുള്ളത്. ക്യത്യത്തിന് ശേഷം മൃതദേഹം അടുക്കള ഭാഗത്ത് വലിച്ചിഴച്ച് കൊണ്ട് പോയി ഇടുക്കയായിരുന്നു.
ഏറ്റൂമാനൂർ ടൗണിന് സമീപം സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള പാനൂർ റ്റോമി ജോസഫിന്റെ വീട്ടിലാണ് വീട്ടു ജോലിക്കാരിയായ കട്ടച്ചിറ കടവിൽ ഉഷകുമാരി ( 50 ) യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിലെ ജോലിക്കാരനായിരുന്ന പ്രഭാകരനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം കോഴിക്കോട് എത്തിയ പ്രഭാകരൻ റ്റോമിയുടെ സഹോദരി വത്സമ്മയുടെ ഫോണിലേക്ക് വിളിച്ച് താൻ വീട്ടിൽ ഒരാളെ കൊന്ന് ഇട്ടിരിക്കുകയാണ് എന്ന് വിളിച്ച് പറയുകയായിരുന്നു. ഇതെ തുടർന്ന് വത്സമ്മ മറ്റക്കരയിൽ താമസിക്കുന്ന മറ്റ് സഹോദരങ്ങളെ വിളിച്ച് വരുത്തിയ ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു . വീട്ട് ഉടമസ്ഥനും കുടുംബവും രണ്ട് വർഷമായി സൗത്ത് ആഫ്രിക്കയിലായിരുന്നു. വീട് വ്യത്തിയാക്കുന്നതിനായി സ്ഥിരമായി ഉഷകുമാരിയെ ഇവർ വിളിച്ച് വരുത്തുകയാണ് പതിവ്.
https://www.facebook.com/Malayalivartha