Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്, അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ് ദിവസം പങ്കുവയ്ക്കുന്നു

23 APRIL 2019 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...

കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്. അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ് ദിവസം പങ്കുവയ്ക്കുന്നു. 1977ലെ അസംബ്ലി തെരെഞ്ഞെടുപ്പ് കാലത്താണ് സംഭവം. എറണാകുളം പള്ളുരുത്തി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ലോറന്‍സ്. കുമ്പളങ്ങി ഗ്രാമം പള്ളുരുത്തി മണ്ഡലത്തിലാണ്. ക്രിസ്ത്യന്‍ ആധിപത്യമുള്ള പ്രദേശമാണ് കുമ്പളങ്ങി. ക്രിസ്ത്യന്‍ പ്രമാണിമാരും ഈഴവ പ്രമാണിമാരും അവിടെയുണ്ടായിരുന്നു. അവിടെത്തെ ക്രിസ്ത്യന്‍ പ്രമാണിമാരും മറ്റും എന്റെ പിതാവ് അവിരാ മാത്യുവുമായി അടുപ്പമുള്ളവരായിരുന്നു. എറണാകുളം മഹാരാജാസ് കോളജിന്റെ കിഴക്ക് വശമുള്ള തോട്ടേക്കാട്ട് ഭാഗത്താണ് അക്കാലത്ത് ലോറന്‍സ് താമസിച്ചിരുന്നത്. 

ജയിക്കും എന്ന് ഏതാണ്ട് ഉറപ്പിക്കാനാകുന്ന വിധം തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടന്നു. തെരെഞ്ഞെടുപ്പിന്റെ തലേദിവസം ഒരു ഞായറാഴ്ചയായിരുന്നു. അന്ന് അതിരാവിലെ ലോറന്‍സിനൊരു ഫോണ്‍ വന്നു: ' ഇവിടെ (കുമ്പളങ്ങി പള്ളിയില്‍) ആയിരക്കണക്കിന് പേര് വന്നിട്ടുണ്ട്. കുമ്പളങ്ങി പള്ളിയുടെ കൊടിമരത്തില്‍ ആരോ പാര്‍ട്ടി കൊടി കെട്ടിയിരിക്കുന്നു. സഖാവ് ഇവിടെവരെ എത്രയും വേഗം വരണം' എന്നതായിരുന്നു സന്ദേശം. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി എനിക്കേര്‍പ്പെടുത്തിയ ടാക്‌സി വണ്ടിയില്‍ എത്രെയും വേഗം അവിടേക്ക് യാത്ര തിരിച്ചു. കുമ്പളങ്ങിയിലേക്ക് അന്ന് പാലം ഉണ്ടായിരുന്നില്ല, ചങ്ങാടം സര്‍വീസ് ആണ് ഉണ്ടായിരുന്നത്. ചങ്ങാടം കയറി കുമ്പളങ്ങികര എത്തിയപ്പോള്‍ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ലോറന്‍സിന്റെ അടുക്കല്‍ വന്ന് :

'സഖാവ് ആള്‍ക്കൂട്ടത്തിലേക്ക് പോകരുത്. വല്ല കുഴപ്പവും ഉണ്ടാക്കും അവര്‍..' എന്ന് പറഞ്ഞു. ആക്രമം നടക്കുമെന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. 'കുഴപ്പം ഉണ്ടാക്കുമെങ്കില്‍ ഉണ്ടാക്കട്ടെ, ഞാന്‍ പോകും.' എന്ന് പറഞ്ഞ് നടന്ന് പള്ളിമുറ്റത്തേക്ക് ചെന്നു. പള്ളിയുടെ കൊടിമരത്തില്‍ പാര്‍ട്ടിയുടെ കൊടി പാറുന്നത് കണ്ടു..! അവിടെ ഒത്തുകൂടിയവര്‍ ഭൂരിപക്ഷവും ക്രിസ്ത്യനികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായിരുന്നു. ഒന്നും പറയാതെ അവര്‍ എന്നെ നോക്കി. അപ്പന്‍ വഴി എന്നെ അറിയുന്ന ചില പ്രമാണിമാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം ഇടയിലൂടെ ലോറന്‍സ് വികരിയച്ഛന്റെ മേടയെ ലക്ഷ്യമാക്കി നടന്നു.

