രാജ്യം ആര് ഭരിക്കും?; വോട്ടിങ് അവസാനിക്കാന്‍ ഏതാനം മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടു രേഖപ്പെടുത്തിയത് സംസ്ഥാനത്തെ പകുതിയിലേറെ വോട്ടര്‍മാര്‍; നിർണ്ണായകം ഇനിയുള്ള മണിക്കൂറുകൾ

വോട്ടിങ് അവസാനിക്കാന്‍ ഏതാനും മണിക്കൂര്‍ ശേഷിക്കെ സംസ്ഥാനത്തെ പകുതിയിലേറെ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിങ് ശതമാനം 50.92. കഴിഞ്ഞ ഏഴര മണിക്കൂര്‍ കൊണ്ട് വോട്ടു ചെയ്തവര്‍ 1.33 കോടി. പോളിങ് ബൂത്തുകളില്‍ ഉച്ചയ്ക്കു മുന്‍പു വരെയുണ്ടായിരുന്ന വന്‍ തിരക്ക് ഇപ്പോള്‍ കുറഞ്ഞു. 3 മണിക്കൂ ശേഷം വീണ്ടും തിരക്കേറിയേക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു പോളിങ്. മരിച്ചവരെയും ഇരട്ടിച്ച പേരുകളും പരമാവധി ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ച ശേഷമുള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്. ഇക്കുറി ഇതും മറികടന്നുള്ള പോളിങ്ങായിരിക്കുമെന്നാണു കണക്കുകൂട്ടല്‍. വോട്ടിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ടു ചെയ്യുന്നതായി പരാതി ഉയര്‍ന്നു. കൊല്ലത്തും മലപ്പുറത്തും കള്ളവോട്ട് നടന്നതായാണു പരാതി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പാതാക്കര ബൂത്ത് 60ല്‍ ക്രമനമ്പര്‍ 587 രാജന്‍ എന്ന വോട്ടറുടെ വോട്ട് രാജന്‍ എത്തിയപ്പോഴേക്കും മറ്റാരോ ചെയ്തു പോയി. ഇതേത്തുടര്‍ന്നു പരാതി നല്‍കി. കൊല്ലം നഗരത്തിലെ പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളില 50 ാം നമ്പര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ പേരില്‍ കള്ളവോട്ടു ചെയ്തു. 7.45 നാണു യുവതി വോട്ടു ചെയ്യാനെത്തിയത്. അതിനു മുന്‍പേ ആരോ വോട്ടു ചെയ്തു. വോട്ടു ചെയ്യണമെന്നു മഞ്ജു നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നു ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കി. ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണു കള്ളവോട്ട് ചെയ്തതെന്നാണു സംശയം. ഇവരെക്കുറിച്ചു പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























