ദേശീയപാത വികസനത്തെ കേന്ദ്രം തഴഞ്ഞു;ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവം; ദേശീയപാത വികസനത്തെ ദേശീയപാത വികസനത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി

ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത വികസനത്തെ ദേശീയപാത വികസനത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തെ കേന്ദ്രം തഴഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാതവികസനം ഏറെ പ്രാധാന്യമുള്ളതെന്നും ഏറെക്കാലം പദ്ധതി മുടങ്ങികിടക്കുകയായിരുന്നെന്നും ഈ കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഇടപെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ 45 മീറ്റര്‍ വീതിയില്‍ നാഷണല്‍ ഹൈവെ നാല് വരിയാക്കുന്ന പ്രോജക്ട് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പാത സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ എടുക്കാത്തതുമൂലം പദ്ധതി പാതിവഴിയിലാവുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ നാഷണല്‍ ഹൈവെ അതോറിറ്റി അതില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് എല്‍.ഡി.എഫ് മുന്‍കൈ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കേന്ദ്രമന്ത്രി രഹസ്യമായി നിധിന്‍ ഗഡ്ഗരിക്കയച്ചതിലും മന്ത്രി കുറ്റപ്പെടുത്തി.
ദേശീയപാത അതോറിറ്റിയുടെ നടപടി റദ്ദാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീധരന്‍ പിള്ളയുടെ സാഡിസ്റ്റ് മനോഭാവമാണ് ഇതില്‍ കാണാന്‍ കഴിയുക എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് പദ്ധതി നിറുത്തി വയ്ക്കാന്‍ തീരുമാനിച്ചത്. കാരണം വ്യക്തമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിറുത്തി വയ്ക്കാന്‍ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷത്തേക്ക് തുടര്‍നടപടികള്‍ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയ പാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാനത്തെ ദേശീയ പാതാ വികസനം സ്തംഭിപ്പിക്കാന്‍ താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു കത്തയച്ചെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിനു മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത് എത്തിയിരുന്നു. ദേശീയപാതയ്ക്കു സ്ഥലമെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു തനിക്കു ലഭിച്ച നിവേദനം കവറിങ് ലെറ്ററോടെ മന്ത്രിക്കു കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇതിനെ വളച്ചൊടിച്ചു പ്രചരിപ്പിക്കുകയാണ് തോമസ് ഐസക് ചെയ്യുന്നതെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