വികാരിയച്ഛന്‍ അല്പം തന്റെടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനെ എതിര്‍ത്തു തൊഴിലാളികളെ സംഘടിപ്പിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. മേടയില്‍ നിന്ന് താഴെ ഇറങ്ങി ഒരു സംഘം ആളുകള്‍ക്കൊപ്പം അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അച്ഛനെ കണ്ട് ഇക്കാര്യം പോലീസില്‍ അറിയിച്ചോ എന്ന് ചോദിച്ചപ്പോള്‍ അറിയിച്ചിട്ട് രണ്ട് രണ്ടര മണികൂര്‍ ആയെന്നും ആരും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

എനിക്ക്് വളരെ അനുകൂലമായ സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ എന്റെ പാര്‍ട്ടിയില്‍പെട്ട ആരും ഇങ്ങനെ ചെയ്യില്ലെന്ന് തീര്‍ച്ചയാണ്. ഈ കൊടി കയറ്റിയത് ഞങ്ങളില്‍ ആരെങ്കിലും ആണെന്ന് തെളിഞ്ഞാല്‍, ഞാന്‍ ജയിച്ചാല്‍ ആ നിമിഷം രാജി വെക്കുവാന്‍ തയ്യാറാണ്.. അക്കാര്യം ഞാന്‍ എഴുതി തരുവാനും തയ്യാറാണ്' ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എഴുതി തന്നില്ലെങ്കിലും ഞാന്‍ അത് ചെയ്യും എന്ന് ഉറപ്പിച്ചു പറഞ്ഞു. ആ ഘട്ടത്തില്‍ അങ്ങനെ ഒരു കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും ചെയ്യില്ലെന്ന ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു. അച്ഛനോട് കുറച്ചു നേരം സംസാരിച്ച ശേഷം വരുന്നവഴി കൊടിയിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതില്‍ അടയാളപ്പെടുത്തിയ അരിവാളിന്റെ പിടി തലതിരിച്ചായിരുന്നത് ശ്രദ്ധയില്‍പെട്ടു. പാര്‍ട്ടിയിലുള്ള ആരും അങ്ങനെ ചെയ്യില്ല. കൊടി തയ്പ്പിച്ചത് ഞങ്ങള്‍ക്കിടയില്‍ ആരുമല്ലെന്നു വ്യക്തമാണെന്ന കാര്യം അപ്പോള്‍ തന്നെ കണ്ടു നില്‍ക്കുന്നവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു.

എന്നാല്‍ ഈ വിഷയം പാര്ടിക്കെതിരായി കൈകാര്യം ചെയ്ത് കോണ്‍ഗ്രസ് ആ സമയം മുതല്‍ പ്രവര്‍ത്തനം നടത്തി. സത്യം ജനങ്ങള്‍ക്ക് ബോധ്യമായപ്പോഴേക്കും തെരെഞ്ഞെടുപ്പ് ഫലം വന്നിരുന്നു. ജനങ്ങളെ പറ്റിച്ചവര്‍ വിജയിച്ചു. നിശ്ചയമായും എനിക്ക് ജയിക്കാനാകുമായിരുന്ന മത്സരത്തില്‍1853 വോട്ടിന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഈപ്പന്‍ വര്‍ഗീസ് വിജയിച്ചു.! കത്തോലിക്കാ സ്പിരിറ്റ്കാരനായ ചാക്യമുറി എന്നറിയപ്പെടുന്നയാളാണ് പള്ളിയില്‍ പാര്‍ട്ടി കൊടി കയറ്റിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...  (14 minutes ago)

തൃശ്ശൂരിനെ ഇളക്കി സുരേഷ് ഗോപി...  (35 minutes ago)

ബീഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം... രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു  (2 hours ago)

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (2 hours ago)

പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം  (3 hours ago)

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...  (3 hours ago)

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...  (3 hours ago)

ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.... കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയ  (3 hours ago)

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 336 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ...അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ, പാലക്കാട്ടെ ക  (4 hours ago)

ദേശീയപാതയിലൂടെ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാന്‍ ഇടിച്ചുകയറി ഒരു മരണം... മൂന്നുപേര്‍ക്ക് പരുക്ക്  (4 hours ago)

 കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു...  (4 hours ago)

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....  (5 hours ago)

Malayali Vartha Recommends