വർക്കലയിൽ വീട്ടമ്മയെ കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി കൈക്കലാക്കിയത് വന്‍തുക; 18 വര്‍ഷത്തിന് ശേഷം മുഖ്യപ്രതി അറസ്റ്റില്‍

വർക്കലയിൽ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയുടെ കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ മുഖ്യ പ്രതിയെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. വര്‍ക്കല പ്രേംനഗറില്‍ ആസാദ് ജോര്‍ദാന്‍ ആണ് അറസ്റ്റിലായത്. 2001 ഡിസംബര്‍ 20നായിരുന്നു സംഭവം നടന്നത്.
വെട്ടൂരുള്ള 39കാരിയെ ആസാദും വെട്ടൂര്‍ സ്വദേശികളായ നിസാമുദീന്‍, നൗഷാദ് എന്നിവരും ചേര്‍ന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പിന്നീട് ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി വന്‍തുക കൈക്കലാക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ആസാദ്, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു.
ഇയാള്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജി എസ് ശ്യാംജി, എസ്‌സിപിഒ മുരളീധരന്‍, സിപിഒ ജയ്മുരുകന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. യൂസഫ്, നൗഷാദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിസാമുദീനെ പിടികൂടാനുണ്ട്.
https://www.facebook.com/Malayalivartha

























