സംസ്ഥാനത്ത് കാലവര്‍ഷം വൈകും..ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം അഞ്ച് ദിവസം വൈകി ആറിന് കേരള തീരത്ത് എത്തും..പ്രതീക്ഷിക്കുന്നത് കനത്ത മഴ

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം അഞ്ച് ദിവസം വൈകും. ജൂണ്‍ ആറിന് കാലവര്‍ഷം കേരളതീരത്ത് എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലായിരിക്കുമെന്നും കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നുംകേന്ദ്ര ഭൗമ മന്ത്രാലയം അറിയിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തെപ്പോലെ പ്രളയ സാധ്യത ഇപ്പോൾ പറയാനാവില്ല എന്നും മന്ത്രാലയം അറിയിച്ചു
ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം അഞ്ച് ദിവസം വൈകി ആറിന് കേരള തീരത്ത് എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലുദിവസം വൈകിയോ നാലുദിവസം നേരത്തെയോ മഴ എത്താനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞിരുന്നു. മെയ് 18, 19 തിയതികളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിന്റെ തെക്കേ ഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിച്ചേരുമെന്നും വകുപ്പിന്റെ റിപ്പോര്‍ട്ട് വിശദമാക്കുന്നു
മൂന്ന് ദിവസം വൈകി ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ ഏജന്‍സിയായ സ്കൈമെറ്റ് കഴിഞ്ഞദിവസം പ്രവചിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷം സാധാരണപോലെ ലഭിക്കുമെന്നും ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴയുണ്ടാകുമെന്നും ഐ.എം.ഡി നേരത്തെ അറിയിച്ചിരുന്നു.
പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് ജൂലൈ മാസത്തോടെ ദുര്‍ബലപ്പെടും.അതുകൊണ്ടാണ് കാലവർഷം വൈകുന്നത് . കേരളത്തിലുള്‍പ്പെടെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം സെക്രട്ടറി എം രാജീവന്‍ പറഞ്ഞു.
ഈ കൊല്ലം രാജ്യം അഭിമുഖീകരിക്കേണ്ടി വരിക 17% വരള്‍ച്ചയായിരിക്കുമെന്നാണ് ഭൗമകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവചനം. മണ്‍സൂണിന്റെ അളവ് 39% ആയിരിക്കുമെന്നും കരുതുന്നു. മെയ് പകുതിയോടെ മണ്‍സൂണിന്റെ ആരംഭം കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍......
https://www.facebook.com/Malayalivartha






















