അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ് തകര്‍ന്നത്.ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്
സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, രണ്ട് അഗ്നിവീറുകളായ ഖേമാറാം കുമാവത്, ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്. അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോർഹാട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയുംചെയ്തിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നു.
ഇന്ത്യൻ വ്യോമസേന ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഒന്നാണ് എഎൻ32. രാജ്യത്തുടനീളമുള്ള സൈനിക നീക്കങ്ങൾക്കും ലോജിസ്റ്റിക്സ് ദൗത്യങ്ങൾക്കും ഈ വിമാനം ഇന്നും വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചുവരുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന ചരക്ക് - സൈനിക ഗതാഗത വിമാനങ്ങളിലൊന്നാണ് എ.എന്‍-32. സോവിയറ്റ് യൂണിയനില്‍ വികസിപ്പിച്ച രണ്ട് എഞ്ചിനുള്ള ടര്‍ബോപ്രോപ്പ് വിമാനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്.
ഉയര്‍ന്ന പ്രദേശങ്ങളിലെയും അതിശൈത്യമോ അത്യുഷ്ണമോ ഉള്ള കാലാവസ്ഥയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായതിനാല്‍ ഹിമാലയന്‍ മേഖലകളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും സൈനിക സാമഗ്രികളും സേനാംഗങ്ങളെയും എത്തിക്കുന്നതില്‍ ഈ വിമാനങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.
ഏകദേശം 7.5 ടണ്‍ ചരക്കോ 50 യാത്രക്കാരെയോ വഹിക്കാന്‍ എഎന്‍ 32 വിമാനത്തിനു സാധിക്കും. അല്ലെങ്കില്‍ 42 പാരാട്രൂപ്പര്‍മാരെ വിമാനത്തിനു വഹിക്കാനാകും.
ജോര്‍ഹട്ട് വ്യോമസേനാ താവളം ഇന്ത്യന്‍ വ്യോമസേനയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത കേന്ദ്രങ്ങളിലൊന്നാണ്.അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലകളിലേക്കുള്ള വ്യോമവിതരണ ദൗത്യങ്ങളുടെ പ്രധാന ആസ്ഥാനമായും ഇത് പ്രവര്‍ത്തിക്കുന്നു
പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും അടിയന്തര നടപടികൾ തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. തന്ത്രപ്രധാനമായ അപ്പർ അസമിലെ വ്യോമതാവളത്തിന്റെ സമീപപ്രദേശത്താണ് എഎൻ-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണത്. അരുണാചൽ പ്രദേശിൽ നിന്ന് ജോർഹട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി. അപകടകാരണം കണ്ടുപിടിക്കാൻ വ്യോമസേന അന്വേഷണം തുടരുകയാണ്.
. വടക്ക്കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍ബേസുകളില്‍ ഒന്നാണ് റോറിയ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോര്‍ഹട്ടില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട സുഖോയ് എസ്‌യു-30 എംകെഐ യുദ്ധവിമാനം ജോര്‍ഘട്ട് എയര്‍ബേസില്‍ നിന്നും അറുപത് കിലോമീറ്റം മാത്രം അകലെ കാര്‍ബി ആങ്‌ലോങ് ജില്ലിയിലെ ബോകജാന്‍ സബ്ഡിവിഷനില്‍ ഇങ്‌ലോങ് ഇകോപ്പി ഹില്ലില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ തന്നെ പുതിയ അപകടവും വ്യോമസേനയുടെ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
1986ന് ശേഷം ഇന്ത്യയിൽ എഎൻ32 വിമാനങ്ങൾ ഉൾപ്പെട്ട ഏകദേശം 22 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും ഒടുവിലത്തെ എഎൻ 32 അപകടം സംഭവിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു.
https://www.facebook.com/Malayalivartha


























