Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്, അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ് ദിവസം പങ്കുവയ്ക്കുന്നു

23 APRIL 2019 06:58 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്. അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ് ദിവസം പങ്കുവയ്ക്കുന്നു. 1977ലെ അസംബ്ലി തെരെഞ്ഞെടുപ്പ് കാലത്താണ് സംഭവം. എറണാകുളം പള്ളുരുത്തി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ലോറന്‍സ്. കുമ്പളങ്ങി ഗ്രാമം പള്ളുരുത്തി മണ്ഡലത്തിലാണ്. ക്രിസ്ത്യന്‍ ആധിപത്യമുള്ള പ്രദേശമാണ് കുമ്പളങ്ങി. ക്രിസ്ത്യന്‍ പ്രമാണിമാരും ഈഴവ പ്രമാണിമാരും അവിടെയുണ്ടായിരുന്നു. അവിടെത്തെ ക്രിസ്ത്യന്‍ പ്രമാണിമാരും മറ്റും എന്റെ പിതാവ് അവിരാ മാത്യുവുമായി അടുപ്പമുള്ളവരായിരുന്നു. എറണാകുളം മഹാരാജാസ് കോളജിന്റെ കിഴക്ക് വശമുള്ള തോട്ടേക്കാട്ട് ഭാഗത്താണ് അക്കാലത്ത് ലോറന്‍സ് താമസിച്ചിരുന്നത്. 

ജയിക്കും എന്ന് ഏതാണ്ട് ഉറപ്പിക്കാനാകുന്ന വിധം തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടന്നു. തെരെഞ്ഞെടുപ്പിന്റെ തലേദിവസം ഒരു ഞായറാഴ്ചയായിരുന്നു. അന്ന് അതിരാവിലെ ലോറന്‍സിനൊരു ഫോണ്‍ വന്നു: ' ഇവിടെ (കുമ്പളങ്ങി പള്ളിയില്‍) ആയിരക്കണക്കിന് പേര് വന്നിട്ടുണ്ട്. കുമ്പളങ്ങി പള്ളിയുടെ കൊടിമരത്തില്‍ ആരോ പാര്‍ട്ടി കൊടി കെട്ടിയിരിക്കുന്നു. സഖാവ് ഇവിടെവരെ എത്രയും വേഗം വരണം' എന്നതായിരുന്നു സന്ദേശം. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി എനിക്കേര്‍പ്പെടുത്തിയ ടാക്‌സി വണ്ടിയില്‍ എത്രെയും വേഗം അവിടേക്ക് യാത്ര തിരിച്ചു. കുമ്പളങ്ങിയിലേക്ക് അന്ന് പാലം ഉണ്ടായിരുന്നില്ല, ചങ്ങാടം സര്‍വീസ് ആണ് ഉണ്ടായിരുന്നത്. ചങ്ങാടം കയറി കുമ്പളങ്ങികര എത്തിയപ്പോള്‍ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ലോറന്‍സിന്റെ അടുക്കല്‍ വന്ന് :

'സഖാവ് ആള്‍ക്കൂട്ടത്തിലേക്ക് പോകരുത്. വല്ല കുഴപ്പവും ഉണ്ടാക്കും അവര്‍..' എന്ന് പറഞ്ഞു. ആക്രമം നടക്കുമെന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. 'കുഴപ്പം ഉണ്ടാക്കുമെങ്കില്‍ ഉണ്ടാക്കട്ടെ, ഞാന്‍ പോകും.' എന്ന് പറഞ്ഞ് നടന്ന് പള്ളിമുറ്റത്തേക്ക് ചെന്നു. പള്ളിയുടെ കൊടിമരത്തില്‍ പാര്‍ട്ടിയുടെ കൊടി പാറുന്നത് കണ്ടു..! അവിടെ ഒത്തുകൂടിയവര്‍ ഭൂരിപക്ഷവും ക്രിസ്ത്യനികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായിരുന്നു. ഒന്നും പറയാതെ അവര്‍ എന്നെ നോക്കി. അപ്പന്‍ വഴി എന്നെ അറിയുന്ന ചില പ്രമാണിമാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം ഇടയിലൂടെ ലോറന്‍സ് വികരിയച്ഛന്റെ മേടയെ ലക്ഷ്യമാക്കി നടന്നു.

