'പരാതിക്കാര്‍ തന്നെ സാങ്കേതികപ്രശ്നം തെളിയിക്കണമെന്നത് ശരിയല്ല'; വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ്

വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ്. കേസ് എടുക്കുന്നത് അംഗീകരിക്കാനാകില്ല. പരാതിക്കാര്‍ തന്നെ സാങ്കേതികപ്രശ്നം തെളിയിക്കണമെന്നത് ശരിയല്ല, പരാതിക്കാരെ ക്രൂശിക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വോട്ട് ചിഹ്നം മാറി പതിയുന്നുവെന്ന് പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു. വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പരാതികള്‍ പ്രിസൈഡിങ് ഓഫിസര്‍ എഴുതിവാങ്ങണം.
പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ പരാതിക്കാരനെ പൊലീസില്‍ ഏല്‍പിക്കാമെന്നും ടിക്കാറാം മീണ നിര്‍ദേശം നല്‍കി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.തുടർന്ന് ഇയാളെ സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടയച്ചു
https://www.facebook.com/Malayalivartha


























