അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

ശബരിമലയിലെ തിരുവാഭരണ-സ്വര്‍ണ്ണക്കവര്‍ച്ചാ വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ മുന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു (61) അന്തരിച്ചത് ക്യാന്‍സര്‍ രോഗ ബാധയില്‍. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേസില്‍ പെടുന്നതുവരെ അതീവ ആരോഗ്യവാനായിരുന്ന ഇദ്ദേഹത്തെ ജയില്‍വാസത്തിന് ശേഷമാണ് മാരകമായ രോഗം വിഴുങ്ങിയത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും പതിപ്പിച്ചിരുന്ന സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ മുരാരി ബാബു തൊണ്ണൂറ് ദിവസത്തോളം ജയിലിലായിരുന്നു. നിശ്ചിത സമയത്തിനകം അന്വേഷണസംഘം കുറ്റപത്രം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ വേട്ടയാടാന്‍ തുടങ്ങി. ആദ്യമെല്ലാം വെറും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് കരുതി അവഗണിച്ചെങ്കിലും ശരീരം അതിവേഗം മെലിഞ്ഞുണങ്ങാന്‍ തുടങ്ങി.
ജാമ്യവ്യവസ്ഥകളുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി ഇദ്ദേഹം ഒപ്പിടുമായിരുന്നു. ഓരോ തവണ വരുമ്പോഴും കോലം കെട്ടുപോകുന്ന മുരാരി ബാബുവിനോട് പൊലീസുകാര്‍ തന്നെ കാര്യങ്ങള്‍ തിരക്കി. അപ്പോഴെല്ലാം ദഹനക്കേടിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ഇദ്ദേഹം, ഒടുവിലത്തെ തവണ ഒപ്പിടാന്‍ എത്തിയപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ കേട്ട് സ്റ്റേഷനിലുള്ളവര്‍ ഒന്നടങ്കം ഞെട്ടി. തനിക്ക് അര്‍ബുദമാണെന്നും രോഗം അതിന്റെ അവസാന ഘട്ടമായ നാലാം സ്റ്റേജില്‍ എത്തിക്കഴിഞ്ഞെന്നുമായിരുന്നു ഇറ്റലിലായ ശബ്ദത്തോടെയുള്ള ആ പ്രതികരണം. 'എല്ലാം അയ്യപ്പന്‍ നേരിട്ട് നല്‍കിയ ശിക്ഷയാണ്, ഞാനൊന്നും അറിഞ്ഞില്ല' എന്ന് വികാരാധീനനായി പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം മടങ്ങിയത്. രോഗം തിരിച്ചറിഞ്ഞയുടന്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്‌തെങ്കിലും അതിന് മുന്‍പേ മരണം ഇദ്ദേഹത്തെ കൊണ്ടുപോയി. സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യസൂത്രധാരന്‍ വിടവാങ്ങിയെങ്കിലും കേസിലെ കുറ്റപത്ര സമര്‍പ്പണം അവസാന ഘട്ടത്തിലായതിനാല്‍ പ്രതിയുടെ വിയോഗം തുടര്‍നടപടികളെ ഒട്ടും ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