വികാരിയച്ഛന്‍ അല്പം തന്റെടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനെ എതിര്‍ത്തു തൊഴിലാളികളെ സംഘടിപ്പിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. മേടയില്‍ നിന്ന് താഴെ ഇറങ്ങി ഒരു സംഘം ആളുകള്‍ക്കൊപ്പം അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അച്ഛനെ കണ്ട് ഇക്കാര്യം പോലീസില്‍ അറിയിച്ചോ എന്ന് ചോദിച്ചപ്പോള്‍ അറിയിച്ചിട്ട് രണ്ട് രണ്ടര മണികൂര്‍ ആയെന്നും ആരും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

എനിക്ക്് വളരെ അനുകൂലമായ സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ എന്റെ പാര്‍ട്ടിയില്‍പെട്ട ആരും ഇങ്ങനെ ചെയ്യില്ലെന്ന് തീര്‍ച്ചയാണ്. ഈ കൊടി കയറ്റിയത് ഞങ്ങളില്‍ ആരെങ്കിലും ആണെന്ന് തെളിഞ്ഞാല്‍, ഞാന്‍ ജയിച്ചാല്‍ ആ നിമിഷം രാജി വെക്കുവാന്‍ തയ്യാറാണ്.. അക്കാര്യം ഞാന്‍ എഴുതി തരുവാനും തയ്യാറാണ്' ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എഴുതി തന്നില്ലെങ്കിലും ഞാന്‍ അത് ചെയ്യും എന്ന് ഉറപ്പിച്ചു പറഞ്ഞു. ആ ഘട്ടത്തില്‍ അങ്ങനെ ഒരു കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും ചെയ്യില്ലെന്ന ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു. അച്ഛനോട് കുറച്ചു നേരം സംസാരിച്ച ശേഷം വരുന്നവഴി കൊടിയിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതില്‍ അടയാളപ്പെടുത്തിയ അരിവാളിന്റെ പിടി തലതിരിച്ചായിരുന്നത് ശ്രദ്ധയില്‍പെട്ടു. പാര്‍ട്ടിയിലുള്ള ആരും അങ്ങനെ ചെയ്യില്ല. കൊടി തയ്പ്പിച്ചത് ഞങ്ങള്‍ക്കിടയില്‍ ആരുമല്ലെന്നു വ്യക്തമാണെന്ന കാര്യം അപ്പോള്‍ തന്നെ കണ്ടു നില്‍ക്കുന്നവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു.

എന്നാല്‍ ഈ വിഷയം പാര്ടിക്കെതിരായി കൈകാര്യം ചെയ്ത് കോണ്‍ഗ്രസ് ആ സമയം മുതല്‍ പ്രവര്‍ത്തനം നടത്തി. സത്യം ജനങ്ങള്‍ക്ക് ബോധ്യമായപ്പോഴേക്കും തെരെഞ്ഞെടുപ്പ് ഫലം വന്നിരുന്നു. ജനങ്ങളെ പറ്റിച്ചവര്‍ വിജയിച്ചു. നിശ്ചയമായും എനിക്ക് ജയിക്കാനാകുമായിരുന്ന മത്സരത്തില്‍1853 വോട്ടിന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഈപ്പന്‍ വര്‍ഗീസ് വിജയിച്ചു.! കത്തോലിക്കാ സ്പിരിറ്റ്കാരനായ ചാക്യമുറി എന്നറിയപ്പെടുന്നയാളാണ് പള്ളിയില്‍ പാര്‍ട്ടി കൊടി കയറ്റിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (28 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (37 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (41 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (46 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (50 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (56 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends