എന്റെ കുഞ്ഞിനെ അവർ.... സമരമായതിനാല്‍ ചികിത്സിക്കാനാകില്ലെന്ന് പറഞ്ഞു.. എന്റെ കുഞ്ഞ് മരിച്ചു!! ചികിത്സ കിട്ടാതെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം കൈയിലേന്തി അവർ പൊട്ടിക്കരഞ്ഞു.... വൈറലായി ആ ചിത്രം

ജൂണ്‍ 11നായിരുന്നു കുഞ്ഞ് ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ ശ്വാസം മുട്ടലുണ്ടായിരുന്നു. കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പ്രാദേശിക ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. പല ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും അവരാരും കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല. രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തു എന്നാരോപിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ സമരം ഇപ്പോള്‍ ആറു ദിവസം പിന്നിടുകയാണ്. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവം ഇന്ത്യയില്‍ ഉടനീളമുള്ള ഡോക്ടര്‍മാര്‍ ഏറ്റെടത്തു കഴിഞ്ഞു.
സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ ജോലിക്ക് കയറണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ആവശ്യപ്പെട്ടിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇത് തള്ളിയിരിക്കുകയാണ്. ആരോഗ്യമേഖലയെ നിര്‍ജ്ജീവമാക്കി ഡോക്ടര്‍മാര്‍ ആറു ദിവസമായി തുടരുന്ന സമരത്തില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു. പശ്ചിമബംഗാളിലെ നോര്‍ത്ത പര്‍ഗാനാസ് ജില്ലയിലെ അഗര്‍പാരയില്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം കയ്യില്‍ ഉയര്‍ത്തി പിതാവ് അഭിജിത് മല്ലിക് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ചിത്രം ആനന്ദ് ബസാര്‍ പത്രിക എന്ന അടിക്കുറിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ സമരം വലിയ വാര്‍ത്തയാകുമ്ബോള്‍ അതിന്റെ മറുപുറമായി മാറുകയാണ് ചിത്രം.
https://www.facebook.com/Malayalivartha

























